നിർണായക മത്സരത്തിന് മുൻപ് പോളണ്ടിന് മുന്നറിയിപ്പുമായി അര്‍ജന്റീന
ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ( FIFA 2022 Qatar World Cup ) ഫുട്‌ബോളില്‍ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്ന അര്‍ജന്റീന ( Argentina ) എതിരാളിയായ പോളണ്ടിന് ( Poland ) മുന്നറിയിപ്പ് നല്‍കി. ഗ്രൂപ്പ് സി യില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശേഷം രണ്ടാം മത്സരത്തില്‍ ജയിച്ചാണ് അര്‍ജന്റീനയുടെ വരവ്. അതേസമയം, പോളണ്ട് ഒരു മത്സരത്തില്‍ ജയവും മറ്റൊരു മത്സരത്തില്‍ സമനിലയും നേടി. പോളണ്ടിനെ കീഴടക്കിയാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാം.
ഹൈലൈറ്റ്:
- അര്‍ജന്റീന ഇതുവരെ യഥാര്‍ഥ ഫോമില്‍ എത്തിയിട്ടില്ല
- പോളണ്ട് x അര്‍ജന്റീന നിര്‍ണായക പോരാട്ടം ഇന്ന് രാത്രി 12.30 ന്
- പോളണ്ടിന് എതിരേ ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യനാകാം
ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ( FIFA Qatar World Cup ) ഗ്രൂപ്പ് സി യിലെ നിര്‍ണായക മത്സരത്തിനായി അര്‍ന്റീനയും പോളണ്ടും ( Argentina x Poland ) നേര്‍ക്കു നേര്‍. 974 സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് അര്‍ധ രാത്രി 12.30 നാണ് അര്‍ജന്റീന x പോളണ്ട് പോരാട്ടം. മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കൂ. അതേസമയം, പോളണ്ടിന് പ്രീ ക്വാര്‍ട്ടറിലേക്ക് ഒരു സമനിലയുടെ ദൂരം മാത്രമാണ് ഉള്ളത്.ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പോളണ്ടിന് നാലും അര്‍ജന്റീന, സൗദി അറേബ്യ ടീമുകള്‍ക്ക് മൂന്ന് പോയിന്റ് വീതവുമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സൗദി അറേബ്യയും മെക്‌സിക്കോയും ഏറ്റുമുട്ടും.
പോളണ്ടിന് എതിരായ മത്സരത്തിനു മുമ്പ് അര്‍ജന്റീന പ്രതിരോധ താരം ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് ( Lisandro Martinez ) മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തി. അര്‍ജന്റീന ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ലെന്നും പോളണ്ടിന് എതിരേ അതു സാധിക്കുമെന്നാണ് വിശ്വാസമെന്നും ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് പറഞ്ഞു.
എല്ലാ കാര്യങ്ങളും ചെറിയ ചെറിയ കാര്യങ്ങളിലേക്ക് ഒതുങ്ങുന്നതാണ്. മെക്‌സിക്കോയ്ക്ക് എതിരായ മത്സരത്തില്‍ അതു കണ്ടതാണ്. ലയണല്‍ മെസിയുടെ ( Lionel Messi ) ഗോളിനു മുമ്പുവരെ മത്സരം ഇഞ്ചോടിഞ്ച് ആയിരുന്നു. ഞങ്ങള്‍ക്ക് എന്ത് സാധിക്കും എന്ന് മെക്‌സിക്കോയ്ക്ക് എതിരായ മത്സരത്തില്‍ തെളിഞ്ഞതാണ്. ഇതിലും മികച്ച കളി കെട്ടഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. അര്‍ജന്റീന ഇതുവരെ സ്വന്തം ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല, ഞങ്ങള്‍ അവിടേക്ക് എത്താനുള്ള കഠിന ശ്രമത്തിലാണ് - ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് പറഞ്ഞു.
