മെസി മാജിക്, അൽവാരെസ് ഡബിൾ; ക്രൊയേഷ്യയെ ദയയില്ലാതെ തകർത്ത് അർജൻറീന ഫൈനലിൽ
എല്ലാ കണക്കുകളും പലിശയടക്കം കൊടുത്ത് തീർത്ത് ക്രൊയേഷ്യയെ ലോകകപ്പിൽ നിന്ന് കെട്ടുകെട്ടിച്ച് അർജൻറീന. മത്സരത്തിൻെറ ഒന്നാം പകുതിയിൽ തന്നെ ടീം രണ്ട് ഗോളിന് ലീഡ് നേടിയിരുന്നു. ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത മെസിയും രണ്ട് ഗോളടിച്ച അൽവാരെസുമാണ് അർജൻറീനയുടെ വിജയശിൽപ്പി.
ഹൈലൈറ്റ്:
- മെസിയുടെയും അൽവാരെസിൻെറയും തകർപ്പൻ പ്രകടനം
- റെക്കോർഡ് നേട്ടങ്ങളുമായി മെസി
- ക്രൊയേഷ്യയെ തകർത്ത് അർജൻറീന ഫൈനലിൽ
ഖത്തറിലെ പുൽമൈതാനത്ത് ലയണൽ മെസിയെന്ന ആരാധകരുടെ മിശിഹ കളം വാണപ്പോൾ ക്രൊയേഷ്യയെ ദയയില്ലാതെ മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ് അർജൻറീന ലോകകപ്പ് ഫൈനലിൽ. ഗോളടിച്ചും അസിസ്റ്റ് നൽകിയും മെസിയെന്ന മാന്ത്രികൻ അർജൻറീനയെ മുന്നിൽ നിന്ന് നയിച്ചു. ജൂലിയൻ അൽവാരെസെന്ന യുവ പടനായകൻ രണ്ട് ഗോളുകൾ നേടി വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ലൂക്ക മോഡ്രിച്ചിനും സംഘത്തിനും നാട്ടിലേക്ക് മടങ്ങാം. ഫൈനലിൽ മൊറോക്കോ - ഫ്രാൻസ് മത്സരത്തിലെ വിജയിയെ അർജൻറീന നേരിടും. ക്വാർട്ടറിൽ ബ്രസീലിനെ പൂട്ടിയ പോലെ അർജൻറീനയെയും പ്രതിരോധപ്പൂട്ടിട്ട് മെരുക്കാൻ തന്നെയായിരുന്നു ക്രൊയേഷ്യയുടെ തുടക്കത്തിലെ ശ്രമം. എന്നാൽ ആദ്യപകുതിയിൽ രണ്ട് ഗോളുകൾ വലയിലാക്കി അർജൻറീന നിലവിലെ റണ്ണേഴ്സ് അപ്പിനെ തിരിച്ച് പ്രതിരോധത്തിലാക്കി. തെല്ലൊന്ന് അയഞ്ഞ് താളം കണ്ടെത്താൻ വിഷമിച്ച് കൊണ്ടാണ് അർജൻറീന തുടങ്ങിയത്. ക്രൊയേഷ്യ അത് മുതലെടുക്കുമെന്നും തോന്നിച്ചു. 25ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിൻെറ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് പാടുപെട്ട് തട്ടിയൊഴിവാക്കുമ്പോൾ തന്നെ ലക്ഷണം കണ്ട് തുടങ്ങിയിരുന്നു.
32ാം മിനിറ്റിൽ ജൂലിയൻ അൽവാരസിൻെറ മികച്ചൊരു മുന്നേറ്റത്തെ ബോക്സിനുള്ളിൽ വെച്ച് തടഞ്ഞ ലിവാകോവിച്ചിന് പിഴച്ചു. അൽവാരസിനെ വീഴ്ത്തിയതിന് റഫറി പെനാൽട്ടി വിധിച്ചു. കിക്ക് എടുക്കാനെത്തിയത് ലയണൽ മെസി. പോസ്റ്റിൻെറ വലത് മൂലയിലേക്ക് അർജൻറീന നായകൻ തൊടുത്ത ഷോട്ട് പറന്നിറങ്ങി. നിർണായകമായ ഒരു ഗോളിൻെറ ലീഡ്. ക്രൊയേഷ്യക്കെതിരെ അതൊന്നും പോരെന്ന് വ്യക്തമായി അറിയാവുന്ന അർജൻറീനിയൻ നിര പിന്നെയും കടന്നാക്രമണങ്ങൾ നടത്തി.
