ആപ്പ്ജില്ല

നാണക്കേടെന്ന് മെസി, ആക്രമിച്ചു കളിച്ചിട്ടും ബാഴ്‌സലോണ തോറ്റു, റയല്‍-അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനല്‍

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ പുറത്ത്. അത്‌ലറ്റിക്കോ മാഡ്രിഡ് ഗംഭീര തിരിച്ചുവരവില്‍ ബാഴ്‌സയെ വീഴ്ത്തി. നിസാര പിഴവുകള്‍ വരുത്തിയത് തിരിച്ചടിയായെന്ന് മെസിയുടെ വിമര്‍ശം. ബാഴ്‌സക്കായി മെസി പുറത്തെടുത്തത് തകര്‍പ്പന്‍ പ്രകടനം

Samayam Malayalam 10 Jan 2020, 1:09 pm

ഹൈലൈറ്റ്:

  • സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍-അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനല്‍
  • മെസിയും ഗ്രിസ്മാനും ഗോളടിച്ചിട്ടും ബാഴ്‌സലോണ വീണു
  • ബാഴ്‌സലോണ നിരവധി അവസരങ്ങള്‍ പാഴാക്കി, മെസിയുടെ ഗോള്‍ വാര്‍ നിഷേധിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam atletico madrid stunned barcelona 3 2 in saudi arabia to reach the spanish super cup final
നാണക്കേടെന്ന് മെസി, ആക്രമിച്ചു കളിച്ചിട്ടും ബാഴ്‌സലോണ തോറ്റു, റയല്‍-അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനല്‍
സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയെ വീഴ്ത്തി അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനലില്‍. ആവേശകരമായ സെമിഫൈനലില്‍ 3-2നാണ് അത്‌ലറ്റിക്കോയുടെ ജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റയല്‍ മാഡ്രിഡുമായിട്ടാണ് അത്‌ലറ്റിക്കോ കളിക്കുക.
ബാഴ്‌സലോണ ആയിരുന്നു കൂടുതല്‍ ആക്രമണോത്സുകത കാണിച്ചത്. പാഴാക്കിയ അവസരങ്ങള്‍ ലയണല്‍ മെസിയെ നിരാശപ്പെടുത്തുന്നതാണ്. നിസാര പിഴവുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നു എന്നാണ് മെസി തോല്‍വിയെ കുറിച്ച് പറഞ്ഞത്.
ആദ്യ പകുതിയ ഗോള്‍രഹിതം ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കോകെയിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് ലീഡ് ഗോള്‍ നേടി. ഇത് മെസിയെയും കൂട്ടരെയും ഉണര്‍ത്തി. തുടരെ ആക്രമിച്ചു കളിച്ച ബാഴ്‌സലോണ അമ്പത്തൊന്നാം മിനുട്ടില്‍ സമനില ഗോളടിച്ചു. മെസിയാണ് സ്‌കോറര്‍. സുവാരസിന്റെ കാലില്‍ നിന്ന് അത്‌ലറ്റിക്കോ താരങ്ങള്‍ പന്ത് റാഞ്ചിയപ്പോള്‍ മെസി അത് തട്ടിയെടുത്ത് വലയിലേക്ക് ഷൂട്ട് ചെയ്തു (1-1).

Also Read: വെള്ളം ചുമന്ന് സൈഡ് ബെഞ്ചിൽ എത്ര കാലം, ഇവർ ഇന്ത്യയുടെ ടി20 ലോകകപ്പ് പ്ലാനിലുണ്ടോ ? സഞ്ജുവിനോടും പാണ്ഡെയോടും ചെയ്യുന്നത് നീതികേട്!

തുടരെ എതിര്‍ ഗോള്‍മുഖം വിറപ്പിച്ച മെസി അര്‍ഹിക്കുന്നു ഈ ഗോള്‍. സുവാരസും അന്റോയിന്‍ ഗ്രിസ്മാനും മെസിയുടെ പാസുകളില്‍ പലതവണ ഗോളിനടുത്തെത്തി. ഗ്രിസ്മാന് രണ്ട് സുവര്‍ണാവസരങ്ങളാണ് ലഭിച്ചത്. ഇതിനിടെ മെസി വീണ്ടും വല കുലുക്കി. പക്ഷേ, വീഡിയോ പരിശോധനയില്‍ പന്ത് മെസിയുടെ കൈയ്യില്‍ തട്ടിയതായി കണ്ടെത്തി ഗോള്‍ റദ്ദാക്കി. അധികം കഴിഞ്ഞില്ല, ഗ്രിസ്മാന്റെ ഹെഡ്ഡര്‍ ഗോളില്‍ ബാഴ്‌സ 2-1ന് മുന്നിലെത്തി. സുവാരസിന്റെ ഹെഡര്‍ റീബൗണ്ട് ചെയ്തത് ഗ്രിസ്മാന്‍ വലയിലാക്കുകയായിരുന്നു. തന്റെ മുന്‍ ക്ലബ്ബിനെതിരെ ഗ്രിസ്മാന്‍ നേടുന്ന ആദ്യ ഗോളാണിത്. എണ്‍പതാം മിനുട്ടില്‍ അല്‍വാരോ മൊറാട്ടയുടെ പെനാല്‍റ്റി ഗോളില്‍ അത്‌ലറ്റിക്കോ സമനില പിടിച്ചു. നാല് മിനുട്ടിനുള്ളില്‍ ഏഞ്ചല്‍ കോറിയ ബാഴ്‌സയെ വീഴ്ത്തിയ ഗോള്‍ നേടി (3-2).

മത്സരം ബാഴ്‌സയാണ് നിയന്ത്രിച്ചത്, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു, കൂടുതല്‍ നേരം ആക്രമിച്ചു കളിച്ചു, എന്നിട്ടും തോറ്റത് നാണക്കേടാണ്. ചെറിയ കുട്ടികള്‍ വരുത്തുന്ന പിഴവുകള്‍ ടീം വരുത്തി- മെസി ജിദ്ദയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്