ന്യൂഡൽഹി: അർജൻറീന ടീമിൻെറ യഥാർഥ ശക്തി എന്തെന്ന് പരിശീലകൻ സാംപോളിക്ക് അറിയില്ലെന്ന് മുൻ താരം ഓസ്വാൾഡോ ആർഡിലസ്. അർജൻറീനയുടെ മുൻ പരിശീലകനും 1978ൽ ലോകകപ്പ് നേടീയ ടീം അംഗവുമാണ് ആർഡിലസ്. ആദ്യ മത്സരത്തിൽ മോശം പ്രകടനം കാഴ്ച വെച്ച അർജൻറീന ക്രൊയേഷ്യക്കെതിരെ ദയനീയ പ്രകടനമാണ് കാഴ്ച വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
മെസ്സിയിലുള്ള അമിത പ്രതീക്ഷയും നേതൃത്വമില്ലായ്മയുമാണ് അർജൻറീനയുടെ പ്രശ്നമെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ കോളത്തിൽ പറയുന്നു. മെസ്സിയെ അല്ലാതെ മറ്റാരെയും അദ്ദഹം വിശ്വാസത്തിലെടുക്കുന്നില്ല.
അർജൻറീനയുടെ ചരിത്രത്തിലെ ഏറ്റവും മോശം പരാജയങ്ങളിലൊന്നാണ് ക്രൊയേഷ്യക്കെതിരെ ഉണ്ടായത്. ടീമിൻെറ കരുത്ത് തിരിച്ചറിയാത്ത സാംപോളിക്ക് തന്നെയാണ് ഇതിൻെറ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
അർജൻറീന ഇപ്പോഴും പുറത്തായിട്ടില്ല, ഇനിയും പ്രതീക്ഷകളുണ്ട്. മുൻ ചാമ്പ്യൻമാരായ ജർമ്മനിയും പ്രതീക്ഷ നിലനിർത്തുന്നു. സ്പെയിനും പോർച്ചുഗലും ശക്തരായ ടീമുകളാണ്. ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് ബെൽജിയമാണെന്നും ആർഡിലസ് പറഞ്ഞു.
മെസ്സിയിലുള്ള അമിത പ്രതീക്ഷയും നേതൃത്വമില്ലായ്മയുമാണ് അർജൻറീനയുടെ പ്രശ്നമെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ കോളത്തിൽ പറയുന്നു. മെസ്സിയെ അല്ലാതെ മറ്റാരെയും അദ്ദഹം വിശ്വാസത്തിലെടുക്കുന്നില്ല.
അർജൻറീനയുടെ ചരിത്രത്തിലെ ഏറ്റവും മോശം പരാജയങ്ങളിലൊന്നാണ് ക്രൊയേഷ്യക്കെതിരെ ഉണ്ടായത്. ടീമിൻെറ കരുത്ത് തിരിച്ചറിയാത്ത സാംപോളിക്ക് തന്നെയാണ് ഇതിൻെറ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
അർജൻറീന ഇപ്പോഴും പുറത്തായിട്ടില്ല, ഇനിയും പ്രതീക്ഷകളുണ്ട്. മുൻ ചാമ്പ്യൻമാരായ ജർമ്മനിയും പ്രതീക്ഷ നിലനിർത്തുന്നു. സ്പെയിനും പോർച്ചുഗലും ശക്തരായ ടീമുകളാണ്. ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് ബെൽജിയമാണെന്നും ആർഡിലസ് പറഞ്ഞു.