ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോസ്പര്‍ പരിശീല സ്ഥാനം ഏറ്റെടുത്ത ഹൊസെ മൗറിഞ്ഞോ സ്വീഡിഷ് വെറ്ററന്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിനെ ടീമിലെത്തിക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇന്റര്‍മിലാനിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും മൗറിഞ്ഞോ പരിശീലകനായിരുന്നപ്പോള്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് ഒരുമിച്ചിരുന്നു. ടോട്ടനം ഹോസ്പറിന്റെ പ്രധാന സ്‌ട്രൈക്കര്‍ ഹാരി കാനിന് ബാക്കപ്പ് എന്ന നിലക്കാണ് മൗറിഞ്ഞോ പരിചയ സമ്പന്നനായ സ്വീഡിഷ് താരത്തെ ആലോചിക്കുന്നത്.
Also Read: ചെല്‍സിയുടെ തലവര മാറ്റിയെഴുതിയ മൗറീഞ്ഞോ... പ്രീമിയര്‍ ലീഗില്‍ വരാനിരിക്കുന്നത് ടോട്ടനം യുഗം? ഇതാണ് മൗറീഞ്ഞോയുടെ ഉറപ്പ്! മൗറീഞ്ഞോ ടോട്ടനത്തിൽ എത്തിയ കഥ ഇങ്ങനെ!!
ആറ് ദശലക്ഷം യൂറോയുടെ കരാര്‍ എ സി മിലാന്‍ മാനേജ്‌മെന്റ് ഓഫര്‍ ചെയ്തു. കഴിഞ്ഞ സീസണില്‍ മിലാന്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നഗരവൈരികളായ ഇന്റര്‍മിലാന്റെ പിറകിലായത് ഒരു പോയിന്റ് വ്യത്യാസത്തിലാണ്. ഇതാണ് എസി മിലാന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമാക്കിയത്. നടപ്പ് സീസണില്‍ പന്ത്രണ്ട് മത്സരങ്ങളള്‍ പൂര്‍ത്തിയായപ്പോള്‍ പതിനാലാം സ്ഥാനത്താണ് മിലാന്‍. ശനിയാഴ്ച സാന്‍സിറോയില്‍ നാപോളിയെ നേരിടാന്‍ തയ്യാറെടുക്കുകയാണ് എസി മിലാന്‍. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സപ്പാണ് നാപോളി.
2010-2012 കാലത്ത് സ്ലാറ്റന്‍ ഇബ്രാഹിമോവിച് എ സി മിലാന് വേണ്ടി കളിച്ചിരുന്നു. ഈ കാലത്താണ് മിലാന്‍ അവസാനമായി സീരി എ ലീഗ് കിരീടം നേടിയത്. 61 ലീഗ് മത്സരങ്ങളില്‍ നിന്ന് 42 ഗോളുകളാണ് ഇബ്രാഹിമോവിച് മിലാന് വേണ്ടി അടിച്ച് കൂട്ടിയത്. ഇന്റര്‍മിലാനൊപ്പം മൂന്ന് തവണ സീരി എ ലീഗ് ചാമ്പ്യനായിട്ടുണ്ട് സ്ലാറ്റന്‍. യുവെന്റസിനൊപ്പം രണ്ട് തവണയും. ഇത് പക്ഷേ, വിവാദമായ വാതുവെപ്പ് ബന്ധത്തിന്റെ പേരില്‍ യുവെന്റസില്‍ നിന്ന് തിരിച്ചെടുത്തപ്പോള്‍ ഇബ്രാഹിമോവിചിനും വലിയ നഷ്ടമുണ്ടാക്കി. കരിയര്‍ഗ്രാഫില്‍ യുവെന്റസിനൊപ്പം നേടിയത് റദ്ദാക്കപ്പെട്ടു.