ആപ്പ്ജില്ല

ലോകകപ്പ് ഫുട്ബോൾ; ജപ്പാൻ-സെനഗൽ മത്സരം സമനിലയിൽ

സെനഗലും ജപ്പാനും ഒപ്പത്തിനൊപ്പം.

Samayam Malayalam 24 Jun 2018, 10:34 pm
എകാതെറിൻബർഗ്: ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ സെനഗലും ജപ്പാനും വീണ്ടും കളത്തിൽ നേർക്കു നേർ ഊർജ്ജസ്വലതയോടെ പോരാടി. സാദിയെ മാനെയിലൂടെ സെനഗൽ മുന്നിലെത്തിയപ്പോൾ തകാഷി ഇനൂയിയിലൂടെ 34–ാം മിനിറ്റിൽ ജപ്പാൻ ഒപ്പമെത്തി. തുടർന്ന് വീണ്ടും സെനഗൽ മുന്നേറ്റം തുടരവേ ജപ്പാൻ്റെ വക വീണ്ടും വലകുലുക്കൽ. 71–ാം മിനിറ്റിൽ മൂസ വാഗു സെനഗലിനായി രണ്ടാം ഗോൾ നേടിയപ്പോൾ കെയ്സുകി ഹോണ്ട ജപ്പാന് രക്ഷകനായി മാറി. സെനഗലും ജപ്പാനും ഒപ്പത്തിനൊപ്പം.
Samayam Malayalam ലോകകപ്പ് ഫുട്ബോൾ; ജപ്പാൻ-സെനഗൽ മത്സരം സമനിലയിൽ
ലോകകപ്പ് ഫുട്ബോൾ; ജപ്പാൻ-സെനഗൽ മത്സരം സമനിലയിൽ



72–ാം മിനിറ്റിൽ ഷിൻജി കവാഗയ്ക്കു പകരക്കാരനായി കളത്തിലിറങ്ങിയ ഹോണ്ട കേവലം ആറു മിനിറ്റിനുള്ളിൽ ഗോൾ വല കുലുക്കി.




ആദ്യപകുതി അവസാനിക്കുമ്പോഴും സെനഗലും ജപ്പാനും ഒപ്പത്തിനൊപ്പമായിരുന്നു (1–1).




ജപ്പാൻ കൊളംബിയയുമായി ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. എന്നാൽ അതേ സ്കോറിൽ പോളണ്ടിനെ അട്ടിമറിച്ചാണ് സെനഗലും കളത്തിലിറങ്ങിയിരിക്കുന്നത്.




ലോകകപ്പിൽ കളിച്ച ഏഴു മൽസരങ്ങളിൽ ആറിലും ഗോൾ നേടിയെന്ന നേട്ടം ഈ മൽസരത്തിലെ ഗോളോടെ സെനഗൽ സ്വന്തമാക്കി



ഒരു ലോകകപ്പിലെ ആദ്യ രണ്ടു മൽസരങ്ങളിൽ ജപ്പാൻ ഇതു രണ്ടാമത്തെ തവണയാണ് ഗോൾ നേടുന്നത്. ആദ്യം ജപ്പാൻ കൂടി ആതിഥേയരായ 2002 ലോകകപ്പിലായിരുന്നു അത്.
Updating.....

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്