ഐപിഎല്‍ 15-ാം സീസണില്‍ തിളങ്ങിയ കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ടി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്താല്‍ എങ്ങിനെയുണ്ടാകും. നിലവില്‍ ദേശീയ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന പല പ്രമുഖര്‍ക്കും സ്ഥാനം കാണില്ല. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരെല്ലാം ഇക്കുറി ഐപിഎല്ലില്‍ നിറംമങ്ങിയ കളിക്കാരാണ്. ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിനായുള്ള ടീമുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ചോപ്രയുടെ ടീമില്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ഋഷഭ് പന്ത് തുടങ്ങിയവരൊന്നുമില്ല. കെ എല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് ടീമിലെ ഓപ്പണര്‍മാര്‍. രാഹുലിന് 15-ാം ഓവര്‍ വരെ കളിക്കാനുള്ള ശേഷിയുണ്ടെന്ന് ചോപ്ര പറഞ്ഞു. ഐപിഎല്ലില്‍ ഇത്തവണ 600 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. കൂടാതെ ഇഷാന്‍ ഭേദപ്പെട്ട പ്രകടനമാണ് ഐപിഎല്ലില്‍ നടത്തിയതെന്നും ചോപ്ര വിലയിരുത്തി.
വിരാട് കോഹ്ലിയുടെ മൂന്നാം നമ്പറില്‍ രാഹുല്‍ ത്രിപാഠിയേയാണ് ചോപ്ര ഉള്‍പ്പെടുത്തിയത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ടീമിലെത്തി. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ് ത്രിപാഠി. താരം ഒരു മാച്ച് വിന്നര്‍ കൂടിയാണ്. ഐപിഎല്ലില്‍ ഇക്കുറി കളിച്ച കളികളിലെല്ലാം മികവു കാട്ടിയ സൂര്യകുമാര്‍ യാദവിനേയും ഒഴിവാക്കാനാകില്ലെന്ന് ചോപ്ര പറഞ്ഞു.
ഹാര്‍ദിക് പാണ്ഡ്യയാണ് ചോപ്രയുടെ ടീമിന്റെ ക്യാപ്റ്റന്‍. കൂടാതെ ദിനേഷ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ആവേശ് ഖാന്‍, ആര്‍ഷ്ദീപ് സിങ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, ഹര്‍ഷാല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ തുടങ്ങിയ കളിക്കാരും ചോപ്രയുടെ 16 അംഗ ലോകകപ്പ് സംഘത്തിലുണ്ട്. ഈ കളിക്കാരെല്ലാം ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അതേസമയം, ഐപിഎല്ലില്‍ നിറംമങ്ങിയെങ്കിലും പല കളിക്കാരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടീമിലേക്ക് ദേശീയ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി എന്നിവരെ ഉള്‍പ്പെടുത്തിയതുമില്ല. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നീ കളിക്കാര്‍ വിശ്രമത്തിലാണ്. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് മുന്‍പ് ഇവര്‍ തിരിച്ചെത്തിയേക്കും. പരിക്കിന്റെ പിടിയിലായ സൂര്യകുമാറും ഉടന്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.
വിരാട് കോഹ്ലിയുടെ മൂന്നാം നമ്പറില്‍ രാഹുല്‍ ത്രിപാഠിയേയാണ് ചോപ്ര ഉള്‍പ്പെടുത്തിയത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ടീമിലെത്തി. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ് ത്രിപാഠി. താരം ഒരു മാച്ച് വിന്നര്‍ കൂടിയാണ്. ഐപിഎല്ലില്‍ ഇക്കുറി കളിച്ച കളികളിലെല്ലാം മികവു കാട്ടിയ സൂര്യകുമാര്‍ യാദവിനേയും ഒഴിവാക്കാനാകില്ലെന്ന് ചോപ്ര പറഞ്ഞു.
ഹാര്‍ദിക് പാണ്ഡ്യയാണ് ചോപ്രയുടെ ടീമിന്റെ ക്യാപ്റ്റന്‍. കൂടാതെ ദിനേഷ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ആവേശ് ഖാന്‍, ആര്‍ഷ്ദീപ് സിങ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, ഹര്‍ഷാല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ തുടങ്ങിയ കളിക്കാരും ചോപ്രയുടെ 16 അംഗ ലോകകപ്പ് സംഘത്തിലുണ്ട്. ഈ കളിക്കാരെല്ലാം ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അതേസമയം, ഐപിഎല്ലില്‍ നിറംമങ്ങിയെങ്കിലും പല കളിക്കാരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടീമിലേക്ക് ദേശീയ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി എന്നിവരെ ഉള്‍പ്പെടുത്തിയതുമില്ല. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നീ കളിക്കാര്‍ വിശ്രമത്തിലാണ്. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് മുന്‍പ് ഇവര്‍ തിരിച്ചെത്തിയേക്കും. പരിക്കിന്റെ പിടിയിലായ സൂര്യകുമാറും ഉടന്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.