ലോകകപ്പിൽ ഏഷ്യൻ ടീമുകളുടെ ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്നു. ഇത്തവണ ദക്ഷിണ കൊറിയ (South Korea) മുൻ ചാമ്പ്യൻമാരായ യുറഗ്വായെ (Uruguay) ഗോൾരഹിത സമനിലയിൽ തളച്ചു. മത്സരം സമനിലയായതോടെ ഇരുടീമുകൾക്കും ഓരോ പോയൻറ് വീതം ലഭിച്ചു. ഗ്രൂപ്പ് എച്ചിൽ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻെറ ഒന്നാം പകുതി ഗോൾരഹിതമായിരുന്നു. യുറഗ്വായും ദക്ഷിണ കൊറിയയും നിരവധി മുന്നേറ്റങ്ങളാണ് നടത്തിയത്. എന്നാൽ കിട്ടിയ അവസരങ്ങളൊന്നും തന്നെ മുതലാക്കാൻ ഇരുടീമിനും സാധിച്ചില്ല. രണ്ടാം പകുതിയിലും ഗോളെന്നുറപ്പിച്ച പല അവസരങ്ങളും യുറഗ്വായ്ക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. സൂപ്പർതാരം സുവാരസിനെ ലാറ്റിനമേരിക്കൻ ടീം രണ്ടാം പകുതിയിൽ തിരികെ വിളിച്ചിരുന്നു. എഡിൻസൺ കവാനിയാണ് പകരം ഇറങ്ങിയത്. കൊറിയക്ക് വേണ്ടി ടോട്ടനം ഹോട്സ്പറിൻെറ സൂപ്പർതാരം ഹ്യുങ് മിൻ സൺ കളിക്കളത്തിൽ ഇറങ്ങിയിരുന്നു. ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയിൽ കണ്ണിന് പരിക്കേറ്റ താരം പ്രത്യേക തരം മാസ്ക് ധരിച്ചാണ് കളിക്കളത്തിൽ ഇറങ്ങിയിരുന്നത്. കൂടുതൽ പരിക്കുകളൊന്നും പറ്റാതിരിക്കാൻ വേണ്ടിയാണ് മാസ്ക് ധരിച്ചെത്തിയത്. രണ്ടാം പകുതിയിൽ നിരന്തരം ആക്രമിച്ച് യുറഗ്വായ് കൊറിയയെ വിറപ്പിച്ചിരുന്നു. ചില പ്രത്യാക്രമണങ്ങൾ യുറഗ്വായുടെ നെഞ്ചിടിപ്പിക്കുന്നതുമായിരുന്നു. യുറഗ്വായ് താരങ്ങൾ അടിച്ച രണ്ട് ഷോട്ടുകൾ പോസ്റ്റിൻെറ ബാറിൽ തട്ടി പുറത്തേക്ക് പോയിരുന്നു. എഡിൻസൺ കവാനിക്ക് പല അവസരങ്ങളും ലഭിച്ചിരുന്നുവെങ്കിലും താരത്തിനും അതൊന്നും തന്നെ മുതലാക്കാൻ സാധിച്ചില്ല.
ജൻമനാടിനെതിരെ ടീമിനെ വിജയത്തിലേക്ക് നയിച്ച് എംബോളോ
ലോകകപ്പ് ഫുട്ബോളിൽ സ്വന്തം നാടായ കാമറൂണിനെതിരെ വിജയഗോൾ നേടി സ്വിറ്റ‍്‍സർലണ്ടിൻെറ വീരനായകനായി ബ്രീൽ എംബോളോ. ഖത്തര്‍ ലോകകപ്പിലെ പതിമൂന്നാം മത്സരത്തില്‍ കാമറൂണിനെതിരെ സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയം നേടിയത്. രണ്ടാം പകുതിയിലെ നാല്‍പ്പത്തിയെട്ടാം മിനിറ്റിലായിരുന്നു സ്വിസിന്റെ വിജയഗോള്‍ പിറന്നത്. അൽ ജനോബ് സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് ജിയിലെ മത്സരം നടന്നത്.
