ഒടുവില്‍ ഫിഫയുടെ സഹായം; വനിതാ ലോകകപ്പില്‍ ഇന്ത്യ യോഗ്യത നേടിയേക്കും
2023ലാണ് ഇനി അടുത്ത വനിതാ ഫുട്ബോൾ ലോകകപ്പ് അരങ്ങേറുക. 2023ല്‍ തന്നെ ലോകകപ്പിലെ ടീമുകളുടെ എണ്ണം 32 ആയി വർധിപ്പിക്കാനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തോടെ ഇന്ത്യന്‍ വനിതാ ടീമിനും ലോകകപ്പിലേക്ക് സാധ്യത വര്ർധിക്കുകയാണ്
Samayam Malayalam 1 Aug 2019, 2:09 pm
സൂറിച്ച്: വനിതാ ഫുട്ബോൾ ലോകകപ്പില്‍ ഇനി 32 ടീമുകളെ പങ്കെടുപ്പിക്കാന്‍ ഫിഫയുടെ തീരുമാനം. ഇനിയുള്ള വനിതാ ലോകകപ്പുകളില്‍ ടീമുകളുടെ എണ്ണം 32 ആയി വർധിപ്പിക്കാനുള്ള വിദഗ്ദ സമിതിയിടെ നിർദേശം ഫിഫ അംഗീകരിച്ചു. 2023ലാണ് അടുത്ത വനിതാ ഫുട്ബോൾ ലോകകപ്പ് നടക്കുക. ഇതില്‍ തന്നെ 32 ടീമുകളായി വർധിപ്പിക്കാനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്.
ഇതുവരെ 24 ടീമുകള്‍ മാത്രമാണ് വനിതാ ഫുട്ബോൾ ലോകകപ്പിൽ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇനിയുള്ള വനിതാ ലോകകപ്പുകളില്‍ 32 ടീമുകളെ പങ്കെടുപ്പിക്കുന്നതോടെ പുതിയ എട്ട് ടീമുകള്‍ക്ക് കൂടി ലോകകപ്പിന്‍റെ ഭാഗമാകാന്‍ കഴിയും. ഇതോടെ നിലവില്‍ മികച്ച് പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ വനിതാ ടീമിനും ലോകകപ്പിലേക്ക് സാധ്യത തെളിയുകയാണ്. 2015ൽ ആയിരുന്നു വനിതാ ലോകകപ്പിൽ 24 ടീമുകളെ ഉൾപ്പെടുത്താൻ ഫിഫ തീരുമാനിച്ചത്.
2023 വനിതാ ലോകകപ്പ് മുതല്‍ ഈ പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് വേണ്ടി നടപടികൾ വേഗത്തിൽ ആക്കാൻ ഫിഫ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ നിലവിലെ ഘടനയില്‍ അടക്കം കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ലോകകപ്പ് യോഗ്യത നേടാനുള്ള സാധ്യത ഇത് വർധിപ്പിക്കും. ഫിഫയുടെ റാങ്കിങ്ങില്‍ 57ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യക്ക് 32 ടീമുകളിൽ ഒന്നാകാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഫിഫയുടെ പുതിയ റാങ്ക് പട്ടികയില്‍ മികച്ച മുന്നേറ്റമാണ് ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം നടത്തിയത്. ആറ് ടീമുകളെ പിന്തള്ളി ഇന്ത്യ 57ാം സ്ഥാനമാണ് ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനങ്ങളാണ് ഫിഫ റാങ്കിങ്ങില്‍ ഇന്ത്യന്‍ കുതിപ്പിന് വഴിയൊരുക്കിയത്.
നിലവിലെ പട്ടികയില്‍ 1422 പോയിന്‍റുമായി ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മാര്‍ച്ച് 29ന് പുറത്തിറക്കിയ അവസാന പട്ടികയില്‍ 1392 പോയിന്‍റായിരുന്നു ഇന്ത്യന്‍ വനിതാ ടീമിന് ഉണ്ടായിരുന്നത്. 30 പോയിന്‍റ് കൂടി കൂട്ടിച്ചേര്‍ത്താണ് ഇന്ത്യ ഈ വന്‍ മുന്നേറ്റം സാധ്യമാക്കിയത്.
ഇക്കഴിഞ്ഞ ജനുവരി മാസം മുതലിങ്ങോട്ട് പതിനെട്ട് മത്സരങ്ങളാണ് ഇന്ത്യന്‍ വനിതാ ടീം കളിച്ചിട്ടുള്ളത്. ഇതില്‍ പന്ത്രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ചെയ്തു. അഞ്ച് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഒരു മത്സരം സമനിലയില്‍ കലാശിച്ചു.
കഴിഞ്ഞ മാസങ്ങളില്‍ ഹോങ് കോങ്, ഇന്തോനേഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ പര്യടനം നടത്താന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം സാഫ് ചാമ്പ്യന്‍ഷിപ്പും എഎഫ്‍സി ഒളിമ്പിക് യോഗ്യതാ റൗണ്ട് 2 എന്നീ മത്സരങ്ങളിലും ടാം മികച്ച പ്രകടനം കാഴ്ച വെച്ചു. ഈ മാസം അവസാനം സ്പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ടീം.
