ആപ്പ്ജില്ല

കേരളത്തിലുയർന്നത് 300 കോടിയുടെ ഫ്ലക്സുകള്‍

മുന്‍ ലോകകപ്പിനെ വച്ച് നോക്കുമ്പോള്‍ ഇത് കുറവാണെന്ന് ഫ്ലക്സ് പ്രിന്‍റേഴ്സ് ഓണേഴ്സ് സമിതി

Samayam Malayalam 11 Jul 2018, 1:54 pm
കൊച്ചി: ഏറെ പ്രതീക്ഷ വെച്ച ടീമുകള്‍ ലോകകപ്പിൽ ആദ്യം പുറത്തായപ്പോള്‍ ട്രോളർമാര്‍ പിടിച്ചത് അവർക്കുവേണ്ടി നാട്ടിലെ ഫാൻസ് വച്ച ഫ്ലക്സ് ബോര്‍ഡുകളിലായിരുന്നു. വീട്ടിലെ കോഴിക്കൂട് മൂടാൻ ഇനിയെടുക്കാമെന്ന തരത്തിലായിരുന്നു ട്രോളുകള്‍. എന്നാൽ ഇത്തരത്തിൽ ഫ്ലക്സുകള്‍ ഓരോ ടീമിന്‍റെ ഫാൻസുകാരും മത്സരിച്ച് വയ്ക്കാൻ തുടങ്ങിയതോടെ കേരളത്തിലെ ഫ്ലക്സ് പ്രിന്‍റിംഗ് ഇൻഡസ്ട്രിക്ക് നല്ലകാലമായിരുന്നു.
Samayam Malayalam flux


ലോകകപ്പിന്‍റെ ആദ്യ ആഴ്ചയില്‍ നാട്ടിലിറങ്ങിയത് 300 കോടിയുടെ ഫ്ലക്സുകളെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഫ്ലക്സ് പ്രിന്‍റേഴ്സ് ഓണേഴ്സ് സമിതിയാണ് കേരളത്തിലെ ഏകദേശ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. മുന്‍ ലോകകപ്പിനെ വച്ച് നോക്കുമ്പോള്‍ ഇത് കുറവാണെന്ന് ഇവർ പറയുന്നു. ഫ്ലക്സ് മൂലം ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇറങ്ങിയതോടെയാണ് ഇക്കുറി ഫ്ലക്സ് അടിക്കൽ കുറഞ്ഞതെന്നാണ് ഒരു വാദം.

ലോകകപ്പിന്‍റെ തുടക്കത്തിൽ തന്നെ മുൻ ചാമ്പ്യന്മാരടക്കം പുറത്തായതെന്നാണ് സമിതി പ്രസിഡന്‍റായ സൈന്‍പാര്‍ക്ക് മോഹന്‍ പറയുന്നത്. സംസ്ഥാനത്ത് ആയിരത്തോളം ഫ്ലക്സ് പ്രിന്‍റിങ് യൂണിറ്റുകളുണ്ടെന്നാണ് കണക്ക്. ആദ്യം ജര്‍മനിയും പിന്നാലെ അര്‍ജന്‍റീനയും സ്പെയിനും ബ്രസീലും പോര്‍ച്ചുഗലുമെല്ലാം പുറത്തായി. ആരാധകര്‍ ഏറെയുള്ള ടീമുകള്‍ ആദ്യം തന്നെ പുറത്തായതാണ് വിനയായത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മാത്രം ദിനംപ്രതി എട്ട് കോടിയുടെ വരെ പ്രിന്‍റിങ്ങ് നടന്നിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ 5-7 കോടിവരേയും.


കടപ്പാട്: മാധ്യമം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്