മോസ്കോ: അവസാന മത്സരത്തിൽ സമനില പിടിച്ച് ഗ്രൂപ്പ് സിയിൽ നിന്ന് ഫ്രാൻസും ഡെൻമാർക്കും പ്രീ ക്വാർട്ടറിലെത്തി. ഇരുവരും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഈ ലോകകപ്പിലെ ആദ്യ ഗോൾരഹിത സമനിലയാണിത്.
രണ്ട് വിജയവും ഒരു സമനിലയുമായി ഫ്രാൻസ് ഏഴ് പോയിൻറുമായി ഗ്രൂപ്പിൽ ഒന്നാമതായാണ് പ്രീ ക്വാർട്ടറിൽ എത്തുന്നത്. ഡെൻമാർക്ക് രണ്ട് സമനിലയും ഒരു വിജയവുമായി പ്രീ ക്വാർട്ടറിലെത്തി. പെറു ഓസ്ട്രേലിയയെ തോൽപ്പിച്ചതും ഡെൻമാർക്കിന് കാര്യങ്ങൾ എളുപ്പമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെറുവിൻെറ വിജയം.
അർജൻറീനയും ക്രൊയേഷ്യയും ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലെ ഒന്ന്,രണ്ട് സ്ഥാനക്കാരെയാവും ഇവർ പ്രീ ക്വാർട്ടറിൽ നേരിടുക.
രണ്ട് വിജയവും ഒരു സമനിലയുമായി ഫ്രാൻസ് ഏഴ് പോയിൻറുമായി ഗ്രൂപ്പിൽ ഒന്നാമതായാണ് പ്രീ ക്വാർട്ടറിൽ എത്തുന്നത്. ഡെൻമാർക്ക് രണ്ട് സമനിലയും ഒരു വിജയവുമായി പ്രീ ക്വാർട്ടറിലെത്തി. പെറു ഓസ്ട്രേലിയയെ തോൽപ്പിച്ചതും ഡെൻമാർക്കിന് കാര്യങ്ങൾ എളുപ്പമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെറുവിൻെറ വിജയം.
അർജൻറീനയും ക്രൊയേഷ്യയും ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലെ ഒന്ന്,രണ്ട് സ്ഥാനക്കാരെയാവും ഇവർ പ്രീ ക്വാർട്ടറിൽ നേരിടുക.