അതേസമയം ഫിഫ റാങ്കിങ്ങില്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞതിന്‍റെ മുഴുവന്‍ ക്രെഡിറ്റും ടീമിലെ പെണ്‍കുട്ടികള്‍ക്കാണെന്ന് കോച്ച് മെയ്മോള്‍ റോക്കി വ്യക്തമാക്കി. ടീമംഗങ്ങള്‍ ഇതിനായി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. തുടര്‍ന്നങ്ങോട്ടും കഠിനാദ്ധ്വാനം കാഴ്ച വെക്കേണ്ടതുണ്ടെന്നും മികച്ച പ്രകടനം തുടരണമെന്നും മേയ്മോള്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയാണ് റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്ത് ജര്‍മ്മനിയും മൂന്നും നാലും സ്ഥാനത്ത് യഥാക്രമം നെതെര്‍ലന്‍റ്‍സും ഫ്രാന്‍സുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഒമ്പതാം സ്ഥാനത്തുള്ള ഡിപിആര്‍ കൊറിയയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ജപ്പാനും മൂന്നാം സ്ഥാനത്ത് ചൈനയുമാണുള്ളത്.
ഇതുവരെ 24 ടീമുകള്‍ മാത്രമാണ് വനിതാ ഫുട്ബോൾ ലോകകപ്പിൽ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇനിയുള്ള വനിതാ ലോകകപ്പുകളില്‍ 32 ടീമുകളെ പങ്കെടുപ്പിക്കുന്നതോടെ പുതിയ എട്ട് ടീമുകള്‍ക്ക് കൂടി ലോകകപ്പിന്‍റെ ഭാഗമാകാന്‍ കഴിയും. ഇതോടെ നിലവില്‍ മികച്ച് പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ വനിതാ ടീമിനും ലോകകപ്പിലേക്ക് സാധ്യത തെളിയുകയാണ്. 2015ൽ ആയിരുന്നു വനിതാ ലോകകപ്പിൽ 24 ടീമുകളെ ഉൾപ്പെടുത്താൻ ഫിഫ തീരുമാനിച്ചത്.
2023 വനിതാ ലോകകപ്പ് മുതല്‍ ഈ പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് വേണ്ടി നടപടികൾ വേഗത്തിൽ ആക്കാൻ ഫിഫ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ നിലവിലെ ഘടനയില്‍ അടക്കം കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ലോകകപ്പ് യോഗ്യത നേടാനുള്ള സാധ്യത ഇത് വർധിപ്പിക്കും. ഫിഫയുടെ റാങ്കിങ്ങില്‍ 57ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യക്ക് 32 ടീമുകളിൽ ഒന്നാകാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഫിഫയുടെ പുതിയ റാങ്ക് പട്ടികയില്‍ മികച്ച മുന്നേറ്റമാണ് ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം നടത്തിയത്. ആറ് ടീമുകളെ പിന്തള്ളി ഇന്ത്യ 57ാം സ്ഥാനമാണ് ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനങ്ങളാണ് ഫിഫ റാങ്കിങ്ങില്‍ ഇന്ത്യന്‍ കുതിപ്പിന് വഴിയൊരുക്കിയത്.
നിലവിലെ പട്ടികയില്‍ 1422 പോയിന്‍റുമായി ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മാര്‍ച്ച് 29ന് പുറത്തിറക്കിയ അവസാന പട്ടികയില്‍ 1392 പോയിന്‍റായിരുന്നു ഇന്ത്യന്‍ വനിതാ ടീമിന് ഉണ്ടായിരുന്നത്. 30 പോയിന്‍റ് കൂടി കൂട്ടിച്ചേര്‍ത്താണ് ഇന്ത്യ ഈ വന്‍ മുന്നേറ്റം സാധ്യമാക്കിയത്.
ഇക്കഴിഞ്ഞ ജനുവരി മാസം മുതലിങ്ങോട്ട് പതിനെട്ട് മത്സരങ്ങളാണ് ഇന്ത്യന്‍ വനിതാ ടീം കളിച്ചിട്ടുള്ളത്. ഇതില്‍ പന്ത്രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ചെയ്തു. അഞ്ച് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഒരു മത്സരം സമനിലയില്‍ കലാശിച്ചു.
കഴിഞ്ഞ മാസങ്ങളില്‍ ഹോങ് കോങ്, ഇന്തോനേഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ പര്യടനം നടത്താന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം സാഫ് ചാമ്പ്യന്‍ഷിപ്പും എഎഫ്‍സി ഒളിമ്പിക് യോഗ്യതാ റൗണ്ട് 2 എന്നീ മത്സരങ്ങളിലും ടാം മികച്ച പ്രകടനം കാഴ്ച വെച്ചു. ഈ മാസം അവസാനം സ്പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ടീം.
അതേസമയം ഫിഫ റാങ്കിങ്ങില്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞതിന്‍റെ മുഴുവന്‍ ക്രെഡിറ്റും ടീമിലെ പെണ്‍കുട്ടികള്‍ക്കാണെന്ന് കോച്ച് മെയ്മോള്‍ റോക്കി വ്യക്തമാക്കി. ടീമംഗങ്ങള്‍ ഇതിനായി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. തുടര്‍ന്നങ്ങോട്ടും കഠിനാദ്ധ്വാനം കാഴ്ച വെക്കേണ്ടതുണ്ടെന്നും മികച്ച പ്രകടനം തുടരണമെന്നും മേയ്മോള്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയാണ് റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്ത് ജര്‍മ്മനിയും മൂന്നും നാലും സ്ഥാനത്ത് യഥാക്രമം നെതെര്‍ലന്‍റ്‍സും ഫ്രാന്‍സുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഒമ്പതാം സ്ഥാനത്തുള്ള ഡിപിആര്‍ കൊറിയയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ജപ്പാനും മൂന്നാം സ്ഥാനത്ത് ചൈനയുമാണുള്ളത്.