ടി20 ലോകകപ്പിൽ ആദ്യം സെമിയുറപ്പിക്കുന്ന ടീമായി പാകിസ്ഥാൻ. ഇന്ത്യയെ 10 വിക്കറ്റിന് തകർത്ത ശേഷം ന്യൂസിലൻറിനെയും അഫ്ഗാനിസ്ഥാനെയുമാണ് പാക് പട പരാജയപ്പെടുത്തിയത്.
അവസാന ഓവറുകളിലെ സമ്മര്‍ദ്ദം അതിജീവിച്ചാണ് പാകിസ്താന്‍ അഫ്ഗാനിസ്താനെ മറികടന്നത്.
അഫ്ഗാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേ പാകിസ്താന്‍ മറികടന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്താന്റെ തുടക്കം പാളിയെങ്കിലും വാലറ്റത്തിന്റെ മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ടീം പൊരുതാവുന്ന സ്‌കോറിലെത്തിയത്
അവസാന ഓവറുകളിലെത്തുമ്പോള്‍ തുടരെ വിക്കറ്റ് നഷ്ടമായി സമ്മര്‍ദ്ദിലായ പാകിസ്താനെ ആസിഫ് അലി 19-ാം ഓവറില്‍ ജയത്തിലേക്ക് നയിക്കുകയായിരുന്നു.