ആപ്പ്ജില്ല

ബ്രസീലിന് മറക്കാനാവാത്ത തോൽവിയുടെ 'സെവൻ അപ്പ്'!

ക്വാർട്ടറിൽ കൊളംബിയക്കെതിരായ മത്സരത്തിൽ നെയ്മർക്ക് പരിക്കേറ്റതോടെയാണ് കാര്യങ്ങൾ മാറിയത്

Samayam Malayalam 7 Jun 2018, 4:00 pm
ന്യൂഡൽഹി: സ്വന്തം നാട്ടിൽ 54 വർഷങ്ങൾക്ക് ശേഷം വരുന്ന ലോകകപ്പ്. ആവേശത്തോടെയാണ് പെലെയുടെ നാട്ടുകാർ 2014 ലോകകപ്പിനെ എതിരേറ്റത്. സൂപ്പർതാരം നെയ്മറിൻെറ ചിറകിലേറിയാണ് മഞ്ഞപ്പട തങ്ങളുടെ ലോകകപ്പ് സ്വപ്നങ്ങൾ നെയ്തു കൂട്ടിയത്. എന്നാൽ ബ്രസീലിനെ സംബന്ധിച്ചിടത്തോളം ലോക ഫുട്ബോളിൽ അവർ മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായി അത് മാറി.
Samayam Malayalam 64488558


ക്വാർട്ടറിൽ കൊളംബിയക്കെതിരായ മത്സരത്തിൽ നെയ്മർക്ക് പരിക്കേറ്റതോടെയാണ് കാര്യങ്ങൾ മാറിയത്. കൊളംബിയൻ താരം യുവാൻ സുനിഗയുടെ ചലഞ്ച് നെയ്മറിനെ വീഴ്ത്തി. അതോടെ താരത്തിൻെറ ലോകകപ്പും അവസാനിച്ചു. സെമിയിൽ കരുത്തരായ ജർമ്മനിക്കെതിരെ നെയ്മറില്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്.

തീർത്തും ആത്മവിശ്വാസമില്ലാതെ ഇറങ്ങിയ ടീം ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി. 7-1നാണ് ദയയില്ലാത്ത ജർമ്മനി ബ്രസീലിനെ തകർത്ത് വിട്ടത്. ആദ്യപകുതിയിൽ തന്നെ അഞ്ച് ഗോളുകളാണ് ജർമ്മനി അടിച്ചത്.

ടീമിൻെറ പരാജയത്തിൽ മനം നൊന്ത് ഹൃദയം തകർന്നാണ് അന്ന് ആരാധകർ കളിക്കളം വിട്ടത്. ബ്രസീലിനെ തകർത്ത ജർമ്മനി ഫെനലിൽ അർജൻറീനയെയും തോൽപ്പിച്ച് 2014ലെ ലോകകപ്പും സ്വന്തമാക്കി. ബ്രസീലിൻെറ തോൽവിയെ പിന്നീട് ട്രോളൻമാർ സെവൻ അപ്പ് എന്ന് കളിയാക്കി വിളിച്ച് തുടങ്ങി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്