39ാം മിനിറ്റിൽ അതിമനോഹരമായ ഒരു ഗോളിലൂടെ അൽവാരെസ് അർജൻറീനയുടെ ലീഡുയർത്തി. ക്രൊയേഷ്യക്ക് ലഭിച്ച കോർണറിൽ നിന്ന് നടത്തിയ പ്രത്യാക്രമണത്തിലൂടെയാണ് ഗോൾ വന്നത്. പിന്നിൽ നിന്നും മെസി മറിച്ച് നൽകിയ പാസ് ലഭിച്ചത് മൈതാനത്തിൻെറ മധ്യഭാഗത്തുണ്ടായിരുന്ന അൽവാരെസിനാണ്. അവിടെ നിന്നും ഒറ്റയ്ക്ക് മുന്നേറിയ താരം ക്രൊയേഷ്യൻ പ്രതിരോധനിരക്കാരെയും ഒടുവിൽ ഗോളിയെയും മറികടന്ന് പന്ത് വലക്കുള്ളിലാക്കി.
പെനാൽട്ടി ഗോളാക്കിയതിലൂടെ ലയണൽ മെസി തൻെറ പേരിൽ ഒരു റെക്കോർഡ് കൂടി കുറിച്ചു. താരത്തിൻെറ 11ാം ലോകകപ്പ് ഗോളാണിത്. അർജൻറീനക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനെന്ന റെക്കോർഡാണ് മെസി സ്വന്തമാക്കിയത്. ഫിഫ ലോകകപ്പിൽ ഇത് മെസിയുടെ 25ാം മത്സരമാണ്. മുൻ ജർമൻ നായകൻ ലോതർ മത്തേയസിനൊപ്പം ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരം കളിച്ച കളിക്കാരനെന്ന റെക്കോർഡും മത്സരത്തിൽ മെസി സ്വന്തം പേരിലാക്കിയിട്ടുണ്ട്.
മത്സരത്തിൻെറ 69ാം മിനിറ്റിൽ ലയണൽ മെസി മാജിക്കിലൂടെ ഈ മത്സരത്തിലെയെന്നല്ല, ഈ ലോകകപ്പിലെ തന്നെ അതിമനോഹരമായ മറ്റൊരു ഗോൾ കൂടി പിറന്നു. പന്തുമായി ബോക്സിനരികിലേക്ക് മുന്നേറിയ മെസിയെ വട്ടമിട്ട് പിടിക്കാൻ ക്രൊയേഷ്യൻ പ്രതിരോധനിര ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഡ്രിബിൾ ചെയ്ത് മുന്നേറിയ മെസി പന്ത് പിന്നിലേക്ക് അൽവാരെസിന് നൽകി. ഫിനിഷിങ്ങിൽ ഒരു പാളിച്ചയും വരുത്താതെ അൽവാരെസ് ക്രൊയേഷ്യൻ ഗോൾവല കുലുക്കി. മത്സരത്തിൽ യുവതാരത്തിൻെറ രണ്ടാം ഗോളായിരുന്നു ഇത്.
മൂന്ന് ഗോൾ വീണതോടെ ക്രൊയേഷ്യ ഏകദേശം പരാജയം സമ്മതിച്ച് തുടങ്ങിയിരുന്നു. ഒരു ഗോളെങ്കിലും തിരിച്ചടിക്കാൻ അവർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഉണർന്ന് കളിച്ച അർജൻറീനിയൻ പ്രതിരോധനിര ഒരവസരവും നൽകിയില്ല.
