പ്രീസീസണ്‍ മത്സരങ്ങളില്‍ വിജയക്കുതിപ്പ് തുടര്‍ക്കഥയാക്കി ബയേണ്‍ മ്യൂണിക്ക്. ഔഡി കപ്പ് ഫുട്ബോളില്‍ ഫെനെര്‍ബാഷിനെ പരാജയപ്പെടുത്തി ബയേണ്‍ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബയേണ്‍ ഫെനെര്‍ബാഷിനെ തകര്‍ത്ത് തരിപ്പണമാക്കിയത്. തോമസ് മുള്ളര്‍ നേടിയ ഹാട്രിക് ഗോളിന്‍റെ മികവിലാണ് ബയേണ്‍ മിന്നും വിജയം സ്വന്തമാക്കിയത്.
മുള്ളര്‍ക്ക് പുറമേ റെനാറ്റോ സാഞ്ചസ്, ലിയോൺ ഗോരെറ്റ്സ്ക, കിംഗ്സ്ലി കോമൻ എന്നിവരാണ് ബയേണിന് വേണ്ടി ഗോളടിച്ചത്. 22ാം മിനുട്ടില്‍ റെനാറ്റോ സാഞ്ചസാണ് ഗോള്‍മഴയ്ക്ക് തുടക്കം കുറിച്ചത്. 28ാം മിനുട്ടില്‍ ലിയോൺ ഗോരെറ്റ്സ്ക ബയേണിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മൂന്ന് മിനുട്ട് പിന്നിടും മുമ്പ് തന്നെ തോമസ് മുള്ളറും ഗോളടി ആരംഭിച്ചു. 40ാം മിനുട്ടില്‍ കിംഗ്സ്ലി കോമൻ ഒരുവട്ടം കൂടി ഫെനെര്‍ബാഷിന്‍റെ വലയില്‍ പ്രകമ്പനം സൃഷ്ടിച്ചു. ബയേണിന്‍റെ ലീഡ് നാലായി ഉയര്‍ന്നു.
പിന്നീടുള്ള ആക്രമണങ്ങളെല്ലാം തോമസ് മുള്ളറുടെ വകയായിരുന്നു. 44ാം മിനുട്ടില്‍ ലഭിച്ച പെനല്‍റ്റി മനോഹരമായി വലയിലെത്തിച്ച് മുള്ള തന്‍റെ രണ്ടാം ഗോളും ബയേണിന്‍റെ അഞ്ചാം ഗോളും സ്വന്തമാക്കി. 58ാം മിനുട്ടില്‍ തോമസ് മുള്ളര്‍ മത്സരത്തിലെ തന്‍റെ ഹാട്രിക് ഗോള്‍ സ്വന്തമാക്കി. സകോര്‍ നില ബയേണ്‍ മ്യൂണിക്ക് 6-1 ഫെനെര്‍ബാഷ്.
മാക്സ് ക്രൂസിന്‍റെ വകയായിരുന്നു ഫെനെർബഷെയുടെ ആശ്വാസ ഗോൾ. മുഴഉവന്‍ ഗോളുകളും സ്വീകരിച്ച ശേഷം മത്സരത്തിന്‍റെ 64ാം മിനുട്ടിലാണ് ഫെനെര്‍ബാഷിന് അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്ന ഗോള്‍ പിറന്നത്. അതേസമയം മത്സരം തുടങ്ങി ഇരുപതാം മിനുറ്റിൽ തന്നെ ബയേണ്‍ മ്യൂണിക്ക് താരം സെർജ് ഗ്നബ്രി പരിക്കേറ്റ് പുറത്ത് പോയത് ബയേൺ ക്യാമ്പിൽ ആശങ്കകൾ ഉയര്‍ത്തിയിട്ടുണ്ട്.
ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ടോട്ടന്‍ഹാം ഹോട്സ്പര്‍സാണ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ എതിരാളികള്‍. റയല്‍ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ടോട്ടന്‍ഹാം പൈനലിലെത്തിയത്. ടോട്ടന്‍ഹാമിന്‍റെ ഹാരി കെയ്ന്‍ന്‍റെ വകയായിരുന്നു തകര്‍പ്പന്‍ വിജയഗോള്‍. ഇന്ന് അര്‍ധരാത്രി ഇന്ത്യന്‍ സമയം 12 മണിക്കാണ് ഫൈനല്‍ മത്സരം അരങ്ങേറുക. മ്യൂനിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ന് രാത്രി 9.30ന് നടക്കുന്ന മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള മത്സരത്തില്‍ സെമിഫൈനല്‍ മത്സരത്തില്‍ പരാജയപ്പെട്ട റയല്‍ മാഡ്രിഡും ഫെനെര്‍ബാഷെയും തമ്മില്‍ ഏറ്റുമുട്ടും
മുള്ളര്‍ക്ക് പുറമേ റെനാറ്റോ സാഞ്ചസ്, ലിയോൺ ഗോരെറ്റ്സ്ക, കിംഗ്സ്ലി കോമൻ എന്നിവരാണ് ബയേണിന് വേണ്ടി ഗോളടിച്ചത്. 22ാം മിനുട്ടില്‍ റെനാറ്റോ സാഞ്ചസാണ് ഗോള്‍മഴയ്ക്ക് തുടക്കം കുറിച്ചത്. 28ാം മിനുട്ടില്‍ ലിയോൺ ഗോരെറ്റ്സ്ക ബയേണിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മൂന്ന് മിനുട്ട് പിന്നിടും മുമ്പ് തന്നെ തോമസ് മുള്ളറും ഗോളടി ആരംഭിച്ചു. 40ാം മിനുട്ടില്‍ കിംഗ്സ്ലി കോമൻ ഒരുവട്ടം കൂടി ഫെനെര്‍ബാഷിന്‍റെ വലയില്‍ പ്രകമ്പനം സൃഷ്ടിച്ചു. ബയേണിന്‍റെ ലീഡ് നാലായി ഉയര്‍ന്നു.
പിന്നീടുള്ള ആക്രമണങ്ങളെല്ലാം തോമസ് മുള്ളറുടെ വകയായിരുന്നു. 44ാം മിനുട്ടില്‍ ലഭിച്ച പെനല്‍റ്റി മനോഹരമായി വലയിലെത്തിച്ച് മുള്ള തന്‍റെ രണ്ടാം ഗോളും ബയേണിന്‍റെ അഞ്ചാം ഗോളും സ്വന്തമാക്കി. 58ാം മിനുട്ടില്‍ തോമസ് മുള്ളര്‍ മത്സരത്തിലെ തന്‍റെ ഹാട്രിക് ഗോള്‍ സ്വന്തമാക്കി. സകോര്‍ നില ബയേണ്‍ മ്യൂണിക്ക് 6-1 ഫെനെര്‍ബാഷ്.
മാക്സ് ക്രൂസിന്‍റെ വകയായിരുന്നു ഫെനെർബഷെയുടെ ആശ്വാസ ഗോൾ. മുഴഉവന്‍ ഗോളുകളും സ്വീകരിച്ച ശേഷം മത്സരത്തിന്‍റെ 64ാം മിനുട്ടിലാണ് ഫെനെര്‍ബാഷിന് അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്ന ഗോള്‍ പിറന്നത്. അതേസമയം മത്സരം തുടങ്ങി ഇരുപതാം മിനുറ്റിൽ തന്നെ ബയേണ്‍ മ്യൂണിക്ക് താരം സെർജ് ഗ്നബ്രി പരിക്കേറ്റ് പുറത്ത് പോയത് ബയേൺ ക്യാമ്പിൽ ആശങ്കകൾ ഉയര്‍ത്തിയിട്ടുണ്ട്.
ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ടോട്ടന്‍ഹാം ഹോട്സ്പര്‍സാണ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ എതിരാളികള്‍. റയല്‍ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ടോട്ടന്‍ഹാം പൈനലിലെത്തിയത്. ടോട്ടന്‍ഹാമിന്‍റെ ഹാരി കെയ്ന്‍ന്‍റെ വകയായിരുന്നു തകര്‍പ്പന്‍ വിജയഗോള്‍. ഇന്ന് അര്‍ധരാത്രി ഇന്ത്യന്‍ സമയം 12 മണിക്കാണ് ഫൈനല്‍ മത്സരം അരങ്ങേറുക. മ്യൂനിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ന് രാത്രി 9.30ന് നടക്കുന്ന മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള മത്സരത്തില്‍ സെമിഫൈനല്‍ മത്സരത്തില്‍ പരാജയപ്പെട്ട റയല്‍ മാഡ്രിഡും ഫെനെര്‍ബാഷെയും തമ്മില്‍ ഏറ്റുമുട്ടും