കൊല്‍ക്കത്തയില്‍ നിന്ന് മറ്റൊരു ക്ലബ്ബ് കൂടി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് മാറാനുള്ള തയ്യാറെടുപ്പില്‍. എടികെ ബഗാനും ഈസ്റ്റ് ബംഗാളിനും പിന്നാലെ മുഹമ്മദന്‍ സ്പോര്‍ട്ടിംഗാണ് ഐ എസ് എല്‍ സ്വപ്നവുമായി നീങ്ങുന്നത്. 130 വര്‍ഷത്തെ പാരമ്പര്യമുള്ള മുഹമ്മദന്‍സിന്റെ പുതിയ ലക്ഷ്യമങ്ങളിലേക്കുള്ള കുതിപ്പിന് സ്പോര്‍ട്സ് മാനേജമെന്റ് ഗ്രൂപ്പായ ബന്കര്ഡഹില്ലാണ് നിക്ഷേപമിറക്കി കൂടെയുള്ളത്. കൊല്‍ക്കത്തയില്‍ ഞങ്ങളുടെ പ്രധാന എതിരാളികളായിരുന്ന മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഈ സീസണ് മുതല്‍ ഐ എസ് എല്ലില്‍ കളിക്കും. തീര്‍ച്ചയായും ഞങ്ങളും ലക്ഷ്യമിടുന്നത് ഐ എസ് എല്ലാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞങ്ങളത് സാധിക്കും - മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ഫുട്ബോള്‍ സെക്രട്ടറി ദീപേന്ദു ബിശ്വാസ്് പറഞ്ഞു.
ഐ ലീഗ് ഫുട്ബോളിലേക്ക് യോഗ്യത നേടുകയാണ് ക്ലബ്ബിന്റെ ആദ്യ ലക്ഷ്യം. ഇതിനായി, ഒക്ടോബര്‍ എട്ടിന് ഗര്‍വാല്‍ എഫ് സിയുമായി ക്വാളിഫൈയര്‍ കളിക്കാനിറങ്ങും.
മോഹന്‍ ബഗാന് ഐ എസ് എല്‍ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചത് ആര് സഞ്ജീവ് ഗോയങ്ക ഗ്രൂപ്പാണ്. ഐ എസ് എല്ലിലെ ആദ്യ കൊല്‍ക്കത്തന്‍ ടീമായ എടികെയുമായി ലയിച്ചാണ് മോഹന്‍ ബഗാന് എടികെ ബഗാന് എന്ന പേരില്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാവുക. ഈസ്റ്റ്ബംഗാളിന്റെ മുഖ്യ സ്പോണ്സര് ശ്രീ സിമെന്റ് ലിമിറ്റഡാണ്.
Also Read:ചെയ്തു, ചെയ്തില്ല... അബദ്ധം പിണഞ്ഞ കോലി ചിരിച്ചു; അതൊക്കെ സംഭവിക്കാമെന്ന് സച്ചിൻ!!
മുഹമ്മദന്‍ സ്പോര്‍ട്ടിംഗും പുതിയ സ്പോണ്‍സര്‍മാര്‍ നല്കുന്ന പിന്തുണയില്‍ ഐ ലീഗില്‍ കരുത്തറിയിച്ച് ഭാവിയില്‍ ഐ എസ് എല്ലിലേക്കുള്ള ചുവട് മാറ്റം ലക്ഷ്യമിടുകയാണ്. 2013-14 സീസണില്‍ യോഗ്യത നേടിയ മുഹമ്മദന്‍സ് തൊട്ടടുത്ത വര്‍ഷം റെലഗേറ്റഡായിരുന്നു.
ഐ ലീഗ് ഫുട്ബോളിലേക്ക് യോഗ്യത നേടുകയാണ് ക്ലബ്ബിന്റെ ആദ്യ ലക്ഷ്യം. ഇതിനായി, ഒക്ടോബര്‍ എട്ടിന് ഗര്‍വാല്‍ എഫ് സിയുമായി ക്വാളിഫൈയര്‍ കളിക്കാനിറങ്ങും.
മോഹന്‍ ബഗാന് ഐ എസ് എല്‍ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചത് ആര് സഞ്ജീവ് ഗോയങ്ക ഗ്രൂപ്പാണ്. ഐ എസ് എല്ലിലെ ആദ്യ കൊല്‍ക്കത്തന്‍ ടീമായ എടികെയുമായി ലയിച്ചാണ് മോഹന്‍ ബഗാന് എടികെ ബഗാന് എന്ന പേരില്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാവുക. ഈസ്റ്റ്ബംഗാളിന്റെ മുഖ്യ സ്പോണ്സര് ശ്രീ സിമെന്റ് ലിമിറ്റഡാണ്.
Also Read:ചെയ്തു, ചെയ്തില്ല... അബദ്ധം പിണഞ്ഞ കോലി ചിരിച്ചു; അതൊക്കെ സംഭവിക്കാമെന്ന് സച്ചിൻ!!
മുഹമ്മദന്‍ സ്പോര്‍ട്ടിംഗും പുതിയ സ്പോണ്‍സര്‍മാര്‍ നല്കുന്ന പിന്തുണയില്‍ ഐ ലീഗില്‍ കരുത്തറിയിച്ച് ഭാവിയില്‍ ഐ എസ് എല്ലിലേക്കുള്ള ചുവട് മാറ്റം ലക്ഷ്യമിടുകയാണ്. 2013-14 സീസണില്‍ യോഗ്യത നേടിയ മുഹമ്മദന്‍സ് തൊട്ടടുത്ത വര്‍ഷം റെലഗേറ്റഡായിരുന്നു.