സമാറ: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഇയില്‍ ആദ്യ വിജയവുമായി സെർബിയ. ഒരിടവേളയ്ക്കു ശേഷം ലോകകപ്പിലേക്കുള്ള സെര്‍ബിയയുടെ തിരിച്ചുവരവാണിത്. ഗോൾരഹിതമായ ആദ്യപകുതി വിരസമായാണ് മുന്നേറിയത്.
ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. 56ആം മിനിറ്റിൽ ബോക്സിന്റെ പുറത്തു നിന്നും എടുത്ത ഒരു ഫ്രീക്കിക് ഗോൾ ആക്കി മാറ്റി സെർബിയയുടെ ക്യാപ്റ്റൻ കൂടിയായ കൊളറോവാണ് ടീമിനെ മുന്നിൽ എത്തിച്ചത്. ഒരു ഇടം കാലൻ ഫ്രീകിക്കിലൂടെയാണ് സെർബിയൻ ക്യാപ്റ്റൻ തന്റെ ഗോൾ നേടിയത്.
2014ലെ ബ്രസീല്‍ ലോകകപ്പില്‍ അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയ ടീമാണ് കോസ്റ്ററിക്ക. വമ്പന്‍ ടീമുകളെ വീഴ്ത്തി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ കോസ്റ്ററിക്ക കറുത്ത കുതിരകളായി മാറുകയും ചെയ്തിരുന്നു. എന്നാൽ ആ പ്രകടനമൊന്നും കളിയിൽ അവർക്ക് പുറത്തെടുക്കാനായില്ല.
ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. 56ആം മിനിറ്റിൽ ബോക്സിന്റെ പുറത്തു നിന്നും എടുത്ത ഒരു ഫ്രീക്കിക് ഗോൾ ആക്കി മാറ്റി സെർബിയയുടെ ക്യാപ്റ്റൻ കൂടിയായ കൊളറോവാണ് ടീമിനെ മുന്നിൽ എത്തിച്ചത്. ഒരു ഇടം കാലൻ ഫ്രീകിക്കിലൂടെയാണ് സെർബിയൻ ക്യാപ്റ്റൻ തന്റെ ഗോൾ നേടിയത്.
2014ലെ ബ്രസീല്‍ ലോകകപ്പില്‍ അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയ ടീമാണ് കോസ്റ്ററിക്ക. വമ്പന്‍ ടീമുകളെ വീഴ്ത്തി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ കോസ്റ്ററിക്ക കറുത്ത കുതിരകളായി മാറുകയും ചെയ്തിരുന്നു. എന്നാൽ ആ പ്രകടനമൊന്നും കളിയിൽ അവർക്ക് പുറത്തെടുക്കാനായില്ല.