Read Latest Sports News And Malayalam News
32ാം മിനിറ്റിൽ ജൂലിയൻ അൽവാരസിൻെറ മികച്ചൊരു മുന്നേറ്റത്തെ ബോക്സിനുള്ളിൽ വെച്ച് തടഞ്ഞ ലിവാകോവിച്ചിന് പിഴച്ചു. അൽവാരസിനെ വീഴ്ത്തിയതിന് റഫറി പെനാൽട്ടി വിധിച്ചു. കിക്ക് എടുക്കാനെത്തിയത് ലയണൽ മെസി. പോസ്റ്റിൻെറ വലത് മൂലയിലേക്ക് അർജൻറീന നായകൻ തൊടുത്ത ഷോട്ട് പറന്നിറങ്ങി. നിർണായകമായ ഒരു ഗോളിൻെറ ലീഡ്. ക്രൊയേഷ്യക്കെതിരെ അതൊന്നും പോരെന്ന് വ്യക്തമായി അറിയാവുന്ന അർജൻറീനിയൻ നിര പിന്നെയും കടന്നാക്രമണങ്ങൾ നടത്തി.
39ാം മിനിറ്റിൽ അതിമനോഹരമായ ഒരു ഗോളിലൂടെ അൽവാരെസ് അർജൻറീനയുടെ ലീഡുയർത്തി. ക്രൊയേഷ്യക്ക് ലഭിച്ച കോർണറിൽ നിന്ന് നടത്തിയ പ്രത്യാക്രമണത്തിലൂടെയാണ് ഗോൾ വന്നത്. പിന്നിൽ നിന്നും മെസി മറിച്ച് നൽകിയ പാസ് ലഭിച്ചത് മൈതാനത്തിൻെറ മധ്യഭാഗത്തുണ്ടായിരുന്ന അൽവാരെസിനാണ്. അവിടെ നിന്നും ഒറ്റയ്ക്ക് മുന്നേറിയ താരം ക്രൊയേഷ്യൻ പ്രതിരോധനിരക്കാരെയും ഒടുവിൽ ഗോളിയെയും മറികടന്ന് പന്ത് വലക്കുള്ളിലാക്കി.
പെനാൽട്ടി ഗോളാക്കിയതിലൂടെ ലയണൽ മെസി തൻെറ പേരിൽ ഒരു റെക്കോർഡ് കൂടി കുറിച്ചു. താരത്തിൻെറ 11ാം ലോകകപ്പ് ഗോളാണിത്. അർജൻറീനക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനെന്ന റെക്കോർഡാണ് മെസി സ്വന്തമാക്കിയത്. ഫിഫ ലോകകപ്പിൽ ഇത് മെസിയുടെ 25ാം മത്സരമാണ്. മുൻ ജർമൻ നായകൻ ലോതർ മത്തേയസിനൊപ്പം ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരം കളിച്ച കളിക്കാരനെന്ന റെക്കോർഡും മത്സരത്തിൽ മെസി സ്വന്തം പേരിലാക്കിയിട്ടുണ്ട്.
മത്സരത്തിൻെറ 69ാം മിനിറ്റിൽ ലയണൽ മെസി മാജിക്കിലൂടെ ഈ മത്സരത്തിലെയെന്നല്ല, ഈ ലോകകപ്പിലെ തന്നെ അതിമനോഹരമായ മറ്റൊരു ഗോൾ കൂടി പിറന്നു. പന്തുമായി ബോക്സിനരികിലേക്ക് മുന്നേറിയ മെസിയെ വട്ടമിട്ട് പിടിക്കാൻ ക്രൊയേഷ്യൻ പ്രതിരോധനിര ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഡ്രിബിൾ ചെയ്ത് മുന്നേറിയ മെസി പന്ത് പിന്നിലേക്ക് അൽവാരെസിന് നൽകി. ഫിനിഷിങ്ങിൽ ഒരു പാളിച്ചയും വരുത്താതെ അൽവാരെസ് ക്രൊയേഷ്യൻ ഗോൾവല കുലുക്കി. മത്സരത്തിൽ യുവതാരത്തിൻെറ രണ്ടാം ഗോളായിരുന്നു ഇത്.
മൂന്ന് ഗോൾ വീണതോടെ ക്രൊയേഷ്യ ഏകദേശം പരാജയം സമ്മതിച്ച് തുടങ്ങിയിരുന്നു. ഒരു ഗോളെങ്കിലും തിരിച്ചടിക്കാൻ അവർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഉണർന്ന് കളിച്ച അർജൻറീനിയൻ പ്രതിരോധനിര ഒരവസരവും നൽകിയില്ല.
Read Latest Sports News And Malayalam News