വിയറ്റ്നാമിൽ നടക്കുന്ന ഹങ് തിൻ (Hung Thinh Tournament) ഫുട്ബോൾ ടൂർണമെന്റിൽ സിംഗപ്പൂരിനോട് സമനില വഴങ്ങി ടീം ഇന്ത്യ. സ്കോർ (1-1). ആദ്യം പിന്നിലായ മത്സരത്തിൽ മലയാളി താരം ആഷിഖ് കുരുനിയൻ നേടിയ ഗോളിലാണ് ഇന്ത്യ (Indian Football Team) സമനില പിടിച്ചത്. ഇഖ്സൻ ഫാൻഡിയാണ് സിംഗപ്പൂരിന്റെ ഗോൾ സ്കോറർ. ഫിഫ റാങ്കിംഗിൽ തങ്ങളേക്കാൾ ഏറെ പിന്നിൽ നിൽക്കുന്ന സിംഗപ്പൂരിനെതിരെ നേടിയ ഈ സമനില ഇന്ത്യൻ ടീമിനേയും അതിന്റെ ആരാധകരേയും ഒട്ടും തൃപ്തിപ്പെടുത്തുന്നതല്ല എന്ന് ഉറപ്പ്.
ഗുർപ്രീത് സന്ധു, അൻവർ അലി, നരേന്ദർ ഗെലോട്ട്, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ, സുനിൽ ഛേത്രി, റോഷൻ നവോറം, ലിസ്റ്റൺ കൊളാസോ, സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുനിയൻ, ജീക്സൺ എന്നിവരെ ആദ്യ ഇലവനിൽ അണിനിരത്തിയാണ് ഇന്ത്യ സിംഗപ്പൂരിനെതിരെ കളിക്കാനിറങ്ങിയത്. മത്സരത്തിന്റെ തുടക്ക മിനുറ്റുകളിൽ പ്രെസ്സിംഗ് ഗെയിം പുറത്തെടുക്കുന്ന സിംഗപ്പൂരിനെയാണ് കണ്ടത്. പന്ത് കൂടുതൽ സമയം കൈവശം വെച്ച് കളിക്കാനും തുടക്കത്തിൽ സിംഗപ്പൂരിനായി. മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുറ്റിൽ സിംഗപ്പൂർ ആദ്യ ഗോളിന് തൊട്ടരികിൽ വരെയെത്തിയെങ്കിലും ഗോൾകീപ്പർ ഗുർപ്രീത് സന്ധു ഇന്ത്യയുടെ രക്ഷകനായി. പിന്നാലെ ഇന്ത്യയും ചില നല്ല മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവയൊന്നും അപകടകരമായി മാറിയില്ല.
മുപ്പത്തിയെട്ടാം മിനുറ്റിൽ സിംഗപ്പൂർ മുന്നിലെത്തി. ഇഖ്സൻ ഫൻഡിയായിരുന്നു ഫ്രീകിക്കിൽ നിന്ന് ഈ ഗോൾ നേടിയത്. ഫ്രീകിക്കിൽ നിന്ന് ഡിഫ്ലക്ഷനായി വന്ന പന്ത് തടയാൻ സന്ധു പരാജയമായതോടെ സിംഗപ്പൂർ ലീഡെടുത്തു 1-0. അധികം വൈകാതെ ഇന്ത്യ തിരിച്ചടിച്ചു. കൗണ്ടർ അറ്റാക്കിൽ സുനിൽ ഛേത്രിയുടെ പന്ത് പിടിച്ചെടുത്ത് മലയാളി താരം ആഷിഖ് കുരുനിയനാണ് (Ashique kuruniyan) സിംഗപ്പൂർ വല കുലുക്കിയത്. ഇതോടെ നാൽപ്പത്തിമൂന്നാം മിനുറ്റിൽ കളി സമനിലയിലായി (1-1).
