2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെതിരെ ഏറ്റുമുട്ടും. എന്നാല്‍ കടുത്ത മത്സരമായിരിക്കും ഇന്ത്യയ്ക്ക് നേരിടേണ്ടി വരികയെന്നും അഫ്ഗാനെ പരാജയപ്പെടുത്തുക എളുപ്പമായിരിക്കില്ലെന്നും ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് വ്യക്തമാക്കി. കളിക്കളത്തിലും പുറത്തുമുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്കയാണ് സ്റ്റിമാക് പങ്കുവെച്ചത്.
അഫ്ഗാന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഇക്കാര്യം തന്നെയാണ് ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുക. അഫ്ഗാനിസ്ഥാനില്‍ കളിക്കാന്‍ സാധിക്കാത്തതിനാല്‍ താജികിസ്ഥാന്‍ അണ് മത്സരത്തിന് വേദിയാകുന്നത്. ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഇഗോര്‍ മുന്നോട്ട് വെക്കുന്ന ആശങ്ക.
Also Read: "ഫുട്ബോള്‍ ജീവനും ജീവിതവുമായിരുന്നു, പക്ഷേ ഉപേക്ഷിക്കുകയാണ്" ബ്ലാസ്റ്റേഴ്സിനായി മഴവില്‍ ഗോള്‍ നേടിയ ആ താരം ഇനി കളിക്കില്ല
താജികിസ്ഥാനിലെ കാലാവസ്ഥയാണ് ഇന്ത്യ നേരിടേണ്ടി വരുന്ന ആദ്യത്തെ വെല്ലുവി. അതിഭീകരമായി തണുപ്പ് അനുഭവപ്പെടുന്ന താജികിസ്ഥാനിലെ ദുശാമ്പയിൽ വെച്ചാണ് ഇന്ത്യ അഫ്ഗാനെതിരെ കളിക്കേണ്ടത്. ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ കാലാവസ്ഥ ആയതിനാല്‍ കളിക്കുക പ്രയാസമാണെന്ന് സ്റ്റിമാക് വ്യക്തമാക്കി.
സാധാരണ ഗ്രൗണ്ടിന് പകരം ആർട്ടിഫിഷ്യല്‍ ടർഫിൽ ആകും കളിക്കേണ്ടി വരിക എന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് പരിശീലകന്‍ പറഞ്ഞു. ഇതൊക്കെ ആതിഥേയ ടീമുകള്‍ക്ക് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. സന്ദർശക ടീമുകളെ കഷ്ടപ്പെടുത്താന്‍ ഉദ്ദേശിച്ച് തന്നെയാകാം ഇത്തരം സാഹചര്യങ്ങള്‍ ഒരുക്കുന്നതെന്നും സ്റ്റിമാക് സംശയം പ്രകതടിപ്പിച്ചു.
Also Read: ക്രിക്കറ്റിലല്ലേ വിലക്കുള്ളൂ!! ആരാധകരെ ഞെട്ടിച്ച് ഷാകിബ് അല്‍ ഹസന്‍ പുതിയ കളിയിലേക്ക്
അതേസമയം മത്സരത്തില്‍ അഫ്ഗാനെതിരെ മികച്ച ഒരു വിജയം നേടാൻ സാധിച്ചാൽ അത് ഇന്ത്യൻ താരങ്ങൾക്ക് ആത്മവിശ്വാസം പകരുമെന്നും സ്റ്റിമാക് കൂട്ടിച്ചേര്‍ത്തു. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് സമനിലയും ഒരു പരാജയവും അടക്കം രണ്ട് പോയിന്‍റ് മാത്രമാണ് ഇന്ത്യയ്ക്ക് ഉള്ളത്. അഞ്ച് ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഗ്രൂപ്പില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഖത്തറാണ് 10 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ളത്.