Durand Cup 2019: കപ്പുയര്‍ത്താന്‍ ഗോകുലം കേരള, നാളെ ആദ്യമത്സരം
ഏഷ്യയിലെയും ലോകത്തെയും ഏറ്റവും പഴക്കം ചെന്ന ടൂര്‍ണമെന്‍റുകളിലൊന്നായ ഡ്യൂറന്‍റ് കപ്പില്‍ ഇത്തവണ കിരീടം സ്വന്തമാക്കണമെന്ന ലക്ഷ്യവുമായി തന്നെയാണ് ഗോകുലം കേരള കൊല്‍ക്കത്തയിലേക്ക് വണ്ടി കയറിയിരിക്കുന്നത്
Samayam Malayalam 7 Aug 2019, 1:26 pm
ഹൗറ: ഈ വര്‍ഷത്തെ ഡ്യൂറന്‍റ് കപ്പ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്‍സി നാളെ ആദ്യ അങ്കത്തിനിറങ്ങുന്നു. കരുത്തരായ ചെന്നൈയിന്‍ എഫ്സിയാണ് ഗോകുലം കേരളയുടെ എതിരാളികള്‍. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ചെന്നൈയിനും കേരളവും തമ്മിലുള്ള പോരാട്ടം നടക്കുക. കൊല്‍ക്കത്തയിലെ ഹൗറാ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
കേരളത്തില്‍ നിന്നുള്ള ഏക ക്ലബ്ബാണ് ഗോകുലം കേരള എഫ്സി. ഇന്ത്യന്‍ എയര്‍ഫോഴ്സ്, ചെന്നൈയിന്‍, ടി ആര്‍ ഒ യു എഫ്സി എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡി യിലാണ് ഗോകുലം ഉള്ളത്. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഇത്തവണ ഡ്യൂറന്‍റ് കപ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ അഞ്ച് ഐഎസ്എല്‍ ടീമുകളും ആറ് ഐ ലീഗ് ക്ലബ്ബുകളും കളിക്കുന്നുണ്ട്.
അതേസമയം നാളെ വൈകീട്ട് ആറ് മണിക്ക് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ആര്‍മി ഗ്രീന്‍ എഫ്സി ഗോവയെ നേരിടും. ഗ്രൂപ്പ് സി യിലാണ് ആര്‍മി ഗ്രീന്‍. ഇവരെ കൂടാതെ ചെന്നൈ സിറ്റി എഫ്സി, റിയല്‍ കാശ്മീര്‍ എന്നിവരാണ് ഗ്രൂസ് സി യില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ടീമുകള്‍. വൈകീട്ട് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണമെന്‍റുകളിലൊന്നായ ഡ്യൂറന്‍റ് കപ്പില്‍ ഇത്തവണ കപ്പടിക്കണമെന്ന ലക്ഷ്യവുമായി തന്നെയാണ് ഗോകുലം കേരള കൊല്‍ക്കത്തയ്ക്ക് വണ്ടി കയറിയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂര്‍ണമെന്‍റ് എന്നതിനൊപ്പം ലോകത്തെ പഴക്കമേറിയ ടൂര്‍ണമെന്‍റ് കൂടിയാണ് ഡ്യൂറന്‍റ് കപ്പ്. 1888 മുതലാണ് ഡ്യൂറന്‍റ് കപ്പിന് തുടക്കം കുറിച്ചത്.
ഡ്യൂറന്‍റ് കപ്പ് കിരീടം കുത്തകയാക്കി വെച്ചിരുന്ന ബംഗാള്‍ ക്ലബുകളെ തറപറ്റിച്ച് കപ്പ് സ്വന്തമാക്കാന്‍ ചരിത്രത്തില്‍ തന്നെ ഒരു കേരള ക്ലബിന് സാധിച്ചത് ഒരേയൊരു തവണ മാത്രം. ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997 ല്‍ എഫ്സി കൊച്ചിനായിരുന്നു ആ സുവര്‍ണനേട്ടം എത്തിപ്പിടിച്ചത്. ആ ചരിത്രനേട്ടത്തിനൊപ്പം തങ്ങളുടെ പേര് കൂടി എഴുതിച്ചേര്‍ക്കാന്‍ ഗോകുലം കേരളയ്ക്ക് കഴിയുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
സ്‌പാനിഷ് പരിശീലകനായ ഫെര്‍ണാണ്ടോ സാന്‍റിയാഗോ വരേലയുടെ ശിക്ഷണത്തിലാണ് ഗോകുലം കേരള അങ്കത്തിനൊരുങ്ങുന്നത്. ഉഗാണ്ട, ട്രിനിഡാഡ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കരുത്തുറ്റ വിദേശതാരങ്ങളിലാണ് പരിശീലകന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളും ചേരുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ക്ലബ്ബ് പ്രതീക്ഷിക്കുന്നില്ല.
