ആപ്പ്ജില്ല

ഞങ്ങളോട് കളിച്ചാല്‍ അറബികള്‍ക്ക് മരണം, ഇസ്രാഈല്‍ ക്ലബ്ബ് അറബി വാങ്ങിച്ചതോടെ ആരാധകര്‍ക്ക് ഹാലിളകി!

ഇസ്രാഈലിലെ ഫലസ്തീനികളെയും മുസ്ലിംകളെയും അധിക്ഷേപിക്കുന്നവരാണ് ബെയ്തര്‍ ജെറുസലെം ക്ലബ്ബ് ആരാധകര്‍. തീവ്ര സയണിസ്റ്റ് വിഭാഗക്കാരാണ് ക്ലബ്ബിന്റെ ആരാധകര്‍. ഈ ക്ലബ്ബിന്റെ പകുതി ഓഹരിയും അറബ് രാജകുടുംബാംഗ വാങ്ങിച്ചതോടെ പ്രതിഷേധം അലയടിക്കുകയാണ്. ഞങ്ങളോട് കളിച്ചാല്‍ അറബികള്‍ക്ക് മരണം എന്ന ഭീഷണിയാണ് ആരാധകര്‍ മുഴക്കുന്നത്....

Lipi 8 Dec 2020, 9:13 pm
വംശീയതയെ ഉദ്‌ഘോഷിക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബ് എന്ന കുപ്രസിദ്ധി ഇസ്രാഈലിലെ ബെയ്താര്‍ ജെറുസലെം ക്ലബ്ബിനുണ്ട്. ഇസ്രാഈലിലെ ഇരുപത് ശതമാനം വരുന്ന അറബ്-ഫലസ്തീന്‍ വിഭാഗത്തില്‍ നിന്ന് ഒരു താരത്തെ പോലും ഉള്‍പ്പെടുത്താതെയാണ് ഇക്കാലമത്രയും ക്ലബ്ബ് പ്രവര്‍ത്തിച്ചത്. എന്നാല്‍, അബുദബി രാജകുടുംബാംഗമായ ഹമദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ ബെയ്തര്‍ ജെറുസലെമിന്റെ അമ്പത് ശതമാനം ഓഹരി സ്വന്തമാക്കി ഞെട്ടിച്ചിരിക്കുന്നു! അറബികളെ വംശീയമായി അധിക്ഷേപിക്കുന്ന ക്ലബ്ബിനെ ഒരു അറബി തന്നെ സ്വന്തമാക്കുക!
Samayam Malayalam Beitar Jerusalem
ക്ലബ്ബിൻെറ ആരാധകർ (ഫയൽ ചിത്രം)


ആ ഹീറോയിസം തീവ്ര സയണിസ്റ്റ് വംശീയത വെച്ചുപുലര്‍ത്തുന്ന ബെയ്തര്‍ ജെറുസലേമിന്റെ ആരാധകരെ വിറളി പിടിപ്പിക്കുകയാണുണ്ടായത്.
വാഷിംഗ്ടണില്‍ നടന്ന നയതന്ത്ര ചര്‍ച്ചയില്‍ ഇസ്രഈലും യു എ ഇയും ഒരേ മനസോടെ സമാധാന കരാറില്‍ ഒപ്പു വെച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപായിരുന്നു ഇതിന് നേതൃത്വം വഹിച്ചത്.

ഇതിന് പിന്നാലെയാണ് ബെയ്താര്‍ ക്ലബ്ബ് അബുദബി രാജകുടുംബാഗം വാങ്ങിയത്. ആരാധകരുടെ അധിക്ഷേപങ്ങള്‍ക്കെതിരെ അധികൃതര്‍ രംഗത്തെത്തി. സ്റ്റേഡിയത്തിന് മുന്നില്‍ ഷെയ്ഖ് ഹമാദ് ബിന്‍ ഖലീഫയെ സ്വാഗതം ചെയ്തു കൊണ്ട് കൂറ്റന്‍ ബാറനാണ് ക്ലബ്ബ് അധികൃതര്‍ തൂക്കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും ആരാധകരെ ഒതുക്കാനാണ് അധികൃതര്‍ശ്രമിക്കുന്നത്. മുസ്ലിംകളോടും അറബികളോടും ചേര്‍ന്ന് നിന്ന് വംശീയതക്കെതിരെ പോരാടാനുള്ള സമയമാണിതെന്ന് ക്ലബ്ബ് ഓര്‍മപ്പെടുത്തി.

Also Read: ഇങ്ങനെ കളിച്ചാൽ സഞ്ജുവിന് ടീമിൽ ഇനി അവസരം ലഭിക്കില്ല; മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം!!

അടുത്ത പത്ത് വര്‍ഷത്തേക്ക് 92 ദശലക്ഷം ഡോളറാണ് ഹമാദ് ബിന്‍ ഖലീഫ നിക്ഷേപമിറക്കിയത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ബെയ്താര്‍ ജെറുസലെമിന്റെ പ്രകടനം നിരാശാജനകമാണ്. സാമ്പത്തികമായി കരുത്താര്‍ജിക്കാതെ ക്ലബ്ബിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് അറബ് മേഖലയില്‍ നിന്ന് വലിയൊരു നിക്ഷേപം സ്വീകരിച്ചത്.

എന്നാല്‍, അറബ് ഉടമയെ അംഗീകരിക്കില്ലെന്ന വാശിയിലാണ് ആരാധകര്‍. ലാ ഫമിലിയ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ആരാധക വൃന്ദം എന്തിനും മുതിരുന്നവരാണ്. അറബികളെ തെറി വിളിച്ചു കൊണ്ടുള്ള ഈരടികളാണ് ഇപ്പോള്‍ തെരുവുകളില്‍ നിറയുന്നത്. ഞങ്ങളാണ്, രാജ്യത്തെ ഏറ്റവും വംശീയമായ ടീം എന്ന് അഭിമാനത്തോടെ ചൊല്ലിപ്പാടി നടക്കുന്ന കൂട്ടമാണിത്. 1936 ല്‍ സ്ഥാപിതമായ ക്ലബ്ബ് നിരവധി തവണ ആരാധകരുടെ ആക്രമണോത്സുക നടപടികളുടെ പേരില്‍ പിഴ ശിക്ഷ ഉള്‍പ്പടെയുള്ളവ നേരിട്ടിട്ടുണ്ട്. രണ്ട് മുസ്ലിംകളെ ടീമിലെടുത്തതിന് 2013 ല്‍ ക്ലബ്ബിന്റെ ഓഫീസിന് തീവെച്ചിരുന്നു ലാ ഫമിലിയ ഗ്രൂപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്