പോളണ്ടിന്റെ കൗണ്ടര്‍ അറ്റാക്ക് തടയുക എന്നതാണ് ഞങ്ങളുടെ ( അര്‍ജന്റീന ) ഏറ്റവും വലിയ ലക്ഷ്യം. ഞങ്ങളെ സംബന്ധിച്ച് വരാനിരിക്കുന്ന മത്സരമാണ് ഏറ്റവും പ്രധാനം. മുന്‍ മത്സരങ്ങളില്‍ എന്ത് സംഭവിച്ചു എന്നതില്‍ കാര്യമില്ല. തോല്‍വിയോടെയാണ് ഞങ്ങള്‍ ഈ ലോകകപ്പ് തുടങ്ങിയത്. ഇനി ഒരു തോല്‍വി ഉണ്ടാകാതിരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം - ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് പറഞ്ഞു.
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ( Robert Lewandowski ) നയിക്കുന്ന ആക്രമണമാണ് പോളണ്ടിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അര്‍ജന്റീനയുടെ പ്രതിരോധം കടുകട്ടിയാക്കിയാല്‍ മാത്രമേ സെറ്റ് പീസ് അടക്കമുള്ള നേരിട്ടേറ്റു മുട്ടലില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി അടക്കമുള്ള പോളിഷ് താരങ്ങളെ പിടിച്ചു നിര്‍ത്താന്‍ സാധിക്കൂ.
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ മറ്റ് ആരാധകരെ പോലെ ഇത്രയും അടുത്ത് കാണാന്‍ സാധിക്കുന്നത് സന്തോഷകരമാണ്. ലെവന്‍ഡോവ്‌സ്‌കി മെസിയുടെ അത്ര ഉയര്‍ന്ന ലെവല്‍ കളിക്കാരനാണെങ്കില്‍ അദ്ദേഹം കളിക്കുന്നതും ആസ്വദിക്കേണ്ടിയിരിക്കുന്നു. രണ്ടും പേരും തമ്മില്‍ താരതമ്യത്തിന്റെ ആവശ്യമില്ല എന്നായിരുന്നു പ്രീ മാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ അര്‍ജന്റൈന്‍ മുഖ്യ പരിശീലകന്‍ ലിയോണല്‍ സ്‌കോലോനി ( Lionel Scaloni ) പറഞ്ഞത്. ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഇത് മൂന്നാം തവണയാണ് ( 1974, 1978, 2022 ) അര്‍ജന്റീനയും പോളണ്ടും തമ്മില്‍ ഏറ്റുമുട്ടുന്നത്. 1978 ല്‍ ആണ് അര്‍ജൻ്റീന ആദ്യമായി ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ട്രോഫിയില്‍ ചുംബിച്ചത്. സൗദി അറേബ്യക്ക് മുന്നില്‍ അപ്രതീക്ഷിതമായി 1 - 2 ന്റെ തോല്‍വി വഴങ്ങിയതാണ് അര്‍ജന്റീനയ്ക്ക് പ്രശ്‌നമായത്. രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ 0 - 2 നു കീഴടക്കിയാണ് അര്‍ജന്റീന ലോകകപ്പ് പോരാട്ടത്തിലേക്ക് തിരിച്ചെത്തിയത്. അതേസമയം, പോളണ്ട് ആദ്യ മത്സരത്തില്‍ മെക്‌സിക്കോയുമായി 0 - 0 സമനിലയും രണ്ടാം മത്സരത്തില്‍ സൗദി അറേബ്യയെ 2 - 0 നു തോല്‍പ്പിക്കുകയും ചെയ്തു.
Read Latest Sports News and Malayalam Newsundefined
പോളണ്ടിന് എതിരായ മത്സരത്തിനു മുമ്പ് അര്‍ജന്റീന പ്രതിരോധ താരം ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് ( Lisandro Martinez ) മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തി. അര്‍ജന്റീന ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ലെന്നും പോളണ്ടിന് എതിരേ അതു സാധിക്കുമെന്നാണ് വിശ്വാസമെന്നും ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് പറഞ്ഞു.