ഇന്ത്യയുടെ തകർപ്പൻ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ചൂടുപിടിച്ചത്. ആഷിഖ് കുരുനിയന്റെ ഷോട്ട് പക്ഷെ ഗോളായില്ല. മത്സരത്തിന്റെ സമനിലക്കെട്ട് പൊട്ടിക്കാൻ ഇരു ടീമുകൾക്കും താല്പര്യമില്ലെന്ന് തോന്നിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള കളി. കാര്യമായ അവസരങ്ങളൊന്നും ഇരു ടീമുകളുടേയും ഭാഗത്ത് നിന്നും വരാതായതോടെ മത്സരം ആരാധകരെ മടുപ്പിച്ചു. ആദ്യ പകുതിയിലെ ആവേശം പോലും രണ്ടാം പകുതിയിലേക്ക് വരാതിരുന്ന മത്സരം ഇതോടെ 1-1 ന് അവസാനിക്കുകയായിരുന്നു.
Read Latest Sports News and Malayalam Newsundefined
ഗുർപ്രീത് സന്ധു, അൻവർ അലി, നരേന്ദർ ഗെലോട്ട്, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ, സുനിൽ ഛേത്രി, റോഷൻ നവോറം, ലിസ്റ്റൺ കൊളാസോ, സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുനിയൻ, ജീക്സൺ എന്നിവരെ ആദ്യ ഇലവനിൽ അണിനിരത്തിയാണ് ഇന്ത്യ സിംഗപ്പൂരിനെതിരെ കളിക്കാനിറങ്ങിയത്. മത്സരത്തിന്റെ തുടക്ക മിനുറ്റുകളിൽ പ്രെസ്സിംഗ് ഗെയിം പുറത്തെടുക്കുന്ന സിംഗപ്പൂരിനെയാണ് കണ്ടത്. പന്ത് കൂടുതൽ സമയം കൈവശം വെച്ച് കളിക്കാനും തുടക്കത്തിൽ സിംഗപ്പൂരിനായി. മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുറ്റിൽ സിംഗപ്പൂർ ആദ്യ ഗോളിന് തൊട്ടരികിൽ വരെയെത്തിയെങ്കിലും ഗോൾകീപ്പർ ഗുർപ്രീത് സന്ധു ഇന്ത്യയുടെ രക്ഷകനായി. പിന്നാലെ ഇന്ത്യയും ചില നല്ല മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവയൊന്നും അപകടകരമായി മാറിയില്ല.
മുപ്പത്തിയെട്ടാം മിനുറ്റിൽ സിംഗപ്പൂർ മുന്നിലെത്തി. ഇഖ്സൻ ഫൻഡിയായിരുന്നു ഫ്രീകിക്കിൽ നിന്ന് ഈ ഗോൾ നേടിയത്. ഫ്രീകിക്കിൽ നിന്ന് ഡിഫ്ലക്ഷനായി വന്ന പന്ത് തടയാൻ സന്ധു പരാജയമായതോടെ സിംഗപ്പൂർ ലീഡെടുത്തു 1-0. അധികം വൈകാതെ ഇന്ത്യ തിരിച്ചടിച്ചു. കൗണ്ടർ അറ്റാക്കിൽ സുനിൽ ഛേത്രിയുടെ പന്ത് പിടിച്ചെടുത്ത് മലയാളി താരം ആഷിഖ് കുരുനിയനാണ് (Ashique kuruniyan) സിംഗപ്പൂർ വല കുലുക്കിയത്. ഇതോടെ നാൽപ്പത്തിമൂന്നാം മിനുറ്റിൽ കളി സമനിലയിലായി (1-1).
ഇന്ത്യയുടെ തകർപ്പൻ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ചൂടുപിടിച്ചത്. ആഷിഖ് കുരുനിയന്റെ ഷോട്ട് പക്ഷെ ഗോളായില്ല. മത്സരത്തിന്റെ സമനിലക്കെട്ട് പൊട്ടിക്കാൻ ഇരു ടീമുകൾക്കും താല്പര്യമില്ലെന്ന് തോന്നിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള കളി. കാര്യമായ അവസരങ്ങളൊന്നും ഇരു ടീമുകളുടേയും ഭാഗത്ത് നിന്നും വരാതായതോടെ മത്സരം ആരാധകരെ മടുപ്പിച്ചു. ആദ്യ പകുതിയിലെ ആവേശം പോലും രണ്ടാം പകുതിയിലേക്ക് വരാതിരുന്ന മത്സരം ഇതോടെ 1-1 ന് അവസാനിക്കുകയായിരുന്നു.
Read Latest Sports News and Malayalam Newsundefined