ജൻമനാടിനെതിരെ ഗോളടിച്ച എംബോളോ അത് ആഘോഷിക്കാൻ നിന്നില്ല. ഖേദം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹം നിന്നത്. ഷെർദാൻ ഷാക്കിരി നൽകിയ ക്രോസിൽ നിന്നാണ് 25കാരനായ താരം ഗോൾ നേടിയത്. കാമറൂണിൻെറ തലസ്ഥാന നഗരത്തിലാണ് എംബോളോ ജനിച്ചത്. ബേസലിലാണ് അദ്ദേഹം വളർന്നത്. മത്സരത്തിൻെറ ഒന്നാം പകുതിയിൽ കാമറൂണിൻെറ വ്യക്തമായ ആധിപത്യമാണ് കണ്ടത്. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും തന്നെ അവർക്ക് മുതലാക്കാനായില്ല. 20 വർഷങ്ങൾക്ക് മുമ്പാണ് കാമറൂൺ ലോകകപ്പിൽ ഒരു ഗോൾ നേടിയിട്ടുള്ളത്.
വിജയം മാത്രം ലക്ഷ്യമിട്ടെന്ന തരത്തിലായിരുന്നു കാമറൂൺ ആദ്യപകുതി മുഴുവൻ കളിച്ചത്. ഗോൾ വഴങ്ങാതിരിക്കാൻ സ്വിറ്റ്സർലണ്ടിന് കാര്യമായ ചെറുത്തുനിൽപ്പ് തന്നെ നടത്തേണ്ടി വന്നു. രണ്ടാം പകുതിയിൽ കിട്ടിയ അവസരം സ്വിസ് താരങ്ങൾ മുതലാക്കിയതോടെ കാമറൂണിന് ആദ്യമത്സരത്തിൽ നിരാശയോടെ മടങ്ങേണ്ടി വന്നു.
Read Latest Sports News and Malayalam News
ജൻമനാടിനെതിരെ ടീമിനെ വിജയത്തിലേക്ക് നയിച്ച് എംബോളോ
ലോകകപ്പ് ഫുട്ബോളിൽ സ്വന്തം നാടായ കാമറൂണിനെതിരെ വിജയഗോൾ നേടി സ്വിറ്റ‍്‍സർലണ്ടിൻെറ വീരനായകനായി ബ്രീൽ എംബോളോ. ഖത്തര്‍ ലോകകപ്പിലെ പതിമൂന്നാം മത്സരത്തില്‍ കാമറൂണിനെതിരെ സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയം നേടിയത്. രണ്ടാം പകുതിയിലെ നാല്‍പ്പത്തിയെട്ടാം മിനിറ്റിലായിരുന്നു സ്വിസിന്റെ വിജയഗോള്‍ പിറന്നത്. അൽ ജനോബ് സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് ജിയിലെ മത്സരം നടന്നത്.
ജൻമനാടിനെതിരെ ഗോളടിച്ച എംബോളോ അത് ആഘോഷിക്കാൻ നിന്നില്ല. ഖേദം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹം നിന്നത്. ഷെർദാൻ ഷാക്കിരി നൽകിയ ക്രോസിൽ നിന്നാണ് 25കാരനായ താരം ഗോൾ നേടിയത്. കാമറൂണിൻെറ തലസ്ഥാന നഗരത്തിലാണ് എംബോളോ ജനിച്ചത്. ബേസലിലാണ് അദ്ദേഹം വളർന്നത്. മത്സരത്തിൻെറ ഒന്നാം പകുതിയിൽ കാമറൂണിൻെറ വ്യക്തമായ ആധിപത്യമാണ് കണ്ടത്. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും തന്നെ അവർക്ക് മുതലാക്കാനായില്ല. 20 വർഷങ്ങൾക്ക് മുമ്പാണ് കാമറൂൺ ലോകകപ്പിൽ ഒരു ഗോൾ നേടിയിട്ടുള്ളത്.
വിജയം മാത്രം ലക്ഷ്യമിട്ടെന്ന തരത്തിലായിരുന്നു കാമറൂൺ ആദ്യപകുതി മുഴുവൻ കളിച്ചത്. ഗോൾ വഴങ്ങാതിരിക്കാൻ സ്വിറ്റ്സർലണ്ടിന് കാര്യമായ ചെറുത്തുനിൽപ്പ് തന്നെ നടത്തേണ്ടി വന്നു. രണ്ടാം പകുതിയിൽ കിട്ടിയ അവസരം സ്വിസ് താരങ്ങൾ മുതലാക്കിയതോടെ കാമറൂണിന് ആദ്യമത്സരത്തിൽ നിരാശയോടെ മടങ്ങേണ്ടി വന്നു.
Read Latest Sports News and Malayalam News