പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഒരുങ്ങുകയാണ് ഇന്ത്യയും ന്യൂസിലൻറും. സതാംപ്ടണിൽ ജൂൺ 18നാണ് മത്സരം ആരംഭിക്കുക. ഫൈനൽ മത്സരം ടൈ ആയാൽ എന്ത് ചെയ്യുമെന്ന കാര്യത്തിൽ ഐസിസി ചർച്ച നടത്തിയിരുന്നു. അക്കാര്യത്തിലുള്ള തീരുമാനം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ടെസ്റ്റ് സമനിലയിലായായാലും ടൈ ആയാലും ഇന്ത്യയെയും ന്യൂസിലൻറിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
Also Read: രോഹിതും രാഹുലുമല്ല, വിരാട് കോലിയുടെ പിൻഗാമിയായി ഈ താരം ക്യാപ്റ്റനാവണമെന്ന് സൽമാൻ ബട്ട്!!
ജൂൺ 18 മുതൽ 22 വരെയാണ് ഫൈനൽ. 23ാം തീയതി റിസർവ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ജൂണിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നുവെന്നും കൂടുതൽ ചർച്ചകൾക്ക് ശേഷം അത് അന്തിമമായി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും ഐസിസി വ്യക്തമാക്കി. ഗ്രേഡ് വൺ ഡ്യൂക്ക്സ് ബോളിലായിരിക്കും മത്സരം നടക്കുക.