റിയോ ഡി ജനീറോ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീന കോപ്പ അമേരിക്കയില്‍ ചാമ്പ്യന്മാരായിരിക്കുകയാണ്. രാജ്യത്തെ ഫുട്ബോള്‍ ആരാധകരുടെ ആഹ്ലാദം ഇപ്പോഴും നിലച്ചിട്ടില്ല. അര്‍ജന്റീനയ്ക്കായി കിരീടം നേടിയ കളിക്കാരെല്ലാം സ്വരാജ്യത്തിന് തിരിച്ചെത്തിയിട്ടുണ്ട്. എല്ലാവര്ക്കും മികച്ച സ്വീകരണമാണ് വീട്ടുകാരും മറ്റും ഒരുക്കിയത്. ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ കോപ്പയിലെ മികച്ച ഇലവന് പുറത്തുവന്നിരിക്കുകയാണ്. നാല് അര്‍ജന്റീനന്‍ താരങ്ങളാണ് ബെസ്റ്റ് ഇലവനിലെത്തിയത്. നാലു ഗോളും അഞ്ച് അസിസ്റ്റുമായി തിളങ്ങിയ ലയണല്‍ മെസ്സിയെ കൂടാതെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ്, പ്രതിരോധനിര താരം ക്രിസ്റ്റിയന്‍ റൊമേരോ, മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ എന്നിവരാണ് ടീമിലെത്തിയവര്‍. പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍വില്ലയുടെ ഗോള്‍ കീപ്പറാണ് മാര്‍ട്ടിനെസ്. റൊമേരോ അറ്റ്ലാന്റയ്ക്കായും കളിക്കുന്നു. ഡി പോള്‍ ഇത്തവണ അത്ലറ്റിക്കോ മാഡ്രിഡുമായി കരാറിലെത്തിയിട്ടുണ്ട്.
Also Read: ഫെഡറര്‍ മുതല്‍ നെയ്മര്‍ വരെ, ടോക്യോ ഒളിമ്പിക്സില്‍ നിന്നും പിന്‍വാങ്ങിയ സൂപ്പര്‍ താരങ്ങൾ ഇവരാണ്
കോപ്പ ഫൈനലിലെത്തിയ ബ്രസീല്‍ ടീമില്‍ നിന്നും മൂന്നു കളിക്കാരാണ് ബെസ്റ്റ് ഇലവനില്‍ ഇടംനേടിയത്. പിഎസ്ജിയുടെ മാര്‍ക്വിനോസും നെയ്മറും റയല്‍ മാഡ്രിഡ് താരം കാസിമിറോയും സ്ഥാനം നേടി. ഇക്വഡോര്‍ ലെഫ്റ്റ് ബാക്ക് പെര്‍വിസ് എസ്തുപിനാന്, ചിലിയന്‍ വലതു പ്രതിരോധതാരം മൗറീഷ്യോ ഇസ്ല, പെറു മധ്യനിര കളിക്കാരന് യോഷിമാര്‍ യോടുന്‍, കൊളംബിയന്‍ സ്ട്രൈക്കര്‍ ലൂയിസ് ഡയസ് എന്നിവരാണ് ബെസ്റ്റ് ഇലവനിലെത്തിയ മറ്റു കളിക്കാര്‍. ഫൈനലില്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഗോളി നേടി ഹീറോയായ ആഞ്ചല്‍ ഡി മരിയയാണ് ടീമിലെ പ്രധാന അസാന്നിധ്യം. യുറുഗ്വന്‍ താരം ലൂയിസ് സുവാരസ്, എഡിസണ് കവാനി തുടങ്ങിയവര്‍ക്കും മികച്ച ടീമില്‍ കയറിപ്പറ്റാനായില്ല.
Also Read: ഫെഡറര്‍ മുതല്‍ നെയ്മര്‍ വരെ, ടോക്യോ ഒളിമ്പിക്സില്‍ നിന്നും പിന്‍വാങ്ങിയ സൂപ്പര്‍ താരങ്ങൾ ഇവരാണ്
കോപ്പ ഫൈനലിലെത്തിയ ബ്രസീല്‍ ടീമില്‍ നിന്നും മൂന്നു കളിക്കാരാണ് ബെസ്റ്റ് ഇലവനില്‍ ഇടംനേടിയത്. പിഎസ്ജിയുടെ മാര്‍ക്വിനോസും നെയ്മറും റയല്‍ മാഡ്രിഡ് താരം കാസിമിറോയും സ്ഥാനം നേടി. ഇക്വഡോര്‍ ലെഫ്റ്റ് ബാക്ക് പെര്‍വിസ് എസ്തുപിനാന്, ചിലിയന്‍ വലതു പ്രതിരോധതാരം മൗറീഷ്യോ ഇസ്ല, പെറു മധ്യനിര കളിക്കാരന് യോഷിമാര്‍ യോടുന്‍, കൊളംബിയന്‍ സ്ട്രൈക്കര്‍ ലൂയിസ് ഡയസ് എന്നിവരാണ് ബെസ്റ്റ് ഇലവനിലെത്തിയ മറ്റു കളിക്കാര്‍. ഫൈനലില്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഗോളി നേടി ഹീറോയായ ആഞ്ചല്‍ ഡി മരിയയാണ് ടീമിലെ പ്രധാന അസാന്നിധ്യം. യുറുഗ്വന്‍ താരം ലൂയിസ് സുവാരസ്, എഡിസണ് കവാനി തുടങ്ങിയവര്‍ക്കും മികച്ച ടീമില്‍ കയറിപ്പറ്റാനായില്ല.