ആപ്പ്ജില്ല

Intercontinental Cup 2019: ആദ്യമത്സരത്തിൽ അവിശ്വനീയമായി തോറ്റ് ഇന്ത്യ

ആദ്യപകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ മുന്നിട്ട് നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ തിരികെ വാങ്ങിയാണ് ഇന്ത്യ തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്

Samayam Malayalam 8 Jul 2019, 1:10 pm
അഹമ്മദാബാദ്: ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോളിലെ ആദ്യമത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി ടീം ഇന്ത്യ. താജിക്കിസ്ഥാനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. അവിശ്വസനീയമായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യപകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നതിന് ശേഷം നാല് ഗോളുകള്‍ തിരികെ വാങ്ങിയാണ് ഇന്ത്യ തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.
Samayam Malayalam ind vs tjk.


സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഗോളുകളും സ്വന്തമാക്കിയത്. ആദ്യപകുതിയില്‍ തന്നെ ഇന്ത്യ രണ്ട് തവണ ലക്ഷ്യം കണ്ടു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. ഇന്ത്യന്‍ ഗോള്‍ മുഖത്ത് താജിക്കിസ്ഥാന്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. മികച്ച അവസരങ്ങളെ ഗോളാക്കി മാറ്റാനും അവര്‍ മറന്നില്ല. രണ്ടിനെതിരെ നാല് ഗോളുകളാണ് രണ്ടാം പകുതിയില്‍ മാത്രം താജിക്കിസ്ഥാന്‍ ഇന്ത്യന്‍ വലയില്‍ അടിച്ചു കയറ്റിയത്.

അതേസമയം അന്താരാഷ്ട മത്സരങ്ങളിലെ ഗോള്‍ നേട്ടത്തില്‍ അര്‍ജന്‍റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ പിന്തള്ളി ഇന്ത്യന്‍ താരം സുനില്‍ ഛേത്രി രണ്ടാം സ്ഥാനത്തെത്തി. ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പില്‍ താജിക്കിസ്ഥാനെതിരെ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെയാണ് അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോളുകളുടെ എണ്ണത്തില്‍ ഛേത്രി മെസിയെ പിറകിലാക്കിയത്.

മെസിക്കും ഛേത്രിക്കും 68 ഗോളുകളാണ് സ്വന്തം പേരിലുണ്ടായിരുന്നത്. എന്നാല്‍ താജിക്കിസ്ഥാനെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ ഛേത്രി ഗോള്‍ നേട്ടം 70 ആക്കി ഉയര്‍ത്തി. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഛേത്രി. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്