ഒരു ക്ലബ്ബിലെ താരങ്ങളെല്ലാം തന്നെ അന്താരാഷ്ട്ര ഫുട്ബോള്‍ കളിക്കുന്നവരായാല് ഇതുപോലുള്ള ചെറിയ തിരിച്ചടികള്‍ സ്വാഭാവികം. ഇറ്റാലിയന്‍ സീരി എ ലീഗില്‍ ബെനെവെന്റോയോട് യുവെന്റസ് സമനിലയില്‍ കുരുങ്ങിയപ്പോള്‍ കോച്ച് ആന്ദ്രെ പിര്‍ലോയുടെ പ്രതികരണം ഇതായിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കരക്കിരുത്തിയതാണ് തോല്‍വിക്ക് സമാനമായ സമനിലക്ക് നിദാനമായതെന്ന വിമര്‍ശം ഉയര്‍ന്നിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാനാണ് പിര്‍ലോ തന്റെ ടീം നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് പറഞ്ഞത്. തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കാരെ പരിക്കിന്റെ പിടിയിലാക്കുന്നു. പരിക്ക് അലട്ടുന്ന ഒരു താരത്തെ എങ്ങനെയാണ് കളത്തിലിറക്കുക. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫെറെന്വറോസിനെതിരെ കളിക്കുമ്പോഴാണ് പോര്‍ച്ചുഗല്‍ താരത്തിന് പരിക്കേറ്റത്. വരാനിരിക്കുന്നത് പ്രധാന മത്സരങ്ങളാണ്. ക്രിസ്റ്റ്യാനോ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കേണ്ടത് യുവെന്റസിന് അത്യാവശ്യമാണ്. വിശ്രമം അനുവദിച്ചിട്ടില്ലെങ്കില്‍ സൂപ്പര്‍ താരത്തെ കൂടുതല്‍ മത്സരങ്ങളില്‍ നഷ്ടമായേക്കാമെന്നും പിര്‍ലോ ചൂണ്ടിക്കാട്ടുന്നു.
Also Read: ഓസ്ട്രേലിയന്‍ പര്യടനം: കോലി നിരായുധൻ, ടീം സെലക്ഷനില്‍ ഇന്ത്യ കാട്ടിയത് മൂന്ന് വമ്പന്‍ അബദ്ധങ്ങള്‍!!
ക്രിസ്റ്റ്യാനോ ഇല്ലാതെ സീസണില്‍ കളിക്കാനിറങ്ങിയപ്പോഴെല്ലാം യുവെന്റസ് വലഞ്ഞിരുന്നു. അഞ്ച് കളികളിലാണ് സൂപ്പര്‍ സ്ട്രൈക്കറില്ലാതെ ഇറങ്ങേണ്ടി വന്നത്. ഒരു കളിയില്‍ മാത്രമാണ് ജയിക്കാനായത്. മൂന്ന് സമനിലകളും ഒരു തോല്‍വിയുമാണ് നേരിട്ടത്. എ സി മിലാന് ക്ലബ്ബിന്റെ മുന്‍ താരങ്ങളായ ആന്ദ്രെ പിര്‍ലോയും ഫിലിപ്പോ ഇന്‍സാഗിയും പരിശീലകര്‍ എന്ന നിലയില്‍ ആദ്യമായി മുഖാമുഖം വന്ന മത്സരം കൂടിയായിരുന്നു ഇത്. അറ്റാക്കിംഗില്‍ പോളോ ഡിബാലയും അല്‍വാരോ മൊറാട്ടയും വലിയ ചലനം സൃഷ്ടിക്കാഞ്ഞത് പിര്‍ലോയുടെ ഗെയിം പ്ലാനിന് സംഭവിച്ച വലിയ തിരിച്ചടിയാണ്.
