ബാഴ്സലേണയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ബയേണ്‍ മ്യൂണിക്കില്‍ എത്തിയ ബ്രസീലിയന്‍ മധ്യനിര താരം ഫിലിപ്പ് കുട്ടീഞ്ഞ്യോയ്ക്ക് പത്താം നമ്പര്‍ ജേഴ്സി തന്നെ. ബയേണിന്റെ ഇതിഹാസ താരം ആര്യന് റോബന് ധരിച്ചിരുന്ന പത്താം നമ്പര്‍ ജേഴ്സി കുട്ടീഞ്ഞ്യോയ്ക്ക് നല്കാന് ക്ലബ്ബ് തീരുമാനിച്ചതായി നേരത്തേ തന്നെ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ബയേണ്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും ഉണ്ടായില്ലെങ്കിലും ടീമിനായി ജേഴ്സി ഒരുക്കുന്ന അഡിഡാസ് നേരത്തേ ഇന്‍സ്റ്റഗ്രാമിലൂടെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. ബയേണിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലും പത്താം നമ്പര്‍ ജേഴ്സി കുട്ടീഞ്ഞ്യോയുടെ പേരില്‍ തന്നെയാണ്. എന്നാല്‍ ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് പ്രഖ്യാപനം ഒന്നും വരാതിരുന്ന സാഹചര്യത്തില്അഡിഡാസ് അധികം വൈകാതെ ആ പോസ്റ്റ് അഡിഡാസ് പിന്‍വലിക്കുകയാണുണ്ടായത്. അതേസമയം ആര്യന് റോബന്റെ ജേഴ്സി കുട്ടീഞ്ഞ്യോയ്ക്ക് നല്കാന് തീരുമാനിച്ച സംഭവത്തോട് ആരാധകര്‍ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്.
ബ്രസീലിയന്‍ ഇതിഹാസം നെയ്മറിന് പകരം പിഎസ്ജിയിലേക്ക് പോകാന്‍ താത്പര്യമില്ലെന്ന് നേരത്തേ തന്നെ കുട്ടീഞ്ഞ്യോ ബാഴ്സയെ അറിയിച്ചിരുന്നു. എന്നാല്‍ പോകേണ്ടി വരുമെന്ന സാഹചര്യം വന്നതോടെയാണ് ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്. ലോണ്‍ അടിസ്ഥാനത്തിലാണ് കുട്ടീഞ്ഞ്യോയെ ബാഴ്സലോണ ബയേണിന് നല്‍കുന്നത്. ഇക്കാര്യത്തില്‍ ബയേണ്‍ മ്യൂണിക്കുമായി കരാര്‍ ധാരണയായതായി ബാഴ്സ മാനേജ്മെന്റ് വ്യക്തമാക്കി. ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കുന്ന കുട്ടീഞ്ഞ്യോയെ ഒരു വര്‍ഷത്തിന് ശേഷം ബയേണിന് വാങ്ങാന്‍ സാധിക്കും.
കഴിഞ്ഞ സീസണിലാണ് വന്‍ തുകയ്ക്ക് കുട്ടീഞ്ഞ്യോ ലിവര്‍പൂളില്‍ നിന്നും ബാഴ്സലോണയിലെത്തിയത്. എന്നാല്‍ ബാഴ്സലോണയില്‍ തന്റെ മികവ് തെളിയിക്കാനോ മികച്ച പ്രകടനം കാഴ്ച വെക്കാനോ കുട്ടീഞ്ഞ്യോയ്ക്ക് സാധിച്ചില്ല. ഇതിന് പിന്നാലെ തുടരെ തുടരെ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും കുട്ടീഞ്ഞ്യോയെ ഏറെ അലോസരപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി താരത്തെ പിഎസ്ജിയിലേക്ക് അയക്കാന്‍ ബാഴ്സ ശ്രമങ്ങള്‍ നടത്തിയതോടെയാണ് കുട്ടീഞ്ഞ്യോ ക്ലബ്ബ് വിടുന്നത്.
അതേസമയം താന്‍ മുമ്പ് ഏറെ നാള് കളിച്ചിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക് തിരിച്ചുപോകാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് നെയ്മര്‍. ബാഴ്സലോണയിലേക്ക് എങ്ങനേയും തിരികെ വരാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി താരം വേതനം കുറക്കാൻ വരെ തയ്യാറാണെന്നാണ് ഇപ്പോള്‍ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ പി എസ് ജിയിൽ ലഭിച്ച് കൊണ്ടിരിക്കുന്ന വേതനത്തേക്കാൾ 15 മില്യണോളം കുറയ്ക്കാനാണ് നെയ്മർ തയ്യാറാവുന്നത് എന്നാണ് സൂചന. ഇപ്പോൾ 38 മില്യണോളം തുക ആണ് നെയ്മര്‍ പിഎസ്ജിയില്‍ വേതനമായി വാങ്ങുന്നത്.
