കൊച്ചി: മെസ്സിയെ ചങ്ക് പറിച്ച് ആരാധിക്കുന്ന ചെല്ലാനത്തെ കട്ടമെസ്സി ആരാധകര്‍ക്കായി താരം നൽകിയ അമൂല്യ സമ്മാനത്തെ കുറിച്ചാണ് ഇപ്പോൾ പ്രദേശത്തെ മുഖ്യ സംസാരവിഷയം. മെസ്സിയെ നെഞ്ചേറ്റിയവര്‍ക്ക് താരം നൽകിയ വലിയ അംഗീകാരമായാണ് ഈ അമൂല്യ സമ്മാനത്തെ നാട്ടുകാരും ഒപ്പം മറ്റു മെസ്സി ആരാധകരും നോക്കിക്കാണുന്നത്.
മെസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ മെസ്സി.കോം നടത്തിയ വാമോസ് മെസ്സി മത്സരത്തില്‍ ചെല്ലാനത്തെ ഒരു കൂട്ടം മെസ്സി ആരാധകരുടെ വീഡിയോയാണ് വിജയം കൈവരിച്ചിരിക്കുന്നത്. മത്സരത്തിൽ ഒന്നാമതെത്തിയത് ചെല്ലാനത്തെ മെസ്സി ആരാധകരാണെന്നും മെസ്സി.കോമിലൂടെ പ്രഖ്യാപിച്ചു. ചെല്ലാനത്തെ ഫാദര്‍ വിപിൻ അപ്പ് ലോഡ് ചെയ്ത വീഡിയോയ്ക്കാണ് ഒന്നാം സ്ഥാനം. മെസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നവര്‍ വിജയം കൈവരിച്ചെന്ന വിവരം വിപിനെ അറിയിച്ചിട്ടുണ്ട്.
മെസിയുടെ കൈയ്യൊപ്പോടു കൂടിയ പന്താണ് സമ്മാനം. കൊച്ചി ചെല്ലാനത്ത് മെസ്സിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ, സമീപത്തുള്ള പള്ളിയിലെ ഫാദര്‍ വിപിന്‍ മാളിയേക്കല്‍ ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവായി ഇട്ടിരുന്നു. ഇതാണ് സമ്മാനാര്‍ഹമായിരിക്കുന്നത് എന്നതാണ് ഇവിടുത്തുകാര്‍ക്ക് ഇരട്ടിമധുരം പകരുന്നത്.
ലോകകപ്പിനോട് അനുബന്ധിച്ച് വെബ്സൈറ്റ് നടത്തിയ മത്സരത്തിൽ മെസ്സിയേയും അര്‍ജന്‍റീനയേയും പിന്തുണക്കുന്ന വീഡിയോകളാണ് പരിഗണിച്ചത്. എത്തിയ വീഡിയോകളില്‍ കേരളത്തില്‍ നിന്ന് മറ്റു രണ്ട് വീഡിയോകൾ കൂടി ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
മെസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ മെസ്സി.കോം നടത്തിയ വാമോസ് മെസ്സി മത്സരത്തില്‍ ചെല്ലാനത്തെ ഒരു കൂട്ടം മെസ്സി ആരാധകരുടെ വീഡിയോയാണ് വിജയം കൈവരിച്ചിരിക്കുന്നത്. മത്സരത്തിൽ ഒന്നാമതെത്തിയത് ചെല്ലാനത്തെ മെസ്സി ആരാധകരാണെന്നും മെസ്സി.കോമിലൂടെ പ്രഖ്യാപിച്ചു. ചെല്ലാനത്തെ ഫാദര്‍ വിപിൻ അപ്പ് ലോഡ് ചെയ്ത വീഡിയോയ്ക്കാണ് ഒന്നാം സ്ഥാനം. മെസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നവര്‍ വിജയം കൈവരിച്ചെന്ന വിവരം വിപിനെ അറിയിച്ചിട്ടുണ്ട്.
മെസിയുടെ കൈയ്യൊപ്പോടു കൂടിയ പന്താണ് സമ്മാനം. കൊച്ചി ചെല്ലാനത്ത് മെസ്സിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ, സമീപത്തുള്ള പള്ളിയിലെ ഫാദര്‍ വിപിന്‍ മാളിയേക്കല്‍ ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവായി ഇട്ടിരുന്നു. ഇതാണ് സമ്മാനാര്‍ഹമായിരിക്കുന്നത് എന്നതാണ് ഇവിടുത്തുകാര്‍ക്ക് ഇരട്ടിമധുരം പകരുന്നത്.
ലോകകപ്പിനോട് അനുബന്ധിച്ച് വെബ്സൈറ്റ് നടത്തിയ മത്സരത്തിൽ മെസ്സിയേയും അര്‍ജന്‍റീനയേയും പിന്തുണക്കുന്ന വീഡിയോകളാണ് പരിഗണിച്ചത്. എത്തിയ വീഡിയോകളില്‍ കേരളത്തില്‍ നിന്ന് മറ്റു രണ്ട് വീഡിയോകൾ കൂടി ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്നു.