മോസ്കോ: ഫ്രാൻസ് കിരീടം നേടിയ 1998 ലോകകപ്പിലെ വിസ്മയ ടീം ആയിരുന്നു ദാവോർ സൂക്കറിൻെറ നേതൃത്വത്തിൽ കളിച്ച ക്രൊയേഷ്യ. സൂക്കർ ടൂർണമെൻറിൻെറ ടോപ് ഗോൾ സ്കോറർ ആയി. സെമി വരെയെത്തിയ ടീം ഫ്രാൻസിനോട് തോറ്റാണ് പുറത്തായത്. ഹോളണ്ടിനെ പരാജയപ്പെടുത്തി ടീം ആ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായി.
ക്രൊയേഷ്യൻ ടീം വീണ്ടും ലോകകപ്പിൻെറ സെമിയിലെത്തുമ്പോൾ സൂക്കർ ഇന്ന് രാജ്യത്തിൻെറ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറാണ്. ഇത്തവണ 1998 ആവർത്തിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് പറഞ്ഞു കഴിഞ്ഞു. മൂന്നാം സ്ഥാനം കൊണ്ടോ സെമിഫൈനൽ കൊണ്ടോ ടീം തൃപ്തിപ്പെടാൻ പോവുന്നില്ല.
സെമിയിൽ കരുത്തരായ ഇംഗ്ലണ്ടാണ് ക്രൊയേഷ്യയുടെ എതിരാളികൾ. ഒന്നാം റൗണ്ടിൽ അർജൻറീനയെ 3-0ന് തകർത്ത ടീമാണ് ക്രൊയേഷ്യ. മോഡ്രിച്ചും റാക്കിടിച്ചും ചേരുന്ന ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരയാണ് അവരുടെ കരുത്ത്. ലോക ഫുട്ബോളിൽ 20 വർഷങ്ങൾക്ക് ശേഷം വീണ്ടും അവർ ശക്തി തെളിയിക്കുകയാണ്.
ക്രൊയേഷ്യൻ ടീം വീണ്ടും ലോകകപ്പിൻെറ സെമിയിലെത്തുമ്പോൾ സൂക്കർ ഇന്ന് രാജ്യത്തിൻെറ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറാണ്. ഇത്തവണ 1998 ആവർത്തിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് പറഞ്ഞു കഴിഞ്ഞു. മൂന്നാം സ്ഥാനം കൊണ്ടോ സെമിഫൈനൽ കൊണ്ടോ ടീം തൃപ്തിപ്പെടാൻ പോവുന്നില്ല.
സെമിയിൽ കരുത്തരായ ഇംഗ്ലണ്ടാണ് ക്രൊയേഷ്യയുടെ എതിരാളികൾ. ഒന്നാം റൗണ്ടിൽ അർജൻറീനയെ 3-0ന് തകർത്ത ടീമാണ് ക്രൊയേഷ്യ. മോഡ്രിച്ചും റാക്കിടിച്ചും ചേരുന്ന ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരയാണ് അവരുടെ കരുത്ത്. ലോക ഫുട്ബോളിൽ 20 വർഷങ്ങൾക്ക് ശേഷം വീണ്ടും അവർ ശക്തി തെളിയിക്കുകയാണ്.