ബ്രസീലിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രൂണോ പെലിസാരിയെ അവസാന നിമിഷം തങ്ങളുടെ പാളയത്തില്‍ എത്തിച്ച് ഗോകുലം കേരള കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പിന്നാലെ മൂന്നാം അങ്കത്തിനായാണ് ബ്രൂണോ പെലിസാരി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. പെലിസാരി കൂടിയെത്തിയതോടെ ഗോകുലം കേരളയുടെ മുന്നേറ്റനിര കൂടുതല്‍ കരുത്താര്‍ജിക്കും.
രണ്ട് സീസണുകളിലായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചിട്ടുണ്ട് പെലിസാരി. ഇതിന് പിന്നാലെയാണ് ഐ ലീഗിലും ഒരുകൈ നോക്കാന്‍ താരം എത്തിയിരിക്കുന്നത്. ബ്രസീലിയൻ ക്ലബ്ബായ സിഎവിയിൽ നിന്നുമാണ് താരം ഗോകുലത്തിലേക്കെത്തിയത്. ഹെന്റ്രി കിസേക, മാർക്കസ് ജോസെഫ് എന്നിവര്‍ നേരത്തേ തന്നെ ഗോകുലം കേരളയ്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇവര്‍ക്കൊപ്പം ബ്രൂണോ പലിസേരി കൂടി ഐ ലീഗിൽ ഇനി ഗോകുലത്തിന്‍റെ മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയും.
ഗ്രൂപ്പ് ഘട്ടത്തിന് പിന്നാലെ ആഗസ്ത് 21ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കും വൈകീട്ട് 7.30 നുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ആദ്യ സെമി ഫൈനലില്‍ ഗ്രൂപ്പ് എ ചാമ്പ്യന്മാര്‍ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരെയും രണ്ടാം സെമി ഫൈനലില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്മാര്‍ ഗ്രൂപ്പ് സി ചാമ്പ്യന്മാരെയും നേരിടും. ആഗസ്ത് 24ന് കൊല്‍ക്കത്ത് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം അരങ്ങേറുക.
കേരളത്തില്‍ നിന്നുള്ള ഏക ക്ലബ്ബാണ് ഗോകുലം കേരള എഫ്സി. ഇന്ത്യന്‍ എയര്‍ഫോഴ്സ്, ചെന്നൈയിന്‍, ടി ആര്‍ ഒ യു എഫ്സി എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡി യിലാണ് ഗോകുലം ഉള്ളത്. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഇത്തവണ ഡ്യൂറന്‍റ് കപ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ അഞ്ച് ഐഎസ്എല്‍ ടീമുകളും ആറ് ഐ ലീഗ് ക്ലബ്ബുകളും കളിക്കുന്നുണ്ട്.
അതേസമയം നാളെ വൈകീട്ട് ആറ് മണിക്ക് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ആര്‍മി ഗ്രീന്‍ എഫ്സി ഗോവയെ നേരിടും. ഗ്രൂപ്പ് സി യിലാണ് ആര്‍മി ഗ്രീന്‍. ഇവരെ കൂടാതെ ചെന്നൈ സിറ്റി എഫ്സി, റിയല്‍ കാശ്മീര്‍ എന്നിവരാണ് ഗ്രൂസ് സി യില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ടീമുകള്‍. വൈകീട്ട് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണമെന്‍റുകളിലൊന്നായ ഡ്യൂറന്‍റ് കപ്പില്‍ ഇത്തവണ കപ്പടിക്കണമെന്ന ലക്ഷ്യവുമായി തന്നെയാണ് ഗോകുലം കേരള കൊല്‍ക്കത്തയ്ക്ക് വണ്ടി കയറിയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂര്‍ണമെന്‍റ് എന്നതിനൊപ്പം ലോകത്തെ പഴക്കമേറിയ ടൂര്‍ണമെന്‍റ് കൂടിയാണ് ഡ്യൂറന്‍റ് കപ്പ്. 1888 മുതലാണ് ഡ്യൂറന്‍റ് കപ്പിന് തുടക്കം കുറിച്ചത്.
