ലോകകപ്പ് ഫുട്ബോളിലെ മൊറോക്കോ Vs ഇറാൻ ഗ്രൂപ്പ് ബിയിലെ ആദ്യ മൽസരത്തിൻ്റെ രണ്ടാം പകുതിയിൽ മൊറോക്കോയുടെ സെൽഫ് ഗോൾ. ഇൻജുറി ടൈമിലാണ് മൊറോക്കോ സെൽഫ് ഗോൾ അടിച്ച് ഇറാന് സ്കോർ നേടികൊടുത്തത്. അവസാന മിനിറ്റ് ഗോളിൽ മൊറോക്കോയ്ക്ക് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഇൻജുറി ടൈമിൻ്റെ തൊണ്ണൂറാം മിനിറ്റിൽ മൊറോക്കോ താരം അസീസ് ബുഹാദോസാണ് സെൽഫ് ഗോൾ വഴങ്ങി ടീമിനെ കുരുക്കിലാക്കിയത്. ഇത് തുടർച്ചയായ രണ്ടാം മൽസരത്തിലാണ് അവസാന മിനിറ്റിൽ കുലുങ്ങുന്ന വല മൽസരഫലം നിർണയിക്കുന്നത്.
ആദ്യപകുതിയിൽ ഗോൾരഹിത സമനിലയിലായിരുന്നു. അട്ടിമറി സ്വപ്നം കണ്ട് റഷ്യയിലെത്തിയ ഇറാന് ഇത് സൂപ്പർ ലോട്ടാണ്. യോഗ്യതാ റൗണ്ടിലെ മിന്നുന്ന പ്രകടനം ഇറാന് ടീമിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ടെങ്കിലും കളിക്കളത്തിൽ ഗോൾ വലകുലുക്കാൻ ടീമിനായിരുന്നില്ല.
ലോക റാങ്കിങില്‍ 42ാം സ്ഥാനത്തുള്ള മൊറോക്കോ ഇത് അഞ്ചാം തവണയാണ് ഫിഫ ലോകകപ്പിനെത്തുന്നത്. 1998ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പിനു ശേഷം ആദ്യമായാണ് മൊറോക്കോ ഫിഫ ലോകകപ്പ് മാമാങ്കത്തിന് യോഗ്യത നേടുന്നത്. ഫിഫ ലോകകപ്പിലെ മൂന്നാം മത്സരത്തിലാണ് മൊറൊക്കോ ഇറാനെ നേരിട്ടത്.
മത്സരത്തിൽ വിജയികൾ ആരാകുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്. ലോകകപ്പിൻ്റെ സമ്മർദ്ദമില്ലെന്ന് ഇറാൻ പരിശീലകൻ കാർലോസ് ക്വിറോസ് അഭിപ്രായപ്പെട്ടു. അതിനിടെ പരിക്കിനെ തുടർന്ന് കോസ്റ്റാറിക്കന്‍ താരമായ റൊണാള്‍ഡ് മറ്റാറിറ്റയ്ക്ക് കളിക്കാനാകില്ലെന്ന് സൂചന. ഗ്രൂപ്പ് ബിയില്‍ ഇറാനും മൊറോക്കോയ്ക്കും കൂടാതെ സ്പെയിനും പോര്ച്ചുഗലുമാണുള്ളത്. സെൻ്റ് പീറ്റേഴ്സ് ബര്‍ഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ആദ്യപകുതിയിൽ ഗോൾരഹിത സമനിലയിലായിരുന്നു. അട്ടിമറി സ്വപ്നം കണ്ട് റഷ്യയിലെത്തിയ ഇറാന് ഇത് സൂപ്പർ ലോട്ടാണ്. യോഗ്യതാ റൗണ്ടിലെ മിന്നുന്ന പ്രകടനം ഇറാന് ടീമിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ടെങ്കിലും കളിക്കളത്തിൽ ഗോൾ വലകുലുക്കാൻ ടീമിനായിരുന്നില്ല.
ലോക റാങ്കിങില്‍ 42ാം സ്ഥാനത്തുള്ള മൊറോക്കോ ഇത് അഞ്ചാം തവണയാണ് ഫിഫ ലോകകപ്പിനെത്തുന്നത്. 1998ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പിനു ശേഷം ആദ്യമായാണ് മൊറോക്കോ ഫിഫ ലോകകപ്പ് മാമാങ്കത്തിന് യോഗ്യത നേടുന്നത്. ഫിഫ ലോകകപ്പിലെ മൂന്നാം മത്സരത്തിലാണ് മൊറൊക്കോ ഇറാനെ നേരിട്ടത്.
മത്സരത്തിൽ വിജയികൾ ആരാകുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്. ലോകകപ്പിൻ്റെ സമ്മർദ്ദമില്ലെന്ന് ഇറാൻ പരിശീലകൻ കാർലോസ് ക്വിറോസ് അഭിപ്രായപ്പെട്ടു. അതിനിടെ പരിക്കിനെ തുടർന്ന് കോസ്റ്റാറിക്കന്‍ താരമായ റൊണാള്‍ഡ് മറ്റാറിറ്റയ്ക്ക് കളിക്കാനാകില്ലെന്ന് സൂചന. ഗ്രൂപ്പ് ബിയില്‍ ഇറാനും മൊറോക്കോയ്ക്കും കൂടാതെ സ്പെയിനും പോര്ച്ചുഗലുമാണുള്ളത്. സെൻ്റ് പീറ്റേഴ്സ് ബര്‍ഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.