ഇതിന് മുമ്പ് ബെനെവെന്റോയെ യുവെന്റസ് നേരിട്ടപ്പോള്‍ ഹാട്രിക്കുമായി തിളങ്ങിയിരുന്നു ഡിബാല. മൊറാട്ട ചുവപ്പ് കാര്‍ഡ് കണ്ടതാണ് ടുറിന് ക്ലബ്ബിനേറ്റ മറ്റൊരു തിരിച്ചടി. മത്സരം പത്താം മിനുട്ടിലെത്തിയപ്പോള്‍ മറഡോണക്ക് ആദരമര്‍പ്പിക്കാന്‍ നിര്‍ത്തിവെച്ചു. ബെനെവെന്റോയുടെ ഗോള്‍ സ്കോറര്‍ നാപ്പിള്‍സില്‍ നിന്നുള്ള താരമായ ലെറ്റിസിയാണ്. മറഡോണ നാപ്പിള്സിലെ നാപോളി ക്ലബ്ബിന്റെ ഇതിഹാസ താരമാണ്. ലെറ്റിസിയ ആ ഗോള്‍ മറഡോണക്ക് സമര്‍പ്പിച്ചു.
Also Read: ഓസ്ട്രേലിയന്‍ പര്യടനം: കോലി നിരായുധൻ, ടീം സെലക്ഷനില്‍ ഇന്ത്യ കാട്ടിയത് മൂന്ന് വമ്പന്‍ അബദ്ധങ്ങള്‍!!
ക്രിസ്റ്റ്യാനോ ഇല്ലാതെ സീസണില്‍ കളിക്കാനിറങ്ങിയപ്പോഴെല്ലാം യുവെന്റസ് വലഞ്ഞിരുന്നു. അഞ്ച് കളികളിലാണ് സൂപ്പര്‍ സ്ട്രൈക്കറില്ലാതെ ഇറങ്ങേണ്ടി വന്നത്. ഒരു കളിയില്‍ മാത്രമാണ് ജയിക്കാനായത്. മൂന്ന് സമനിലകളും ഒരു തോല്‍വിയുമാണ് നേരിട്ടത്. എ സി മിലാന് ക്ലബ്ബിന്റെ മുന്‍ താരങ്ങളായ ആന്ദ്രെ പിര്‍ലോയും ഫിലിപ്പോ ഇന്‍സാഗിയും പരിശീലകര്‍ എന്ന നിലയില്‍ ആദ്യമായി മുഖാമുഖം വന്ന മത്സരം കൂടിയായിരുന്നു ഇത്. അറ്റാക്കിംഗില്‍ പോളോ ഡിബാലയും അല്‍വാരോ മൊറാട്ടയും വലിയ ചലനം സൃഷ്ടിക്കാഞ്ഞത് പിര്‍ലോയുടെ ഗെയിം പ്ലാനിന് സംഭവിച്ച വലിയ തിരിച്ചടിയാണ്.
ഇതിന് മുമ്പ് ബെനെവെന്റോയെ യുവെന്റസ് നേരിട്ടപ്പോള്‍ ഹാട്രിക്കുമായി തിളങ്ങിയിരുന്നു ഡിബാല. മൊറാട്ട ചുവപ്പ് കാര്‍ഡ് കണ്ടതാണ് ടുറിന് ക്ലബ്ബിനേറ്റ മറ്റൊരു തിരിച്ചടി. മത്സരം പത്താം മിനുട്ടിലെത്തിയപ്പോള്‍ മറഡോണക്ക് ആദരമര്‍പ്പിക്കാന്‍ നിര്‍ത്തിവെച്ചു. ബെനെവെന്റോയുടെ ഗോള്‍ സ്കോറര്‍ നാപ്പിള്‍സില്‍ നിന്നുള്ള താരമായ ലെറ്റിസിയാണ്. മറഡോണ നാപ്പിള്സിലെ നാപോളി ക്ലബ്ബിന്റെ ഇതിഹാസ താരമാണ്. ലെറ്റിസിയ ആ ഗോള്‍ മറഡോണക്ക് സമര്‍പ്പിച്ചു.