ബെർലിൻ: ഒരൊറ്റ നിമിഷം മതി യഥാർഥ ജീവിതത്തിൽ നായകൻമാർ വില്ലൻമാരായി രൂപാന്തരം പ്രാപിക്കുവാൻ. അങ്ങനെയൊരു നിമിഷം 2006 ലോകകപ്പ് ഫൈനലിലും സംഭവിച്ചു. ഫ്രാൻസിൻെറ ഇതിഹാസതാരം സിനദെയ്ൻ സിദാൻ ഇറ്റലിയുടെ പ്രതിരോധ നിരതാരം മാർക്കോ മറ്റെറാസിയെ തല കൊണ്ട് ഇടിച്ച് വീഴ്ത്തിയ നിമിഷമായിരുന്നു അത്.
ഫൈനലിൻെറ 110ാം മിനിറ്റിലായിരുന്നു സംഭവം. കാളക്കൂറ്റനെ പോലെ ചെന്ന് മറ്റെരാസിയെ ഇടിച്ച് വീഴ്ത്തിയ സിദാനെ കണ്ട് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ തലയിൽ കൈ വെച്ചു. ഒരു നിമിഷത്തേക്ക് അയാൾ നായകനിൽ നിന്ന് വില്ലനിലേക്ക് പരകായപ്രവേശം നടത്തി.
ചുവപ്പുകാർഡ് കണ്ട് സിദാന് കളം വിടേണ്ടി വന്നു. 1-1 സമനിലയിൽ തുടരുകയായിരുന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3ന് ഇറ്റലി ജയിച്ചു. ഫ്രാൻസിന് ലോകകപ്പും സിദാന് അത് വരെ ലോക ഫുട്ബോളിൽ ഉയർത്തിപ്പിടിച്ചിരുന്ന തൻെറ അഭിമാനവും നഷ്ടമായി.
എന്നാൽ മറ്റെരാസിയുടെ കരുതിക്കൂട്ടിയുള്ള പ്രകോപനമാണ് സിദാനെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. സിദാൻെറ സഹോദരിയെ കുറിച്ച് മറ്റെരാസി നടത്തിയ മോശം പരാമർശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്ത് വന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും പിന്നീട് ഖേദം പ്രകടിപ്പിച്ചു. ഇരു താരങ്ങൾക്കെതിരെയും ഫിഫ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു.
ഫൈനലിൻെറ 110ാം മിനിറ്റിലായിരുന്നു സംഭവം. കാളക്കൂറ്റനെ പോലെ ചെന്ന് മറ്റെരാസിയെ ഇടിച്ച് വീഴ്ത്തിയ സിദാനെ കണ്ട് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ തലയിൽ കൈ വെച്ചു. ഒരു നിമിഷത്തേക്ക് അയാൾ നായകനിൽ നിന്ന് വില്ലനിലേക്ക് പരകായപ്രവേശം നടത്തി.
ചുവപ്പുകാർഡ് കണ്ട് സിദാന് കളം വിടേണ്ടി വന്നു. 1-1 സമനിലയിൽ തുടരുകയായിരുന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3ന് ഇറ്റലി ജയിച്ചു. ഫ്രാൻസിന് ലോകകപ്പും സിദാന് അത് വരെ ലോക ഫുട്ബോളിൽ ഉയർത്തിപ്പിടിച്ചിരുന്ന തൻെറ അഭിമാനവും നഷ്ടമായി.
എന്നാൽ മറ്റെരാസിയുടെ കരുതിക്കൂട്ടിയുള്ള പ്രകോപനമാണ് സിദാനെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. സിദാൻെറ സഹോദരിയെ കുറിച്ച് മറ്റെരാസി നടത്തിയ മോശം പരാമർശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്ത് വന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും പിന്നീട് ഖേദം പ്രകടിപ്പിച്ചു. ഇരു താരങ്ങൾക്കെതിരെയും ഫിഫ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു.