ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യൻമാരായ ഖത്തർ. ഒന്നാം പകുതിയുടെ 33ാം മിനിറ്റിൽ അബ്ദെൽ അസീസാണ് ഖത്തറിൻെറ വിജയഗോൾ നേടിയത്. ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് മികച്ച പ്രകടനം കാഴ്ച വെച്ചത് കൊണ്ടാണ് ടീം പൊരുതി നിന്നത്. ഖത്തറിൻെറ ഒമ്പത് ഗോളവസരങ്ങളാണ് ഗുർപ്രീത് തടുത്തിട്ടത്. മത്സരത്തിൻെറ തുടക്കത്തിൽ തന്നെ പത്ത് മിനിറ്റിനുള്ളിൽ രണ്ട് മഞ്ഞക്കാർഡ് കണ്ട് രാഹുൽ ബെക്കെ പുറത്ത് പോവേണ്ടി വന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ഒന്നുരണ്ട് ഗോളവസരങ്ങൾ മുന്നേറ്റനിര താരം മൻവീർ സിങ് പാഴാക്കുകയും ചെയ്തു. ഇതോടെ ടീം പത്ത് പേരുമായാണ് മത്സരം മുഴുവൻ കളിക്കേണ്ടി വന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇത് ഇന്ത്യയുടെ മൂന്നാമത്തെ തോൽവിയാണ്.
Also Read: ഗാംഗുലിയുടെ 25 വർഷം പഴക്കമുള്ള റെക്കോർഡ് തകർന്നു; ലോർഡ്സിൽ ഉദിച്ചുയർന്ന് കോൺവെ
കൊവിഡ് സാഹചര്യത്തിൽ വേണ്ടത്ര പരിശീലനത്തിന് സമയം ലഭിക്കാതിരുന്നിട്ടും ഇന്ത്യ നടത്തിയത് മികച്ച പ്രകടനമാണ്. ആദ്യപാദ മത്സരത്തിൽ ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ചതും പരിശീലകൻ ഇഗോർ സ്റ്റിമാക്കിന് വലിയ നേട്ടമാണ്. ഒമാനെതിരെയും ഇന്ത്യ സമനില നേടിയിരുന്നു.
Also Read: ഗാംഗുലിയുടെ 25 വർഷം പഴക്കമുള്ള റെക്കോർഡ് തകർന്നു; ലോർഡ്സിൽ ഉദിച്ചുയർന്ന് കോൺവെ
കൊവിഡ് സാഹചര്യത്തിൽ വേണ്ടത്ര പരിശീലനത്തിന് സമയം ലഭിക്കാതിരുന്നിട്ടും ഇന്ത്യ നടത്തിയത് മികച്ച പ്രകടനമാണ്. ആദ്യപാദ മത്സരത്തിൽ ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ചതും പരിശീലകൻ ഇഗോർ സ്റ്റിമാക്കിന് വലിയ നേട്ടമാണ്. ഒമാനെതിരെയും ഇന്ത്യ സമനില നേടിയിരുന്നു.