ടി20 ലോകകപ്പിൽ തങ്ങളുടെ ആദ്യമത്സരത്തിൽ തോറ്റ് കൊണ്ടാണ് ഇന്ത്യയുടെ തുടക്കം. പാകിസ്ഥാനോട് പത്ത് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബോളിങ് നിരയും ഒരുപോലെ പരാജയമായി.
ഏറെക്കാലത്തിന് ശേഷം നടന്ന ഇന്ത്യ - പാകിസ്ഥാൻ മത്സരം ആരാധകർ ഏറെ ആവേശത്തോടെയാണ് കണ്ടത്.
ബാറ്റിങിലും ബോളിങിലും ഇന്ത്യ കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല.
ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന് അനായാസമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.
ആദ്യമത്സരം വിജയിച്ച പാകിസ്ഥാൻ ഗ്രൂപ്പിൽ മേൽക്കൈ നേടുകയും ചെയ്തു.