ആപ്പ്ജില്ല

അര്‍ജന്‍റീനയെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

മൂന്നിനെതിരേ നാലു ഗോളിനായിരുന്നു ഫ്രാന്‍സിന്‍റെ ജയം

Samayam Malayalam 30 Jun 2018, 9:56 pm
കസാന്‍: ലോകകപ്പ് ഫുട്ബോളിന്‍റെ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ തകര്‍ത്ത് ഫ്രഞ്ച് മുന്നേറ്റം. എംബാബയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ അര്‍ജന്റീനയെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. മൂന്നിനെതിരേ നാലു ഗോളിനായിരുന്നു ഫ്രാന്‍സിന്‍റെ ജയം.
Samayam Malayalam Capture


ഗ്രീസ്മാന്റെ പെനാല്‍റ്റി ഗോളിലാണ് ഫ്രാന്‍സ് ആദ്യം ലീഡ് നേടിയത്. ഡി മരിയയിലൂടെ അര്‍ജന്റീന തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ മെര്‍ക്കാഡോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് പവാര്‍ഡിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് നേടി. ഇരട്ട ഗോളോടെ എംബാപ്പെയാണ് ഫ്രാന്‍സിന്റെ ജയം ഉറപ്പിച്ചത്.

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അഗ്യുറോ ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല.

ഈ ലോകകപ്പ് കണ്ടതില്‍ വച്ച്‌ ഏറ്റവും മികച്ച മത്സരമാണ് കസാനില്‍ അരങ്ങേറിയത്. ബെഞ്ചമീന്‍ പവാര്‍ഡിന്റെ ത്രില്ലര്‍ ഗോളില്‍ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ച്‌ ഫ്രഞ്ച് പട. 2-1 പിന്നില്‍ നില്‍ക്കുകയായിരുന്ന ഫ്രാന്‍സ് 48ആം മിനിറ്റിലാണ് സമനില ഗോള്‍ നേടിയത്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള് തിരിച്ചടിച്ചാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്. ആദ്യപകുതിയുടെ തുടക്കത്തില്‍ തന്നെ ഗബ്രിയേല്‍ മെര്‍ക്കാഡോയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്. പോസ്‌റ്റ് ലക്ഷ്യമാക്കി മെസി തൊടുത്ത ഷോട്ടില്‍ കാല്‍ മെര്‍ക്കാഡോ കാല്‍ വയ്ക്കുകയായിരുന്നു.

ഈ ലോകകപ്പിലെ തന്നെ മികച്ച ഒരു ഗോളിലൂടെ 41ആം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി. മരിയയാണ് അര്‍ജന്റീനയുടെ ആദ്യ സ്കോര്‍ നേടിയത്. ബോക്‌സിന് പുറത്തു നിന്ന് എവര്‍ ബനേഗ നല്‍കിയ പാസില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ഫ്രഞ്ച് ഗോള്‍കീപ്പറിന് യാതൊരു അവസരവും നല്‍കാതെ വലയിലേക്ക് എത്തുകയായിരുന്നു.

നേരത്തെ, 13ആം മിനിറ്റില്‍ ആന്റോണിയോ ഗ്രീസ്മാന്‍ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്