ആപ്പ്ജില്ല

ആ ഗോള്‍ റൊണാള്‍ഡോ നേടിയെന്നാണ് വിശ്വസിച്ചത്; ബ്രൂണോ ഫെര്‍ണാണ്ടസ് പറയുന്നു

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ( FIFA 2022 Qatar World Cup ) ഫുട്‌ബോളില്‍ ഉറുഗ്വെയെ 0 - 2 ന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ( Portugal ) പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗ്രൂപ്പ് എച്ചില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി ആയിരുന്നു പോര്‍ച്ചുഗലിന്റെ നോക്കൗട്ട് ഉറപ്പിക്കല്‍. മത്സരത്തില്‍ രണ്ട് ഗോളും സ്വന്തമാക്കിയത് പോര്‍ച്ചുഗല്‍ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ആയ ബ്രൂണോ ഫെര്‍ണാണ്ടസ് ( Bruno Fernandes ) ആയിരുന്നു.

guest Aneesh-Thomas | Lipi 29 Nov 2022, 2:49 pm

ഹൈലൈറ്റ്:

  • ബ്രൂണോ ഫെര്‍ണാണ്ടസിന് ഇരട്ട ഗോള്‍
  • പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു
  • പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം ദക്ഷിണ കൊറിയയ്ക്ക് എതിരേ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Bruno Fernandes
ബ്രൂണോ ഫെർണാണ്ടസ്
ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ( FIFA 2022 Qatar World Cup ) ഫുട്‌ബോള്‍ ഗ്രൂപ്പ് എച്ചില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോര്‍ച്ചുഗല്‍ ( Portugal ) പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന മൂന്നാമത് മാത്രം ടീം ആണ് പോര്‍ച്ചുഗല്‍. ഫ്രാന്‍സ്, ബ്രസീല്‍ എന്നീ ടീമുകളാണ് ഖത്തറില്‍ ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കി പ്രീ ക്വാര്‍ട്ടര്‍ ഇതിനോടകം ഉറപ്പാക്കിയ മറ്റ് രണ്ട് ടീമുകള്‍.
കൺഫ്യൂഷൻ ഗോൾ, അവസാനം റൊണാൾഡോയിൽ നിന്ന് ബ്രൂണോക്ക് ഗോൾ നൽകി അധികൃതർ, പോർച്ചുഗലിന് വിജയംഉറുഗ്വെയ്ക്ക് എതിരായ മത്സരത്തില്‍ 2 - 0 ന് ആയിരുന്നു പോര്‍ച്ചുഗലിന്റെ ജയം. പോര്‍ച്ചുഗലിനായി രണ്ട് ഗോളും സ്വന്തമാക്കിയത് ബ്രൂണോ ഫെര്‍ണാണ്ടസ് ( Bruno Fernandes ) ആയിരുന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 54 -ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ലോംഗ് കര്‍വിംഗ് ഷോട്ടിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നേടി. ഇഞ്ചുറി ടൈമില്‍ ( 90 + 3 -ാം മിനിറ്റ് ) പെനല്‍റ്റിയിലൂടെ ആയിരുന്നു ബ്രൂണോ ഫെര്‍ണാണ്ടസിന്റെ രണ്ടാം ഗോള്‍. പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടി എന്നായിരുന്നു താന്‍ വിശ്വസിച്ചതെന്നാണ് മത്സര ശേഷം ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞത്.
അതിന്റെ കാരണം ഇതാണ്: 54 -ാം മിനിറ്റില്‍ ഇടത് പാര്‍ശ്വത്തില്‍ നിന്ന് ബോക്‌സിന്റെ മധ്യത്തിലേക്ക് ബ്രൂണോ ഫെര്‍ണാണ്ടസിന്റെ കര്‍വിംഗ് ക്രോസ്. ബോക്‌സിലേക്ക് വളഞ്ഞ് ഇറങ്ങിയ പന്തിന് തല വെയ്ക്കാനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ( Cristiano Ronaldo ) ഉയര്‍ന്നു ചാടി. പന്ത് വലയില്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ അടിച്ചതായി എല്ലാവരും കരുതി. എന്നാല്‍, ഉയര്‍ന്നു ചാടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലയില്‍ തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു പന്ത് വലയില്‍ വിശ്രമിച്ചത്. പിന്നീടുള്ള റീ പ്ലേകള്‍ക്കുശേഷം ഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടു.
ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരമെന്ന് കാസെമിറൊയെ പുകഴ്ത്തി നെയ്മര്‍ക്രിസ്റ്റ്യാനോയുടെ ( ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ) ഗോള്‍ എന്ന നിലയിലാണ് ഞാന്‍ അത് ആഘോഷിച്ചത്. അദ്ദേഹം ( റൊണാള്‍ഡോ ) ആ ക്രോസില്‍ ടച്ച് ചെയ്തതായാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. എന്റെ ലക്ഷ്യം റൊണാള്‍ഡോയ്ക്ക് ക്രോസ് നല്‍കുക എന്നാതായിരുന്നു - മത്സര ശേഷം ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞു. ഏറ്റവും പ്രധാനം ഞങ്ങള്‍ക്ക് ലോകകപ്പിന്റെ അടുത്ത റൗ ണ്ടിലേക്ക് ( പ്രീ ക്വാര്‍ട്ടര്‍ ) കടക്കാന്‍ സാധിച്ചു എന്നതാണ്. അടുത്തതായി നേരിടാനിരിക്കുന്നത് കൃത്യമായി ഓര്‍ഗനൈസ്ഡ് ആയ ഒരു ടീമിനെ ( ദക്ഷിണ കൊറിയ ) ആണ്. അവരുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളും ഞങ്ങള്‍ കണ്ടതാണ്. ദക്ഷിണ കൊറിയയുടെ സമയത്ത് അല്ലായിരുന്നു ഞങ്ങളുടെ മത്സരങ്ങള്‍. അതുകൊണ്ട് അവരുടെ രണ്ട് മത്സരവും കാണാന്‍ സാധിച്ചു - ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളിലും ഞങ്ങള്‍ ( പോര്‍ച്ചുഗല്‍ ) മികച്ച കളിയാണ് കാഴ്ച വെച്ചത്. ഡിയേഗൊ കോസ്റ്റ ( പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ) രണ്ട് ഉജ്വല രക്ഷപ്പെടുത്തലുകള്‍ നടത്തി. വ്യക്തികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ടീം അല്ല പോര്‍ച്ചുഗല്‍ - ബ്രൂണോ ഫെര്‍ണാണ്ടസ് വ്യക്തമാക്കി.
ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ 3 - 2 ന് ഘാനയെയും രണ്ടാം മത്സരത്തില്‍ ഉറുഗ്വെയെ 0 - 2 നും പരാജയപ്പെടുത്തിയ പോര്‍ച്ചുഗല്‍ ഡിസംബര്‍ രണ്ട് ഇന്ത്യന്‍ സമയം രാത്രി 8.30 ന് ദക്ഷിണ കൊറിയയെ നേരിടും. ദക്ഷിണ കൊറിയ ആദ്യ മത്സരത്തില്‍ ഉറുഗ്വെയെ 0 - 0 നു സമനിലയില്‍ പിടിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഘാനയോട് 3 - 2 ന് പോരുതി കീഴടങ്ങി.

Read Latest Sports News and Malayalam Newsundefined
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്