എന്നാല്‍ നേരത്തേ പലപല നീക്കങ്ങള്‍ നടത്തിയിട്ടും ബാഴ്സയിലേക്ക് കൂട് മാറാനുള്ള നെയ്മറിന്റെ ശ്രമം ഇപ്പോഴും വിജയിച്ചിട്ടില്ല. നെയ്മറിനായി ബാഴ്സലോണ നൽകിയ ആദ്യ ഓഫർ പി എസ് ജി നിരസിച്ചിരിക്കുകയാണ്. 100 മില്യണൊപ്പം ഫിലിപെ കുട്ടീഞ്ഞ്യോയെയും ഇവാന് റാകിറ്റിചിനെയും ആണ് പി എസ് ജി നെയ്മറിന് പകരം ആവശ്യപ്പെടുന്നത്. രണ്ട് വർഷം മുമ്പ് റെക്കോർഡ് തുകയ്ക്ക് ആയിരുന്നു പി എസ് ജിയിലേക്ക് നെയ്മർ കൂടുമാറിയത്. അതേസമയം റയൽ മാഡ്രിഡും നെയ്മറിനായുള്ള ചരടുവലി ഒരു വശത്ത് ആരംഭിച്ചതായാണ് സൂചന.
റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയായ 222 മില്ല്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയാണ് ഇത്. എന്നാല്‍ പാരീസിലെത്തിയിട്ടും കരിയറില്‍ പ്രത്യേകിച്ച് എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ നെയ്ണറിന് സാധിച്ചിരുന്നില്ല. ബാഴ്സലോണ്യില്‍ മെസിയുടെയും സുവാരസിന്റെയും നിഴലില്‍ തനിക്ക് ശോഭിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് നെയ്മര്‍ ക്ലബ്ബ് വിട്ടത്. അന്ന് പല പ്രമുഖരും നെയ്മറെ ഉപദേശിച്ചതും ബാഴ്സ വിടണമെന്ന് തന്നെയായിരുന്നു. എന്നാല്‍ ആ ട്രാന്സ്ഫറ് ഗുണം ചെയ്തില്ലെന്ന കണക്ക് കൂട്ടലിലാണ് നിലവില്‍ നെയ്മറെന്നാണ് സൂചന.
ആദ്യ ഘട്ടത്തില്‍ ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും ഉണ്ടായില്ലെങ്കിലും ടീമിനായി ജേഴ്സി ഒരുക്കുന്ന അഡിഡാസ് നേരത്തേ ഇന്‍സ്റ്റഗ്രാമിലൂടെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. ബയേണിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലും പത്താം നമ്പര്‍ ജേഴ്സി കുട്ടീഞ്ഞ്യോയുടെ പേരില്‍ തന്നെയാണ്. എന്നാല്‍ ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് പ്രഖ്യാപനം ഒന്നും വരാതിരുന്ന സാഹചര്യത്തില്അഡിഡാസ് അധികം വൈകാതെ ആ പോസ്റ്റ് അഡിഡാസ് പിന്‍വലിക്കുകയാണുണ്ടായത്. അതേസമയം ആര്യന് റോബന്റെ ജേഴ്സി കുട്ടീഞ്ഞ്യോയ്ക്ക് നല്കാന് തീരുമാനിച്ച സംഭവത്തോട് ആരാധകര്‍ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്.
ബ്രസീലിയന്‍ ഇതിഹാസം നെയ്മറിന് പകരം പിഎസ്ജിയിലേക്ക് പോകാന്‍ താത്പര്യമില്ലെന്ന് നേരത്തേ തന്നെ കുട്ടീഞ്ഞ്യോ ബാഴ്സയെ അറിയിച്ചിരുന്നു. എന്നാല്‍ പോകേണ്ടി വരുമെന്ന സാഹചര്യം വന്നതോടെയാണ് ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്. ലോണ്‍ അടിസ്ഥാനത്തിലാണ് കുട്ടീഞ്ഞ്യോയെ ബാഴ്സലോണ ബയേണിന് നല്‍കുന്നത്. ഇക്കാര്യത്തില്‍ ബയേണ്‍ മ്യൂണിക്കുമായി കരാര്‍ ധാരണയായതായി ബാഴ്സ മാനേജ്മെന്റ് വ്യക്തമാക്കി. ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കുന്ന കുട്ടീഞ്ഞ്യോയെ ഒരു വര്‍ഷത്തിന് ശേഷം ബയേണിന് വാങ്ങാന്‍ സാധിക്കും.