എല്ലാ കാര്യങ്ങളും ചെറിയ ചെറിയ കാര്യങ്ങളിലേക്ക് ഒതുങ്ങുന്നതാണ്. മെക്‌സിക്കോയ്ക്ക് എതിരായ മത്സരത്തില്‍ അതു കണ്ടതാണ്. ലയണല്‍ മെസിയുടെ ( Lionel Messi ) ഗോളിനു മുമ്പുവരെ മത്സരം ഇഞ്ചോടിഞ്ച് ആയിരുന്നു. ഞങ്ങള്‍ക്ക് എന്ത് സാധിക്കും എന്ന് മെക്‌സിക്കോയ്ക്ക് എതിരായ മത്സരത്തില്‍ തെളിഞ്ഞതാണ്. ഇതിലും മികച്ച കളി കെട്ടഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. അര്‍ജന്റീന ഇതുവരെ സ്വന്തം ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല, ഞങ്ങള്‍ അവിടേക്ക് എത്താനുള്ള കഠിന ശ്രമത്തിലാണ് - ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് പറഞ്ഞു.
പോളണ്ടിന്റെ കൗണ്ടര്‍ അറ്റാക്ക് തടയുക എന്നതാണ് ഞങ്ങളുടെ ( അര്‍ജന്റീന ) ഏറ്റവും വലിയ ലക്ഷ്യം. ഞങ്ങളെ സംബന്ധിച്ച് വരാനിരിക്കുന്ന മത്സരമാണ് ഏറ്റവും പ്രധാനം. മുന്‍ മത്സരങ്ങളില്‍ എന്ത് സംഭവിച്ചു എന്നതില്‍ കാര്യമില്ല. തോല്‍വിയോടെയാണ് ഞങ്ങള്‍ ഈ ലോകകപ്പ് തുടങ്ങിയത്. ഇനി ഒരു തോല്‍വി ഉണ്ടാകാതിരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം - ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് പറഞ്ഞു.
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ( Robert Lewandowski ) നയിക്കുന്ന ആക്രമണമാണ് പോളണ്ടിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അര്‍ജന്റീനയുടെ പ്രതിരോധം കടുകട്ടിയാക്കിയാല്‍ മാത്രമേ സെറ്റ് പീസ് അടക്കമുള്ള നേരിട്ടേറ്റു മുട്ടലില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി അടക്കമുള്ള പോളിഷ് താരങ്ങളെ പിടിച്ചു നിര്‍ത്താന്‍ സാധിക്കൂ.
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ മറ്റ് ആരാധകരെ പോലെ ഇത്രയും അടുത്ത് കാണാന്‍ സാധിക്കുന്നത് സന്തോഷകരമാണ്. ലെവന്‍ഡോവ്‌സ്‌കി മെസിയുടെ അത്ര ഉയര്‍ന്ന ലെവല്‍ കളിക്കാരനാണെങ്കില്‍ അദ്ദേഹം കളിക്കുന്നതും ആസ്വദിക്കേണ്ടിയിരിക്കുന്നു. രണ്ടും പേരും തമ്മില്‍ താരതമ്യത്തിന്റെ ആവശ്യമില്ല എന്നായിരുന്നു പ്രീ മാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ അര്‍ജന്റൈന്‍ മുഖ്യ പരിശീലകന്‍ ലിയോണല്‍ സ്‌കോലോനി ( Lionel Scaloni ) പറഞ്ഞത്. ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഇത് മൂന്നാം തവണയാണ് ( 1974, 1978, 2022 ) അര്‍ജന്റീനയും പോളണ്ടും തമ്മില്‍ ഏറ്റുമുട്ടുന്നത്. 1978 ല്‍ ആണ് അര്‍ജൻ്റീന ആദ്യമായി ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ട്രോഫിയില്‍ ചുംബിച്ചത്.
Read Latest Sports News and Malayalam Newsundefined