മോസ്കോ: ജർമ്മനി - സ്വീഡൻ മത്സരത്തിൽ, സ്വീഡന് അർഹിച്ച പെനാൽറ്റി റഫറി നിഷേധിച്ചുവെന്ന് ആരോപണം. മത്സരത്തിൻെറ 12ാം മിനിറ്റിലാണ് സംഭവം. പന്തുമായി ജർമൻ ബോക്സ് വരെയെത്തിയ സ്വീഡൻ സ്ട്രൈക്കർ മാർക്കസ് ബെർഗിനെ ജർമ്മൻ പ്രതിരോധ നിരതാരം ജെറോം ബൊട്ടെങ് വീഴ്ത്തി.
ജർമ്മൻ ഗോളി മാത്രമാണ് അപ്പോൾ മുന്നിലുണ്ടായിരുന്നത്. ഗുരുതരമായ ഫൗളായിട്ടും റഫറി അത് അനുവദിച്ചില്ല. മാത്രമല്ല, സ്വീഡൻ താരങ്ങൾ അപ്പീൽ ചെയ്തിട്ടും വാർ പരിശോധിച്ച് റീപ്ലേ കാണാനും റഫറി തയ്യാറായില്ല. പോളണ്ടുകാരനായ റഫറി സൈമൺ മാർസിനിയാക് ആണ് പെനാൽറ്റി വരെ വിധിക്കാമായിരുന്നു ഫൗൾ നിഷേധിച്ചത്. മത്സരം ജർമ്മനി ഒന്നിനെതിരെ 2 ഗോളുകൾക്ക് ജയിച്ചു.
ജർമ്മൻ ഗോളി മാത്രമാണ് അപ്പോൾ മുന്നിലുണ്ടായിരുന്നത്. ഗുരുതരമായ ഫൗളായിട്ടും റഫറി അത് അനുവദിച്ചില്ല. മാത്രമല്ല, സ്വീഡൻ താരങ്ങൾ അപ്പീൽ ചെയ്തിട്ടും വാർ പരിശോധിച്ച് റീപ്ലേ കാണാനും റഫറി തയ്യാറായില്ല. പോളണ്ടുകാരനായ റഫറി സൈമൺ മാർസിനിയാക് ആണ് പെനാൽറ്റി വരെ വിധിക്കാമായിരുന്നു ഫൗൾ നിഷേധിച്ചത്. മത്സരം ജർമ്മനി ഒന്നിനെതിരെ 2 ഗോളുകൾക്ക് ജയിച്ചു.