വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ 85 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയക്ക് കിരീടം. അഞ്ചാം തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് നേടുന്നത്. ഓസ്ട്രേലിയ നേടിയ 184 റൺസ് സ്കോർ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ 99 റൺസിന് എല്ലാവരും പുറത്തായി. ഓസ്ട്രേലിയയുടെ അലിസ ഹീലിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. ഇന്ത്യ 19.1 ഓവറിൽ ആകെ 99 റൺസാണെടുത്തത്. 33 റൺസെടുത്ത ദീപ്തി ശർമയാണ് ടോപ് സ്കോറർ. വേദ കൃഷ്ണമൂർത്തി 19 റൺസും റിച്ച ഘോഷ് 18 റൺസുമെടുത്തു.
ഇന്ത്യൻ ബാറ്റിങ് നിര തകർന്നു
ഓസ്ട്രേലിയക്കെതിരെ മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിര തകർന്നു. ഷഫാലി വർമ വെറും 2 റൺസെടുത്ത് പുറത്തായതോടെ തന്നെ ഇന്ത്യക്ക് തിരിച്ചടിയായി. സ്മൃതി മന്ദാന (11), ഹർമൻ പ്രീത് കൗർ (4), ജെമിമ റോഡ്രിഗസ് (0) എന്നിവരുടെ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. 11 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 56 റൺസെടുത്തു.
ഓസ്ട്രേലിയക്ക് മികച്ച സ്കോർ
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് മികച്ച സ്കോർ. 20 ഓവറിൽ അവർ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. ഓപ്പണർമാരായ അലിസ ഹീലിയും ബെത്ത് മൂണിയും അർധശതകങ്ങൾ നേടി. ഹീലി 39 പന്തിൽ നിന്ന് 75 റൺസ് നേടിയപ്പോൾ മൂണി 54 പന്തിൽ നിന്ന് 78 റൺസെടുത്ത് പുറത്താവാതെ നിന്നു.
ഓപ്പണിങിൽ വെടിക്കെട്ട്
ഓസ്ട്രേലിയൻ താരങ്ങൾ ഓപ്പണിങിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കാഴ്ച വെച്ചത്. അലിസ ഹീലി 39 പന്തിൽ നിന്ന് 75 റൺസെടുത്തു. 12ാം ഓവറിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചത്. ഏഴ് ഫോറും അഞ്ച് സിക്സും അടങ്ങിയതാണ് ഇന്നിങ്സ്. 12 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തു.
ഓസ്ട്രേലിയക്ക് ബാറ്റിങ്
ഇന്ത്യക്കെതിരായ ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യമായാണ് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലെത്തിയ ഇന്ത്യ പോയിൻറ് നിലയുടെ അടിസ്ഥാനത്തിൽ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടുകയാണ് ചെയ്തത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.
ആതിഥേയരും നിലവിലുള്ള ചാമ്പ്യൻമാരുമായ ഓസ്ട്രേലിയയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തിൽ അവർക്ക് ഇന്ത്യയോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മഴ പലപ്പോഴും തടസ്സപ്പെടുത്തിയ സെമിയിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിൽ കടന്നത്.
ഇന്ത്യൻ ബാറ്റിങ് നിര തകർന്നു
ഓസ്ട്രേലിയക്കെതിരെ മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിര തകർന്നു. ഷഫാലി വർമ വെറും 2 റൺസെടുത്ത് പുറത്തായതോടെ തന്നെ ഇന്ത്യക്ക് തിരിച്ചടിയായി. സ്മൃതി മന്ദാന (11), ഹർമൻ പ്രീത് കൗർ (4), ജെമിമ റോഡ്രിഗസ് (0) എന്നിവരുടെ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. 11 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 56 റൺസെടുത്തു.
ഓസ്ട്രേലിയക്ക് മികച്ച സ്കോർ
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് മികച്ച സ്കോർ. 20 ഓവറിൽ അവർ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. ഓപ്പണർമാരായ അലിസ ഹീലിയും ബെത്ത് മൂണിയും അർധശതകങ്ങൾ നേടി. ഹീലി 39 പന്തിൽ നിന്ന് 75 റൺസ് നേടിയപ്പോൾ മൂണി 54 പന്തിൽ നിന്ന് 78 റൺസെടുത്ത് പുറത്താവാതെ നിന്നു.
ഓപ്പണിങിൽ വെടിക്കെട്ട്
ഓസ്ട്രേലിയൻ താരങ്ങൾ ഓപ്പണിങിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കാഴ്ച വെച്ചത്. അലിസ ഹീലി 39 പന്തിൽ നിന്ന് 75 റൺസെടുത്തു. 12ാം ഓവറിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചത്. ഏഴ് ഫോറും അഞ്ച് സിക്സും അടങ്ങിയതാണ് ഇന്നിങ്സ്. 12 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തു.
ഓസ്ട്രേലിയക്ക് ബാറ്റിങ്
ഇന്ത്യക്കെതിരായ ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യമായാണ് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലെത്തിയ ഇന്ത്യ പോയിൻറ് നിലയുടെ അടിസ്ഥാനത്തിൽ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടുകയാണ് ചെയ്തത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.
ആതിഥേയരും നിലവിലുള്ള ചാമ്പ്യൻമാരുമായ ഓസ്ട്രേലിയയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തിൽ അവർക്ക് ഇന്ത്യയോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മഴ പലപ്പോഴും തടസ്സപ്പെടുത്തിയ സെമിയിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിൽ കടന്നത്.