കസാൻ: ലോകകപ്പിലെ ഇംഗ്ലണ്ട് - കൊളംബിയ പ്രീ ക്വാർട്ടർ മത്സരത്തിൽ റഫറി പക്ഷം പിടിച്ചെന്ന പരാതിയുമായി കൊളംബിയൻ ആരാധകർ. ഏകദേശം രണ്ടര ലക്ഷം പേർ ഒപ്പിട്ട പരാതിയാണ് ഫിഫയ്ക്ക് കൈമാറിയത്. കൊളംബിയക്കെതിരെ മനപൂർവം റഫറി തീരുമാനങ്ങൾ എടുക്കുകയായിരുന്നു എന്നാണ് ആരോപണം. മത്സരം വീണ്ടും നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
പ്രീ ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് കൊളംബിയ ഇംഗ്ലണ്ടിനോട് തോറ്റത്. അമേരിക്കക്കാരനായ റഫറി മാർക്ക് ഗീഗറാണ് മത്സരം നിയന്ത്രിച്ചിരുന്നത്. ഇരു ടീമുകളും നിരന്തരം ഫൗളുകൾ ചെയ്ത മത്സരങ്ങളിലൊന്നായിരുന്നു ഇത്.
ഡീഗോ മറഡോണയും റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഫിഫ അതൃപ്തി പ്രകടിപ്പിച്ചതോടെ മറഡോണ ഖേദം പ്രകടിപ്പിച്ചു.
പ്രീ ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് കൊളംബിയ ഇംഗ്ലണ്ടിനോട് തോറ്റത്. അമേരിക്കക്കാരനായ റഫറി മാർക്ക് ഗീഗറാണ് മത്സരം നിയന്ത്രിച്ചിരുന്നത്. ഇരു ടീമുകളും നിരന്തരം ഫൗളുകൾ ചെയ്ത മത്സരങ്ങളിലൊന്നായിരുന്നു ഇത്.
ഡീഗോ മറഡോണയും റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഫിഫ അതൃപ്തി പ്രകടിപ്പിച്ചതോടെ മറഡോണ ഖേദം പ്രകടിപ്പിച്ചു.