Lionel Messi: 'മെസിയില്ലാത്ത ബാഴ്സലോണ', ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് ബര്‍ത്തോമിയോ
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വളരെ സജീവമായാണ് പോയ വര്‍ഷം ബാഴ്സലോണ ഇടപെട്ടിരുന്നത്. മാര്‍ക്കറ്റില്‍ മൂല്യമുള്ള മൂന്നോളം താരങ്ങളെ ബര്‍ത്തോമിയോ നിലവില്‍ ക്ലബ്ബിന്റെ ഭാഗമാക്കിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് അന്റോയിന്‍ ഗ്രീസ്മാന്റെ ട്രാന്‍സ്ഫര്‍
Samayam Malayalam 27 Jul 2019, 6:57 pm
നൗകാമ്പ്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കാല്പന്ത് കളി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആരും ആലോചിച്ച് തുടങ്ങിയിട്ടുണ്ടാകില്ല. എന്നാല്‍ മെസിയുടെ ക്ലബ്ബായ ബാഴ്സലോണയും ക്ലബ്ബിന്റെ പ്രസിഡണ്ടും ഇക്കാര്യങ്ങള്‍ ഗൗരവതരമായി ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. മെസിക്ക് ശേഷമുള്ള ബാഴ്സലോണയെ കുറിച്ച് തങ്ങള്‍ ആലോചന തുടങ്ങിയെന്നും അതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് തുടങ്ങിയെന്നും ബാഴ്സ പ്രസിഡണ്ട് ജോസഫ് മരിയ ബര്‍ത്തോമിയോ ആണ് വ്യക്തമാക്കിയത്.
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടെ വളരെ സജീവമായാണ് ബാഴ്സലോണ ഇടപെടുന്നത്. നിലവില്‍ ഏറ്റവും മൂല്യമുള്ള മൂന്നോളം താരങ്ങളെ ബര്‍ത്തോമിയോ മാത്രം ക്ലബ്ബിന്റെ ഭാഗമാക്കിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് അത്ലറ്റികോ മാഡ്രിഡില്‍ നിന്നുമെത്തിയ അന്റോയിന്‍ ഗ്രീസ്മാന്റെ ട്രാന്‍സ്ഫര്‍. രണ്ടാഴ്ചയ്ക്ക് മുമ്പാണ് താരത്തെ ബാഴ്സ തങ്ങള്‍ക്കൊപ്പം ചേര്‍ത്തത്. മെസിക്ക് ശേഷമുള്ള കാലഘട്ടത്തിനായുള്ള കരുതലാണ് ഇതെല്ലാമെന്നാണ് ക്ലബ്ബിന്റെ പ്രസിഡണ്ട് ഇതിനെ കുറിച്ച് പ്രതികരിക്കുന്നത്.
"മെസിക്ക് ശേഷവും ബാഴ്സലോണയും ഫുട്ബോളുമുണ്ട്. മെസിക്ക് ശേഷമുള്ള ബാഴ്സ ടീമിന് വേണ്ടിയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ തങ്ങള്‍ ചെയ്യുന്നത്. ക്ലബ്ബിന്റെ നേതൃനിരയില്‍ ഇരിക്കുന്നവര്‍ എന്ന നിലയില്‍ അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. മെസിക്ക് ശേഷമുള്ള കാലഘട്ടത്തെ കുറിച്ചാണ് ആലോചിക്കുന്നത്. അതിനായാണ് പുതിയ താരങ്ങളെ ടീമിനൊപ്പം ചേര്‍ക്കുന്നത്. കാലം മാറുന്നതിനെ കുറിച്ച് നാം ആലോചിക്കണം. ഒരു നാള് മെസിക്ക് ഫുട്ബോള്‍ നിര്‍ത്തേണ്ടി വരുമെന്നുറപ്പാണ്. പക്ഷേ ബാഴ്സയുടെ പ്രസിഡണ്ട് എന്ന നിലയില്‍ ഏറെക്കാലം മെസി ക്ലബ്ബിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ"- ബര്‍ത്തോമിയോ വ്യക്തമാക്കി.
Also Read- Messi News: ഒരു രാത്രിക്ക് 6,200 ഡോളര്‍, സ്വകാര്യ ദ്വീപിലെ മെസിയുടെ ആഘോഷങ്ങൾ
അതേസമയം ബാഴ്സലോണ എഫ്സിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി പുതിയ കരാറിനുള്ള ശ്രമം ക്ലബ്ബ് നേരത്തേ ആരംഭിച്ചിരുന്നു. 2021ലാണ് മെസിയുടെ കരാര്‍ അവസാനിക്കുന്നത്. ഇതിന് മുമ്പ് തന്നെ അര്‍ജന്റീനന്‍ നായകനുമായി കരാര്‍ പുതുക്കി, താരത്തെ ടീമില്‍ നിലനിര്‍ത്താനുള്ള നീക്കമാണ് ബാഴ്സലോണ പ്രസിഡണ്ട് ജോസഫ് മരിയ ബര്‍ത്തോമിയോ നടത്തുന്നത്.