കഴിഞ്ഞ സീസണിലാണ് വന്‍ തുകയ്ക്ക് കുട്ടീഞ്ഞ്യോ ലിവര്‍പൂളില്‍ നിന്നും ബാഴ്സലോണയിലെത്തിയത്. എന്നാല്‍ ബാഴ്സലോണയില്‍ തന്റെ മികവ് തെളിയിക്കാനോ മികച്ച പ്രകടനം കാഴ്ച വെക്കാനോ കുട്ടീഞ്ഞ്യോയ്ക്ക് സാധിച്ചില്ല. ഇതിന് പിന്നാലെ തുടരെ തുടരെ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും കുട്ടീഞ്ഞ്യോയെ ഏറെ അലോസരപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി താരത്തെ പിഎസ്ജിയിലേക്ക് അയക്കാന്‍ ബാഴ്സ ശ്രമങ്ങള്‍ നടത്തിയതോടെയാണ് കുട്ടീഞ്ഞ്യോ ക്ലബ്ബ് വിടുന്നത്.
അതേസമയം താന്‍ മുമ്പ് ഏറെ നാള് കളിച്ചിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക് തിരിച്ചുപോകാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് നെയ്മര്‍. ബാഴ്സലോണയിലേക്ക് എങ്ങനേയും തിരികെ വരാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി താരം വേതനം കുറക്കാൻ വരെ തയ്യാറാണെന്നാണ് ഇപ്പോള്‍ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ പി എസ് ജിയിൽ ലഭിച്ച് കൊണ്ടിരിക്കുന്ന വേതനത്തേക്കാൾ 15 മില്യണോളം കുറയ്ക്കാനാണ് നെയ്മർ തയ്യാറാവുന്നത് എന്നാണ് സൂചന. ഇപ്പോൾ 38 മില്യണോളം തുക ആണ് നെയ്മര്‍ പിഎസ്ജിയില്‍ വേതനമായി വാങ്ങുന്നത്.
എന്നാല്‍ നേരത്തേ പലപല നീക്കങ്ങള്‍ നടത്തിയിട്ടും ബാഴ്സയിലേക്ക് കൂട് മാറാനുള്ള നെയ്മറിന്റെ ശ്രമം ഇപ്പോഴും വിജയിച്ചിട്ടില്ല. നെയ്മറിനായി ബാഴ്സലോണ നൽകിയ ആദ്യ ഓഫർ പി എസ് ജി നിരസിച്ചിരിക്കുകയാണ്. 100 മില്യണൊപ്പം ഫിലിപെ കുട്ടീഞ്ഞ്യോയെയും ഇവാന് റാകിറ്റിചിനെയും ആണ് പി എസ് ജി നെയ്മറിന് പകരം ആവശ്യപ്പെടുന്നത്. രണ്ട് വർഷം മുമ്പ് റെക്കോർഡ് തുകയ്ക്ക് ആയിരുന്നു പി എസ് ജിയിലേക്ക് നെയ്മർ കൂടുമാറിയത്. അതേസമയം റയൽ മാഡ്രിഡും നെയ്മറിനായുള്ള ചരടുവലി ഒരു വശത്ത് ആരംഭിച്ചതായാണ് സൂചന.
റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയായ 222 മില്ല്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയാണ് ഇത്. എന്നാല്‍ പാരീസിലെത്തിയിട്ടും കരിയറില്‍ പ്രത്യേകിച്ച് എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ നെയ്ണറിന് സാധിച്ചിരുന്നില്ല. ബാഴ്സലോണ്യില്‍ മെസിയുടെയും സുവാരസിന്റെയും നിഴലില്‍ തനിക്ക് ശോഭിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് നെയ്മര്‍ ക്ലബ്ബ് വിട്ടത്. അന്ന് പല പ്രമുഖരും നെയ്മറെ ഉപദേശിച്ചതും ബാഴ്സ വിടണമെന്ന് തന്നെയായിരുന്നു. എന്നാല്‍ ആ ട്രാന്സ്ഫറ് ഗുണം ചെയ്തില്ലെന്ന കണക്ക് കൂട്ടലിലാണ് നിലവില്‍ നെയ്മറെന്നാണ് സൂചന.