ആപ്പ്ജില്ല

ആരാണ് ആട് ? മെസ്സിയോ റൊണാള്‍ഡോയോ ?

ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം എന്നതിന്‍റെ ചുരുക്കെഴുത്താണ് ഗോട്ട് (ആട്) എന്നത്.

Samayam Malayalam 18 Jun 2018, 5:55 pm
സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുന്നവനല്ല താണെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. സ്‌പെയിനിനെതിരെ തൊടുത്തുവിട്ടത് എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍. റഷ്യയില്‍ പിറന്ന ആദ്യ ഹാട്രിക് നേട്ടത്തില്‍ ക്രിസ്റ്റിയാനോ സ്വന്താക്കിയത് നിരവധി റെക്കോര്‍ഡുകളും. പെനാല്‍റ്റി വലയിലെത്തിച്ച് റൊണാള്‍ഡോ നേടിയ ആദ്യ ഗോള്‍ കളിച്ച നാല് ലോകകപ്പിലും ഗോള്‍ നേടിയെന്ന നേട്ടത്തിലേക്കാണ് താരത്തെ എത്തിച്ചത്.
Samayam Malayalam goat


ഗോള്‍ നേട്ടത്തിനുശേഷം താരത്തിന്റെ ആഹ്‍ളാദപ്രകടനങ്ങള്‍ ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. ആദ്യ ഗോളിനുശേഷം കൈയുയര്‍ത്തി കറക്കി സോച്ചി മൈതാനത്തിലൂടെ പറന്ന റൊണാള്‍ഡോയുടെ പിന്നീടുള്ള ചില ആംഗ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കീഴ്താടിയില്‍ വിരലുകള്‍ കൊണ്ട് തലോടി ചുണ്ടുകള്‍ കൂര്‍പ്പിച്ച് ആടിനെ(ഗോട്ട്) അനുകരിക്കുന്നതു പോലെയായിരുന്നു താരത്തിന്റെ ആഘോഷപ്രകടനം. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം എന്നതിന്‍റെ ചുരുക്കെഴുത്താണ് ഗോട്ട് എന്നത്.

ലയണല്‍ മെസിയല്ല താനാണ് ഗോട്ട് എന്നാണോ ക്രിസ്റ്റിയാനോയുടെ ചേഷ്ടകള്‍ പറഞ്ഞത്? അതെയെന്നാണ് ട്വിറ്ററില്‍ ഫുട്‌ബോള്‍ പ്രേമികളുടെ അഭിപ്രായവും. റൊണാള്‍ഡോയുടെ ഗോട്ട് സെലിബ്രേഷനാണ് കളിയിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്നാണ് ഇവര്‍ കുറിച്ചിരിക്കുന്നത്. ലോകകപ്പിന് മുമ്പ് അഡിഡാസിന്‍റെ പരസ്യത്തിനായി അർജന്‍റീന താരം ലയണൽ മെസ്സി ആടുമായെത്തിയതും വളരെ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്