ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനെയും, നെതർലൻഡ്സിനെയും പരാജയപ്പെടുത്തിയ ടീം ഇന്ത്യ ഇന്നലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു. പ്രധാനമായും ബാറ്റിംഗ് നിരയുടെ പരാജയമായിരുന്നു ഈ മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യ രണ്ട് കളികളിൽ ജയിച്ച ടീമിൽ ഒരു മാറ്റം വരുത്തിയായിരുന്നു ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കാനിറങ്ങിയത്. അക്സർ പട്ടേലിന് പകരം ദീപക് ഹൂഡ പ്ലേയിംഗ് ഇലവനിലെത്തി. എന്നാൽ ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ട മത്സരത്തിൽ ഹൂഡ പൂജ്യത്തിന് പുറത്തായി. ഓൾറൗണ്ടറായ അക്സർ പട്ടേലിന് പകരമെത്തിയ താരമാകട്ടെ മത്സരത്തിൽ ബോൾ ചെയ്തതുമില്ല. ഇത് ആരാധകരെ അത്ഭുതപ്പെടുത്തി. മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫറിനേയും ഇത് ഞെട്ടിച്ചു. ബോളറായി ഉപയോഗിക്കുന്നില്ലെങ്കിൽ ഹൂഡക്ക് പകരം ഋഷഭ് പന്തിനെ കളിപ്പിക്കുന്നതാണ് നല്ലതെന്ന് ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെ ജാഫർ വ്യക്തമാക്കി.
Also Read: ടി20 ലോകകപ്പ്: ഇന്ത്യ, പാകിസ്ഥാൻ ടീമുകളുടെ സെമി സാധ്യതകൾ ഇനി ഇങ്ങനെ...
"ദീപക് ഹൂഡ പന്തെറിയുന്നില്ലെങ്കിൽ ഋഷഭ് പന്ത് ആയിരിക്കും ടീമിലേക്കുള്ള മികച്ച ചോയിസ്. ഓസ്ട്രേലിയയിലെ സാഹചര്യങ്ങളിൽ അദ്ദേഹം മുൻപ് കളിച്ചിട്ടുണ്ട്. അവൻ ഓസ്ട്രേലിയയിൽ റൺസ് നേടിയിട്ടുണ്ട്, ദീപക് ഹൂഡയാകട്ടെ ഓസ്ട്രേലിയയിൽ കളിച്ചിട്ടില്ല. ഇന്ത്യ അവനെ (ഹൂഡയെ) ഒരു സ്പിന്നറായി ഉപയോഗിക്കുന്നില്ലെങ്കിൽ ഋഷഭ് പന്തിനെ അധിക ബാറ്ററായി കളിപ്പിക്കുന്നതാവും നല്ലത്." ജാഫർ വ്യക്തമാക്കി.
ടൂർണമെന്റിൽ മോശം ഫോമിലുള്ള കെ എൽ രാഹുലിന് പകരം ഋഷഭ് പന്തിന് ഇന്ത്യയുടെ ബാറ്റിംഗ് ഓപ്പൺ ചെയ്യാമെന്നും ജാഫർ പറയുന്നു. ഓപ്പണിംഗ് പന്തിന് യോജിച്ച സ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടിയ ജാഫർ, കെ എൽ രാഹുലിനെ നിലനിർത്താൻ ടീം ഇന്ത്യ തീരുമാനിക്കുമോയെന്നും അതോ ടോപ് ഓർഡറിൽ അവർ മാറ്റം വരുത്തുമോയെന്നും കണ്ടറിയേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേ സമയം സൂപ്പർ 12 ഗ്രൂപ്പ് 2 വിൽ നിലവിൽ 4 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് ടീം ഇന്ത്യ. 5 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. സൂപ്പർ 12 ഘട്ടത്തിൽ രണ്ട് മത്സരങ്ങളാണ് ഇനി ഇന്ത്യക്ക് ശേഷിക്കുന്നത്. നവംബർ രണ്ടാം തീയതി ബംഗ്ലാദേശിനെതിരെയും, ആറാം തീയതി സിംബാബ്‌വെക്കെതിരെയുമാണ് ഇത്.
Read Latest Sports News and Malayalam Newsundefined
Also Read: ടി20 ലോകകപ്പ്: ഇന്ത്യ, പാകിസ്ഥാൻ ടീമുകളുടെ സെമി സാധ്യതകൾ ഇനി ഇങ്ങനെ...
"ദീപക് ഹൂഡ പന്തെറിയുന്നില്ലെങ്കിൽ ഋഷഭ് പന്ത് ആയിരിക്കും ടീമിലേക്കുള്ള മികച്ച ചോയിസ്. ഓസ്ട്രേലിയയിലെ സാഹചര്യങ്ങളിൽ അദ്ദേഹം മുൻപ് കളിച്ചിട്ടുണ്ട്. അവൻ ഓസ്ട്രേലിയയിൽ റൺസ് നേടിയിട്ടുണ്ട്, ദീപക് ഹൂഡയാകട്ടെ ഓസ്ട്രേലിയയിൽ കളിച്ചിട്ടില്ല. ഇന്ത്യ അവനെ (ഹൂഡയെ) ഒരു സ്പിന്നറായി ഉപയോഗിക്കുന്നില്ലെങ്കിൽ ഋഷഭ് പന്തിനെ അധിക ബാറ്ററായി കളിപ്പിക്കുന്നതാവും നല്ലത്." ജാഫർ വ്യക്തമാക്കി.
ടൂർണമെന്റിൽ മോശം ഫോമിലുള്ള കെ എൽ രാഹുലിന് പകരം ഋഷഭ് പന്തിന് ഇന്ത്യയുടെ ബാറ്റിംഗ് ഓപ്പൺ ചെയ്യാമെന്നും ജാഫർ പറയുന്നു. ഓപ്പണിംഗ് പന്തിന് യോജിച്ച സ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടിയ ജാഫർ, കെ എൽ രാഹുലിനെ നിലനിർത്താൻ ടീം ഇന്ത്യ തീരുമാനിക്കുമോയെന്നും അതോ ടോപ് ഓർഡറിൽ അവർ മാറ്റം വരുത്തുമോയെന്നും കണ്ടറിയേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേ സമയം സൂപ്പർ 12 ഗ്രൂപ്പ് 2 വിൽ നിലവിൽ 4 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് ടീം ഇന്ത്യ. 5 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. സൂപ്പർ 12 ഘട്ടത്തിൽ രണ്ട് മത്സരങ്ങളാണ് ഇനി ഇന്ത്യക്ക് ശേഷിക്കുന്നത്. നവംബർ രണ്ടാം തീയതി ബംഗ്ലാദേശിനെതിരെയും, ആറാം തീയതി സിംബാബ്‌വെക്കെതിരെയുമാണ് ഇത്.
Read Latest Sports News and Malayalam Newsundefined