നിശ്ചിത വര്‍ഷത്തേക്കുള്ള കരാറിന് പകരം മെസിയുമായി ആജീവനാന്ത കരാറിനാണ് നിലവില്‍ ബാഴ്സ മാനേജ്മെന്റ് ശ്രമം നടത്തുന്നത്. എന്നാല്‍ ടീമില്‍ തുടരുന്നതുമായി ബന്ധപ്പെട്ടോ കരാറുമായി ബന്ധപ്പെട്ടോ മെസി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ബാഴ്സലോണ വിട്ട് പാരീസ് സെയ്ന്റ് ജെര്‍മ്മെയ്നില്‍ എത്തിയ ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മറിനെ തിരികെ കൊണ്ടുവന്നാല്‍ മാത്രം ക്ലബ്ബില്‍ തുടരാമെന്ന നിലപാടിലാണ് മെസി.
ബാഴ്സയുടെ എക്കാലത്തെയും മികച്ച താരമാണ് ലയണല്‍ മെസി. മെസിക്കൊപ്പം ലൂയി സുവാരസും നെയ്മറും അണിനിരന്ന കഴിഞ്ഞ സീസണിലെ ബാഴ്സ മുന്നേറ്റനിര അതിനേക്കാള്‍ അപകടകാരികളുമായിരുന്നു. ഈ കൂട്ടുകെട്ട് തിരിച്ചുപിടിക്കുക കൂടിയാണ് മെസി ഉദ്ദേശിക്കുന്നത്. നെയ്മര്‍ കൂടി ടീമിനൊപ്പം ചേര്‍ന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാമെന്ന വാദമാണ് മെസി ബാഴ്സ മാനേജ്മെന്റിന് മുമ്പാകെ വെക്കുന്നത്.
Also Read- Barcelona FC: കരാര്‍ പുതുക്കാനൊരുങ്ങി ബാഴ്സലോണ; നെയ്മര്‍ ഉണ്ടെങ്കിലേ താനുള്ളൂവെന്ന് മെസി
മാനേജ്മെന്റ് മെസിയുടെ വാദങ്ങള്‍ അംഗീകരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. പിഎസ്ജി വിടാനുള്ള താത്പര്യം നേരത്തേ തന്നെ ക്ലബ്ബ് അധികൃതരെ നെയ്മര്‍ അറിയിച്ചിരുന്നു. ബാഴ്സയിലേക്ക് തിരികെയെത്തിയാല്‍ കൊള്ളാമെന്ന ആഗ്രഹമാണ് നെയ്മറും പ്രകടിപ്പിച്ചത്. ബ്ഴ്സയിലായിരുന്നപ്പോള്‍ പിഎസ്ജിക്കെതിരെ നേടിയ ഗോളാണ് തന്റെ ഫുട്ബോള്‍ കരിയറിലെ ഏറ്റവും മികച്ച നിമിഷമെന്ന് കഴിഞ്ഞയിടെ നെയ്മര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.മെസിയുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചാല്‍ ബാഴ്സയുടെ മുന്നേറ്റനിരയില്‍ എംഎസ്എന്‍ കൂട്ടുകെട്ടിന്റെ അദ്ഭുതപ്രവൃത്തികള്‍ ആവര്‍ത്തിക്കും
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടെ വളരെ സജീവമായാണ് ബാഴ്സലോണ ഇടപെടുന്നത്. നിലവില്‍ ഏറ്റവും മൂല്യമുള്ള മൂന്നോളം താരങ്ങളെ ബര്‍ത്തോമിയോ മാത്രം ക്ലബ്ബിന്റെ ഭാഗമാക്കിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് അത്ലറ്റികോ മാഡ്രിഡില്‍ നിന്നുമെത്തിയ അന്റോയിന്‍ ഗ്രീസ്മാന്റെ ട്രാന്‍സ്ഫര്‍. രണ്ടാഴ്ചയ്ക്ക് മുമ്പാണ് താരത്തെ ബാഴ്സ തങ്ങള്‍ക്കൊപ്പം ചേര്‍ത്തത്. മെസിക്ക് ശേഷമുള്ള കാലഘട്ടത്തിനായുള്ള കരുതലാണ് ഇതെല്ലാമെന്നാണ് ക്ലബ്ബിന്റെ പ്രസിഡണ്ട് ഇതിനെ കുറിച്ച് പ്രതികരിക്കുന്നത്.
