ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ചെല്‍സിക്കു ജയം. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. ചെല്‍സിക്കുവേണ്ടി 42-ാം മിനിറ്റില്‍ മാസണ് മൗണ്ട് വിജയഗോള്‍ നേടി. ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയെന്ന നാണക്കേടും ഇതോടെ ലിവര്‍പൂളിന് ലഭിച്ചു. ക്ലബ്ബിന്റെ 128 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തുടര്‍തോല്‍വി ഏറ്റുവാങ്ങുന്നത്. 10 മണിക്കൂറിലധികമായി ഹോം ഗ്രൗണ്ടില്‍ ഒരു ഗോള്‍പോലും നേടാന്‍ ലിവര്‍പൂളിന് കഴിഞ്ഞിട്ടില്ല. ആന്‍ഫീല്‍ഡില്‍ 68 മത്സരങ്ങളില്‍ തോല്‍ക്കാതെ കളിച്ചതിന് പിന്നാലെയാണ് ലിവര്‍പൂളിന് ദയനീയമായ പതനം. ജയത്തോടെ 47 പോയന്റുമായി ചെല്‍സി നാലാം സ്ഥാനത്തേക്കുയര്‍ന്നു. 27 കളികളില്‍നിന്നും 65 പോയന്റുമായി ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആണ് ഒന്നാം സ്ഥാനത്തുള്ളത്. യുണൈറ്റഡ് 51 പോയന്റുമായി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. മറ്റു മത്സരങ്ങളില്‍ ടോട്ടനം ഫുള്‍ഹാമിനേയും എവര്ട്ടന് വെസ്റ്റ്ബ്രോമിനേയും എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
Also Read: രണ്ടാം ദിനം പൊരുതാനുറച്ച് ഇന്ത്യ; സമ്മർദ്ദത്തിലാക്കാൻ ഇംഗ്ലണ്ട്
ഇറ്റാലിയന്‍ സീരി എ യില്‍ ഇന്റര്മിലാന് വിജയക്കുതിപ്പ് തുടരുകയാണ്. അലക്സി സാഞ്ചസിന്റെ ഇരട്ടഗോള്‍ മികവില്‍ പാര്‍മയെ 2-1ന് വീഴ്ത്തി ഇന്റര്‍ ഒന്നാം സ്ഥാനത്തെ നില മെച്ചപ്പെടുത്തി. ഹെര്മാനി ജൂനിയറാണ് പാര്‍മയുടെ സ്കോറര്‍. 25 കളികളില്‍ നിന്നും 59 പോയന്റുമായി ഇന്റര്‍ മിലാന് ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് 53 പോയന്റുമായി മിലാന് രണ്ടാം സ്ഥാനത്താണ്. 49 പോയന്റുള്ള യുവന്റസ് മൂന്നാം സ്ഥാനത്താണുള്ളത്.
സ്പാനിഷ് കോപ്പ ഡെല്‍ റെയില്‍ അത്ലറ്റിക് ഫൈനലില്‍ കടന്നു. രണ്ടാംപാദ സെമിയില്‍ ലെവാന്റയെ 2-1ന് തോല്‍പ്പിച്ചാണ് കലാശക്കളിക്ക് അര്‍ഹത നേടിയത്. ആദ്യപാദത്തില്‍ ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. ഫൈനലില്‍ അത്ലറ്റിക് ബാഴ്സലോണയെ നേരിടും. ഏപ്രില്‍ 17നാണ് ഫൈനല്‍. കഴിഞ്ഞ സീസണിലെ ഫൈനല്‍ ഏപ്രില്‍ 3ന് നടക്കും. രണ്ടു ഫൈനലിലും കളിക്കാന്‍ അവസരം ലഭിച്ച അത്ലറ്റിക് അപൂര്‍വ നേട്ടത്തിനരികിലാണ്.
Also Read: രണ്ടാം ദിനം പൊരുതാനുറച്ച് ഇന്ത്യ; സമ്മർദ്ദത്തിലാക്കാൻ ഇംഗ്ലണ്ട്
ഇറ്റാലിയന്‍ സീരി എ യില്‍ ഇന്റര്മിലാന് വിജയക്കുതിപ്പ് തുടരുകയാണ്. അലക്സി സാഞ്ചസിന്റെ ഇരട്ടഗോള്‍ മികവില്‍ പാര്‍മയെ 2-1ന് വീഴ്ത്തി ഇന്റര്‍ ഒന്നാം സ്ഥാനത്തെ നില മെച്ചപ്പെടുത്തി. ഹെര്മാനി ജൂനിയറാണ് പാര്‍മയുടെ സ്കോറര്‍. 25 കളികളില്‍ നിന്നും 59 പോയന്റുമായി ഇന്റര്‍ മിലാന് ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് 53 പോയന്റുമായി മിലാന് രണ്ടാം സ്ഥാനത്താണ്. 49 പോയന്റുള്ള യുവന്റസ് മൂന്നാം സ്ഥാനത്താണുള്ളത്.
സ്പാനിഷ് കോപ്പ ഡെല്‍ റെയില്‍ അത്ലറ്റിക് ഫൈനലില്‍ കടന്നു. രണ്ടാംപാദ സെമിയില്‍ ലെവാന്റയെ 2-1ന് തോല്‍പ്പിച്ചാണ് കലാശക്കളിക്ക് അര്‍ഹത നേടിയത്. ആദ്യപാദത്തില്‍ ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. ഫൈനലില്‍ അത്ലറ്റിക് ബാഴ്സലോണയെ നേരിടും. ഏപ്രില്‍ 17നാണ് ഫൈനല്‍. കഴിഞ്ഞ സീസണിലെ ഫൈനല്‍ ഏപ്രില്‍ 3ന് നടക്കും. രണ്ടു ഫൈനലിലും കളിക്കാന്‍ അവസരം ലഭിച്ച അത്ലറ്റിക് അപൂര്‍വ നേട്ടത്തിനരികിലാണ്.