2022 ഖത്തര്‍ ഫിഫ ലോകകപ്പ് മത്സരഷെഡ്യൂള്‍ ഫിഫ പ്രഖ്യാപിച്ചു. നവംബര്‍ 21ന് കിക്കോഫാകുന്ന ലോകകപ്പിന്റെ ഫൈനല്‍ ഡിസംബര്‍ 18ന്. മത്സരങ്ങളെല്ലാം തന്നെ ഇന്ത്യക്ക് അനുയോജ്യമായ സംപ്രേഷണ സമയത്താണ്. ഉദ്ഘാടന മത്സരം ഉച്ചക്ക് 3.30നാണ്. വൈകീട്ട് 6.30, രാത്രി 9.30, രാത്രി 12.30 എന്നീ സമയങ്ങളിലാണ് ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍.
അവസാന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളെല്ലാം ഒരേ സമയത്തായിരിക്കും. രാത്രി 8.30നും 12.30നുമാണ് ഈ മത്സരങ്ങള്‍ നടക്കുക. നോക്കൗട്ട് മത്സരങ്ങളും 8.30 ,12.30 സമയങ്ങളിലാണ്. ഡിസംബര്‍ 17ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പ്ലേ ഓഫ്. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് പ്ലേ ഓഫ് മത്സരം. ഫൈനല്‍ മത്സരം രാത്രി 8.30ന്. ലൂസെയില്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
Also Read: ഏകദിനത്തിൽ 5000 റൺസും 100 വിക്കറ്റുകളും നേടിയിട്ടുള്ള 3 ഇന്ത്യൻ താരങ്ങൾ ഇവരാണ്!
ഗ്രൂപ്പ് ഘട്ടം പന്ത്രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാകും. ഓരോ ദിവസവും നാല് മത്സരങ്ങള്‍ വീതം. നോക്കൗട്ട് റൗണ്ട് കളിക്കുന്ന ടീമുകള്‍ക്ക് ആവശ്യമായ വിശ്രമവേള ഉറപ്പാക്കും ഇത്. ഖത്തറിലെ പ്രാദേശിക സമയത്തിന്റെ രണ്ട് മണിക്കൂര്‍ 50 മിനുട്ട് മുന്നിലാണ് ഇന്ത്യന്‍ പ്രാദേശിക സമയം.
Also Read: പോണ്ടിങ്, ക്ലാർക്ക്, രോഹിത്, ധോണി; ക്യാപ്റ്റൻമാരെ താരതമ്യം ചെയ്ത് ഹസി
ഇത് ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ ടെലിവിഷന്‍ പ്രേക്ഷകരെ നല്‍കും.
ഏഷ്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാണിത്. 2002 കൊറിയ-ജപ്പാന്‍ ലോകകപ്പായിരുന്നു ആദ്യത്തേത്.
അവസാന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളെല്ലാം ഒരേ സമയത്തായിരിക്കും. രാത്രി 8.30നും 12.30നുമാണ് ഈ മത്സരങ്ങള്‍ നടക്കുക. നോക്കൗട്ട് മത്സരങ്ങളും 8.30 ,12.30 സമയങ്ങളിലാണ്. ഡിസംബര്‍ 17ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പ്ലേ ഓഫ്. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് പ്ലേ ഓഫ് മത്സരം. ഫൈനല്‍ മത്സരം രാത്രി 8.30ന്. ലൂസെയില്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
Also Read: ഏകദിനത്തിൽ 5000 റൺസും 100 വിക്കറ്റുകളും നേടിയിട്ടുള്ള 3 ഇന്ത്യൻ താരങ്ങൾ ഇവരാണ്!
ഗ്രൂപ്പ് ഘട്ടം പന്ത്രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാകും. ഓരോ ദിവസവും നാല് മത്സരങ്ങള്‍ വീതം. നോക്കൗട്ട് റൗണ്ട് കളിക്കുന്ന ടീമുകള്‍ക്ക് ആവശ്യമായ വിശ്രമവേള ഉറപ്പാക്കും ഇത്. ഖത്തറിലെ പ്രാദേശിക സമയത്തിന്റെ രണ്ട് മണിക്കൂര്‍ 50 മിനുട്ട് മുന്നിലാണ് ഇന്ത്യന്‍ പ്രാദേശിക സമയം.
Also Read: പോണ്ടിങ്, ക്ലാർക്ക്, രോഹിത്, ധോണി; ക്യാപ്റ്റൻമാരെ താരതമ്യം ചെയ്ത് ഹസി
ഇത് ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ ടെലിവിഷന്‍ പ്രേക്ഷകരെ നല്‍കും.
ഏഷ്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാണിത്. 2002 കൊറിയ-ജപ്പാന്‍ ലോകകപ്പായിരുന്നു ആദ്യത്തേത്.