അന്താരാഷ്ട്ര ഫുട്ബോളിലെ ഇതിഹാസ താരമാണ് ലയണൽ മെസി. ആറ് തവണ ബാലൺദ്യോർ നേടിയിട്ടുള്ള മെസി തൻെറ കരിയറിലെ ഏക ക്ലബ്ബായ ബാഴ്സലോണ വിടാൻ തീരുമാനിച്ചത് ഈയടുത്താണ്. എന്നാൽ മെസിയുടെ അച്ഛനുമായി ക്ലബ്ബ് അധികൃതർ നടത്തിയ ചർച്ചക്കൊടുവിൽ താരം സ്പെയിനിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. ബാഴ്സലോണയിൽ മെസിക്ക് കിട്ടുന്ന പരിഗണന മറ്റെവിടെയെങ്കിലും കിട്ടുമോയെന്ന് സംശയമാണ്. താരത്തെ പരിക്കേൽക്കാതെ സംരക്ഷിക്കാനായി ഒരു നിയമം തന്നെയുണ്ട്. പരിശീലനത്തിനിടയിൽ മെസിയെ ഒരു പരിധിക്കപ്പുറക്കം ടാക്കിൾ ചെയ്യുകയോ പ്രതിരോധിക്കുകയോ ചെയ്യരുത്. മെസിക്ക് പരിക്കേൽക്കരുതെന്ന് ഓരോ കളിക്കാരനും ഉറപ്പാക്കണം. അർജൻറീന സൂപ്പർതാരത്തിന് മാത്രം ബാധകമായ നിയമമാണിത്.
Also Read: 2008ൽ ചെന്നൈ ക്യാപ്റ്റൻ ആവേണ്ടിയിരുന്നത് ധോണിയല്ല, മറ്റൊരിന്ത്യൻ താരം; കാര്യങ്ങൾ മാറിമറിഞ്ഞത് ഇങ്ങനെ!!
ബാഴ്സലോണയിൽ മെസിയുടെ സഹതാരമായ സെൻറർ ബാക്ക് ജിൻ ക്ലെയർ ടോഡിബോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "അദ്ദേഹത്തിന് പരിക്കേൽക്കരുതെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം. വളരെ ശ്രദ്ധയോടെ മാത്രമേ മെസിയെ പ്രതിരോധിക്കുകയുള്ളൂ. ഞാൻ അദ്ദേഹത്തെ പലപ്പോഴും ടാക്കിൾ ചെയ്യാറുണ്ട്. എന്നാൽ അപകടം ഇല്ലാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കും," ടോഡിബോ ഒരു ജർമൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Also Read: രോഹിതോ ധോണിയോ അല്ല, ഐപിഎല്ലിലെ വിജയക്കണക്കിൽ ഈ ക്യാപ്റ്റനാണ് മുന്നിൽ; കോലിക്ക് നാണക്കേട്!!
പ്രീ സീസൺ ഫ്രണ്ട്ലി മത്സരത്തിൽ ബാഴ്സലോണക്കായി മെസി ഇറങ്ങിയിരുന്നു. ജിംനാസ്റ്റിക് ടരഗോണക്കെതിരായ മത്സരം ബാഴ്സ 3-1ന് വിജയിച്ചു. 45 മിനിറ്റ് നേരമാണ് മെസി കളിച്ചത്.
Also Read: 2008ൽ ചെന്നൈ ക്യാപ്റ്റൻ ആവേണ്ടിയിരുന്നത് ധോണിയല്ല, മറ്റൊരിന്ത്യൻ താരം; കാര്യങ്ങൾ മാറിമറിഞ്ഞത് ഇങ്ങനെ!!
ബാഴ്സലോണയിൽ മെസിയുടെ സഹതാരമായ സെൻറർ ബാക്ക് ജിൻ ക്ലെയർ ടോഡിബോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "അദ്ദേഹത്തിന് പരിക്കേൽക്കരുതെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം. വളരെ ശ്രദ്ധയോടെ മാത്രമേ മെസിയെ പ്രതിരോധിക്കുകയുള്ളൂ. ഞാൻ അദ്ദേഹത്തെ പലപ്പോഴും ടാക്കിൾ ചെയ്യാറുണ്ട്. എന്നാൽ അപകടം ഇല്ലാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കും," ടോഡിബോ ഒരു ജർമൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Also Read: രോഹിതോ ധോണിയോ അല്ല, ഐപിഎല്ലിലെ വിജയക്കണക്കിൽ ഈ ക്യാപ്റ്റനാണ് മുന്നിൽ; കോലിക്ക് നാണക്കേട്!!
പ്രീ സീസൺ ഫ്രണ്ട്ലി മത്സരത്തിൽ ബാഴ്സലോണക്കായി മെസി ഇറങ്ങിയിരുന്നു. ജിംനാസ്റ്റിക് ടരഗോണക്കെതിരായ മത്സരം ബാഴ്സ 3-1ന് വിജയിച്ചു. 45 മിനിറ്റ് നേരമാണ് മെസി കളിച്ചത്.