ആപ്പ്ജില്ല

ലയണല്‍ മെസിയുടെ വിലക്ക് കുറയ്ക്കാന്‍ അര്‍ജന്‍റീനയുടെ ഇടപെടല്‍

ലയണല്‍ മെസിക്ക് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഏര്‍പ്പെത്തിയ വിലക്ക് കുറയ്ക്കുന്നതിനായി അര്‍ജന്‍റീന ഇടപെടുന്നു

Samayam Malayalam 20 Sept 2019, 7:52 pm
കോപ്പ അമേരിക്ക ഫുട്ബോളിന് പിന്നാലെ സംഘാടകരെ അപമാനിക്കുകയും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഏര്‍പ്പെത്തിയ വിലക്ക് കുറയ്ക്കാന്‍ അര്‍ജന്‍റീന ഇടപെടുന്നു. സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ നടപടിക്കെതിരെ അപ്പീല്‍ നല്‍കാനാണ് അര്‍ജന്‍റീനയുടെ തീരുമാനം.
Samayam Malayalam Leonel Messi Ban


നിലവില്‍ മൂന്ന് മാസം വിലക്ക് നേരിടുന്ന ലയണല്‍ മെസി ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മെസി ഇല്ലാതെയാണ് അര്‍ജന്‍റീന ഇറങ്ങിയത്. എന്നാല്‍ ഈ വിലക്ക് എത്രയും വേഗം കുറയ്ക്കാനാണ് അര്‍ജന്‍റീന ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി അപ്പീല്‍ സമര്‍പ്പിക്കുമെങ്കിലും വിലക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് വലിയ പ്രതീക്ഷകളൊന്നും ടീം പുലര്‍ത്തുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

Also Read: 'പീഡനക്കേസിന് ശേഷം താന്‍ വിശ്വസിക്കുന്നത് നാല് പേരെ മാത്രം'; നിറകണ്ണുകളോടെ റൊണാള്‍ഡോ

കോപ്പ അമേരിക്ക മത്സരത്തിനിടെ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ അഴിമതി ആരോപണം അടക്കം ഉന്നയിച്ച വിഷയത്തില്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ക്ലൗഡിയോ താപിയക്കെതിരെയും നടപടിയെടുത്തിരുന്നു. ഫിഫയുടെ തീരുമാനങ്ങളെടുക്കുന്ന സമിതിയില്‍ നിന്ന് താപിയയെ പുറത്താക്കുകയായിരുന്നു. പകരം പുതിയ അംഗത്തെ ഇനി വോട്ടെടുപ്പിലൂടെ തീരുമാനിക്കും.

Also Read: ആ ബൈസിക്കിള്‍ കിക്കിനേക്കാള്‍ പ്രിയം ജോര്‍ജീനയുമായുള്ള സെക്സ്: റൊണാള്‍ഡോ

ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന മെസിയുടെ ഗുരുതരമായ ആരോപണമാണ് നടപടിയെടുക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെതിരെ അഴിമതി ആരോപണവും ലയണല്‍ മെസ്സി ഉന്നയിച്ചിരുന്നു.

കോണ്‍ഫെഡറേഷനെ അപമാനിക്കുന്ന തരത്തില്‍ താരങ്ങള്‍ ഇടപെടുകയോ പെരുമാറുകയോ ചെയ്താല്‍ രണ്ട് വര്‍ഷം വരെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിലക്കാനുള്ള അധികാരം കോണ്‍ഫെഡറേഷനുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് മെസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഒരു മത്സരത്തില്‍ നിന്ന് മാത്രമാണ് വിലക്ക്. ഇതോടെ 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിനുള്ള ആദ്യ യോഗ്യതാ മത്സരം മെസിക്ക് നഷ്ടമാകും.

Also Read: നാണക്കേടിന് പിന്നാലെ സിദാനെ വെട്ടി റയല്‍ മൗറീഞ്ഞ്യോയെ കൊണ്ടുവരുമോ?

ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്നായിരുന്നു മത്സരത്തിന് പിന്നാലെ അര്‍ജന്‍റീനന്‍ താരങ്ങളായ ലയണല്‍ മെസിയുടേയും സെര്‍ജിയോ അഗ്യൂറോയുടേയും ആരോപണം. ഇത് കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. റഫറിക്കെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ ഫെഡറേഷന്‍ കോപ്പ സംഘാടകര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

മത്സരത്തില്‍ ടീം പരാജയപ്പടാന്‍ കാരണം റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നുവെന്നായിരുന്നു ആരോപണം. മത്സരത്തില്‍ രണ്ട് തവണ പെനല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകള്‍ സംഭവിച്ചിട്ടും റഫറി പെനല്‍റ്റി അനുവദിച്ചിരുന്നില്ല. വാര്‍ റഫറിയുടെ നിര്‍ദ്ദേശം മറികടന്നാണ് ഈ തീരുമാനമെന്നാണ് അര്‍ജന്‍റീന ആരോപിച്ചു. റഫറിക്ക് വാര്‍ റഫറി നല്‍കിയ നിര്‍ദ്ദേശങ്ങളുടെ ഓഡിയോ പരിശോധിക്കണമെന്നും അര്‍ജന്‍റീന ഫുട്ബോള്‍ ഫെഡറേഷന്‍റെ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ കോപ്പ അമേരിക്കയിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായി നടന്ന മത്സരത്തിന് പിന്നാലെ കോണ്‍ഫെഡറേഷനെതിരെ മെസി അഴിമതി ആരോപണവും ഉന്നയിച്ചിരുന്നു. ബ്രസീലിനെ ചാമ്പ്യന്മാരാക്കാനാണ് ടൂര്‍ണമെന്‍റ് നടത്തിയതെന്ന് മെസി പറഞ്ഞു. ചിലിയെ പരാജയപ്പെടുത്തി ഈ സീസണിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു അര്‍ജന്‍റീന. എന്നാല്‍ മെഡലുകള്‍ പോലും സ്വീകരിക്കാതെയാണ് മെസി മടങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്