ഡ്യൂറന്‍റ് കപ്പ് കിരീടം കുത്തകയാക്കി വെച്ചിരുന്ന ബംഗാള്‍ ക്ലബുകളെ തറപറ്റിച്ച് കപ്പ് സ്വന്തമാക്കാന്‍ ചരിത്രത്തില്‍ തന്നെ ഒരു കേരള ക്ലബിന് സാധിച്ചത് ഒരേയൊരു തവണ മാത്രം. ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997 ല്‍ എഫ്സി കൊച്ചിനായിരുന്നു ആ സുവര്‍ണനേട്ടം എത്തിപ്പിടിച്ചത്. ആ ചരിത്രനേട്ടത്തിനൊപ്പം തങ്ങളുടെ പേര് കൂടി എഴുതിച്ചേര്‍ക്കാന്‍ ഗോകുലം കേരളയ്ക്ക് കഴിയുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
സ്‌പാനിഷ് പരിശീലകനായ ഫെര്‍ണാണ്ടോ സാന്‍റിയാഗോ വരേലയുടെ ശിക്ഷണത്തിലാണ് ഗോകുലം കേരള അങ്കത്തിനൊരുങ്ങുന്നത്. ഉഗാണ്ട, ട്രിനിഡാഡ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കരുത്തുറ്റ വിദേശതാരങ്ങളിലാണ് പരിശീലകന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളും ചേരുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ക്ലബ്ബ് പ്രതീക്ഷിക്കുന്നില്ല.
ബ്രസീലിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രൂണോ പെലിസാരിയെ അവസാന നിമിഷം തങ്ങളുടെ പാളയത്തില്‍ എത്തിച്ച് ഗോകുലം കേരള കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പിന്നാലെ മൂന്നാം അങ്കത്തിനായാണ് ബ്രൂണോ പെലിസാരി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. പെലിസാരി കൂടിയെത്തിയതോടെ ഗോകുലം കേരളയുടെ മുന്നേറ്റനിര കൂടുതല്‍ കരുത്താര്‍ജിക്കും.
രണ്ട് സീസണുകളിലായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചിട്ടുണ്ട് പെലിസാരി. ഇതിന് പിന്നാലെയാണ് ഐ ലീഗിലും ഒരുകൈ നോക്കാന്‍ താരം എത്തിയിരിക്കുന്നത്. ബ്രസീലിയൻ ക്ലബ്ബായ സിഎവിയിൽ നിന്നുമാണ് താരം ഗോകുലത്തിലേക്കെത്തിയത്. ഹെന്റ്രി കിസേക, മാർക്കസ് ജോസെഫ് എന്നിവര്‍ നേരത്തേ തന്നെ ഗോകുലം കേരളയ്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇവര്‍ക്കൊപ്പം ബ്രൂണോ പലിസേരി കൂടി ഐ ലീഗിൽ ഇനി ഗോകുലത്തിന്‍റെ മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയും.
ഗ്രൂപ്പ് ഘട്ടത്തിന് പിന്നാലെ ആഗസ്ത് 21ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കും വൈകീട്ട് 7.30 നുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ആദ്യ സെമി ഫൈനലില്‍ ഗ്രൂപ്പ് എ ചാമ്പ്യന്മാര്‍ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരെയും രണ്ടാം സെമി ഫൈനലില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്മാര്‍ ഗ്രൂപ്പ് സി ചാമ്പ്യന്മാരെയും നേരിടും. ആഗസ്ത് 24ന് കൊല്‍ക്കത്ത് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം അരങ്ങേറുക.