യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് രാത്രി മെസി-ക്രിസ്റ്റ്യാനോ മുഖാമുഖം വരുന്നത് കാണുവാന്‍ കൊതിച്ചിരുന്നവര്‍ക്ക് നിരാശ. കൊവിഡ്-19 പകർച്ചവ്യാധി പിടിപ്പെട്ടതിനെ തുടർന്ന് നിരീക്ഷണത്തില്‍ കഴിയുന്ന ക്രിസ്റ്റിയാനോയുടെ രോഗം ഭേദമായിട്ടില്ലെന്ന് യുവെന്റസ് മെഡിക്കല്‍ വിഭാഗം അറിയിച്ചു. മത്സരത്തിന് 24 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധനയില്‍ നെഗറ്റീവായാല്‍ മാത്രമേ ഒരു താരത്തിന് മത്സരത്തിന് ഇറങ്ങാന്‍ അനുമതി ലഭിക്കൂ. ബാഴ്സയെ നേരിടാനാകുമ്പോഴേക്കും രോഗം ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിസ്റ്റ്യാനോ. ആരാധകരോട് നമുക്ക് കാത്തിരുന്ന് കാണാം, പ്രതീക്ഷ കൈവിടാതിരിക്കൂ എന്ന് പറഞ്ഞ സൂപ്പര്‍താരം പോലും പരിശോധനഫലം വന്നപ്പോള്‍ ഒരു പക്ഷേ, നിരാശയിലേക്ക് വഴുതിയിട്ടുണ്ടാകും. കൊവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് യുവെന്റസിന്റെ രണ്ട് മത്സരങ്ങളും പോര്‍ച്ചുഗലിന്റെ ഒരു മത്സരവും ഉള്‍പ്പടെ മൂന്ന് മത്സരങ്ങള്‍ ക്രിസ്റ്റ്യാനോക്ക് നഷ്ടമായി.
Also Read: ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍, ലിവര്‍പൂള്‍, സിറ്റി, പോര്‍ട്ടോ, അത്ലറ്റിക്കോയ്ക്ക് ജയം; സമനില പൊരുതി നേടി റയല്‍
ലോകഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങളാണ് ക്രിസ്റ്റിയാനോയും മെസിയും. ആറ് ബാലണ്‍ദ്യോര്‍ നേടിയ മെസിയും അഞ്ച് ബാലണ്‍ദ്യോര്‍ നേടിയ ക്രിസ്റ്റിയാനോയും തമ്മിലുള്ള പോരാട്ടം വീണ്ടും സജീവമാകാനിരിക്കെയാണ് കൊവിഡ് വില്ലനായി മാറിയത്. കഴിഞ്ഞ രണ്ട് സീസണിലും യുവെന്റസിന്റെ ടോപ് സ്കോററായ ക്രിസ്റ്റിയാനോയെ ഇല്ലാതെയാണ് ടീം ഇറങ്ങുക എന്ന് കോച്ച് ആന്ദ്രെ പിര്‍ലോ വ്യക്തമാക്കി. അതിനിടെ, കൊവിഡ് പ്രോട്ടോക്കോള്‍ ക്രിസ്റ്റിയാനോ ലംഘിച്ചിട്ടുണ്ടോ എന്നതില്‍ അന്വേഷണം നടക്കുകയാണ്.
Also Read: ബാഴ്സയില്‍ കൂട്ടരാജി, പ്രസിഡന്റ് ബര്‍ടോമുവും ബോര്‍ഡ് അംഗങ്ങളും സ്ഥാനമൊഴിഞ്ഞു
ഇറ്റാലിയന്‍ കായിക മന്ത്രി വിന്‍സെന്‍സോ സ്പഡഫോറ ഇതേക്കുറിച്ച് മാധ്യമങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നു. അന്താരാഷ്ട്ര മത്സരം കളിക്കാന്‍ പോര്‍ച്ചുഗലിലേക്ക് പോയ ക്രിസ്റ്റിയാനോ ഇറ്റാലിയന്‍ ആരോഗ്യ വിഭാഗത്തിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു കൊണ്ടാണ് ഇറ്റലിയിലേക്ക് വന്നതെന്ന് കായിക മന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് നമ്മളെ പഠിപ്പിക്കുന്നത് എല്ലാവരും സമന്മാരാണെന്നാണ്. ഇത് ഏവരും ഓര്‍ക്കണമെന്നും കായിക മന്ത്രി പറയുകയുണ്ടായി.
Also Read: ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍, ലിവര്‍പൂള്‍, സിറ്റി, പോര്‍ട്ടോ, അത്ലറ്റിക്കോയ്ക്ക് ജയം; സമനില പൊരുതി നേടി റയല്‍
ലോകഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങളാണ് ക്രിസ്റ്റിയാനോയും മെസിയും. ആറ് ബാലണ്‍ദ്യോര്‍ നേടിയ മെസിയും അഞ്ച് ബാലണ്‍ദ്യോര്‍ നേടിയ ക്രിസ്റ്റിയാനോയും തമ്മിലുള്ള പോരാട്ടം വീണ്ടും സജീവമാകാനിരിക്കെയാണ് കൊവിഡ് വില്ലനായി മാറിയത്. കഴിഞ്ഞ രണ്ട് സീസണിലും യുവെന്റസിന്റെ ടോപ് സ്കോററായ ക്രിസ്റ്റിയാനോയെ ഇല്ലാതെയാണ് ടീം ഇറങ്ങുക എന്ന് കോച്ച് ആന്ദ്രെ പിര്‍ലോ വ്യക്തമാക്കി. അതിനിടെ, കൊവിഡ് പ്രോട്ടോക്കോള്‍ ക്രിസ്റ്റിയാനോ ലംഘിച്ചിട്ടുണ്ടോ എന്നതില്‍ അന്വേഷണം നടക്കുകയാണ്.
Also Read: ബാഴ്സയില്‍ കൂട്ടരാജി, പ്രസിഡന്റ് ബര്‍ടോമുവും ബോര്‍ഡ് അംഗങ്ങളും സ്ഥാനമൊഴിഞ്ഞു
ഇറ്റാലിയന്‍ കായിക മന്ത്രി വിന്‍സെന്‍സോ സ്പഡഫോറ ഇതേക്കുറിച്ച് മാധ്യമങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നു. അന്താരാഷ്ട്ര മത്സരം കളിക്കാന്‍ പോര്‍ച്ചുഗലിലേക്ക് പോയ ക്രിസ്റ്റിയാനോ ഇറ്റാലിയന്‍ ആരോഗ്യ വിഭാഗത്തിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു കൊണ്ടാണ് ഇറ്റലിയിലേക്ക് വന്നതെന്ന് കായിക മന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് നമ്മളെ പഠിപ്പിക്കുന്നത് എല്ലാവരും സമന്മാരാണെന്നാണ്. ഇത് ഏവരും ഓര്‍ക്കണമെന്നും കായിക മന്ത്രി പറയുകയുണ്ടായി.