"മെസിക്ക് ശേഷവും ബാഴ്സലോണയും ഫുട്ബോളുമുണ്ട്. മെസിക്ക് ശേഷമുള്ള ബാഴ്സ ടീമിന് വേണ്ടിയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ തങ്ങള്‍ ചെയ്യുന്നത്. ക്ലബ്ബിന്റെ നേതൃനിരയില്‍ ഇരിക്കുന്നവര്‍ എന്ന നിലയില്‍ അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. മെസിക്ക് ശേഷമുള്ള കാലഘട്ടത്തെ കുറിച്ചാണ് ആലോചിക്കുന്നത്. അതിനായാണ് പുതിയ താരങ്ങളെ ടീമിനൊപ്പം ചേര്‍ക്കുന്നത്. കാലം മാറുന്നതിനെ കുറിച്ച് നാം ആലോചിക്കണം. ഒരു നാള് മെസിക്ക് ഫുട്ബോള്‍ നിര്‍ത്തേണ്ടി വരുമെന്നുറപ്പാണ്. പക്ഷേ ബാഴ്സയുടെ പ്രസിഡണ്ട് എന്ന നിലയില്‍ ഏറെക്കാലം മെസി ക്ലബ്ബിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ"- ബര്‍ത്തോമിയോ വ്യക്തമാക്കി.
Also Read- Messi News: ഒരു രാത്രിക്ക് 6,200 ഡോളര്‍, സ്വകാര്യ ദ്വീപിലെ മെസിയുടെ ആഘോഷങ്ങൾ
അതേസമയം ബാഴ്സലോണ എഫ്സിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി പുതിയ കരാറിനുള്ള ശ്രമം ക്ലബ്ബ് നേരത്തേ ആരംഭിച്ചിരുന്നു. 2021ലാണ് മെസിയുടെ കരാര്‍ അവസാനിക്കുന്നത്. ഇതിന് മുമ്പ് തന്നെ അര്‍ജന്റീനന്‍ നായകനുമായി കരാര്‍ പുതുക്കി, താരത്തെ ടീമില്‍ നിലനിര്‍ത്താനുള്ള നീക്കമാണ് ബാഴ്സലോണ പ്രസിഡണ്ട് ജോസഫ് മരിയ ബര്‍ത്തോമിയോ നടത്തുന്നത്.
നിശ്ചിത വര്‍ഷത്തേക്കുള്ള കരാറിന് പകരം മെസിയുമായി ആജീവനാന്ത കരാറിനാണ് നിലവില്‍ ബാഴ്സ മാനേജ്മെന്റ് ശ്രമം നടത്തുന്നത്. എന്നാല്‍ ടീമില്‍ തുടരുന്നതുമായി ബന്ധപ്പെട്ടോ കരാറുമായി ബന്ധപ്പെട്ടോ മെസി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ബാഴ്സലോണ വിട്ട് പാരീസ് സെയ്ന്റ് ജെര്‍മ്മെയ്നില്‍ എത്തിയ ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മറിനെ തിരികെ കൊണ്ടുവന്നാല്‍ മാത്രം ക്ലബ്ബില്‍ തുടരാമെന്ന നിലപാടിലാണ് മെസി.
ബാഴ്സയുടെ എക്കാലത്തെയും മികച്ച താരമാണ് ലയണല്‍ മെസി. മെസിക്കൊപ്പം ലൂയി സുവാരസും നെയ്മറും അണിനിരന്ന കഴിഞ്ഞ സീസണിലെ ബാഴ്സ മുന്നേറ്റനിര അതിനേക്കാള്‍ അപകടകാരികളുമായിരുന്നു. ഈ കൂട്ടുകെട്ട് തിരിച്ചുപിടിക്കുക കൂടിയാണ് മെസി ഉദ്ദേശിക്കുന്നത്. നെയ്മര്‍ കൂടി ടീമിനൊപ്പം ചേര്‍ന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാമെന്ന വാദമാണ് മെസി ബാഴ്സ മാനേജ്മെന്റിന് മുമ്പാകെ വെക്കുന്നത്.
Also Read- Barcelona FC: കരാര്‍ പുതുക്കാനൊരുങ്ങി ബാഴ്സലോണ; നെയ്മര്‍ ഉണ്ടെങ്കിലേ താനുള്ളൂവെന്ന് മെസി
മാനേജ്മെന്റ് മെസിയുടെ വാദങ്ങള്‍ അംഗീകരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. പിഎസ്ജി വിടാനുള്ള താത്പര്യം നേരത്തേ തന്നെ ക്ലബ്ബ് അധികൃതരെ നെയ്മര്‍ അറിയിച്ചിരുന്നു. ബാഴ്സയിലേക്ക് തിരികെയെത്തിയാല്‍ കൊള്ളാമെന്ന ആഗ്രഹമാണ് നെയ്മറും പ്രകടിപ്പിച്ചത്. ബ്ഴ്സയിലായിരുന്നപ്പോള്‍ പിഎസ്ജിക്കെതിരെ നേടിയ ഗോളാണ് തന്റെ ഫുട്ബോള്‍ കരിയറിലെ ഏറ്റവും മികച്ച നിമിഷമെന്ന് കഴിഞ്ഞയിടെ നെയ്മര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.മെസിയുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചാല്‍ ബാഴ്സയുടെ മുന്നേറ്റനിരയില്‍ എംഎസ്എന്‍ കൂട്ടുകെട്ടിന്റെ അദ്ഭുതപ്രവൃത്തികള്‍ ആവര്‍ത്തിക്കും