ആപ്പ്ജില്ല

മറഡോണക്ക് ആദരമര്‍പ്പിച്ചതിന് മെസിക്ക് അരലക്ഷം രൂപ പിഴ, അയ്യേ ഇതെന്ത് ഏര്‍പ്പാട്!

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് ആദരമര്‍പ്പിക്കാന്‍ മത്സരത്തിനിടെ ഷര്‍ട്ടൂരിയ മെസിക്ക് സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ പിഴയിട്ടു. മറഡോണയുടെ ബാല്യകാല ക്ലബ്ബിന്റെ ജഴ്‌സി ധരിച്ചായിരുന്നു മെസി ഒസാസുനക്കെതിരെ നേടിയ ഗോള്‍ ആഘോഷിച്ചത്.

Lipi 3 Dec 2020, 4:48 pm

ഹൈലൈറ്റ്:

മെസിക്കും ബാഴ്‌സലോണക്കും പിഴ ചുമത്തി ഫെഡറേഷന്‍
ലോകത്ത് പലയിടങ്ങളിലായി മറഡോണക്ക് അന്ത്യാഞ്ജലികള്‍ നടന്നു
ബൊക്ക ജൂനിയേഴ്‌സ് കളിക്കാര്‍ വ്യത്യസ്തമായ രീതി അവലംബിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് ലയണല്‍ മെസി ആദരമര്‍പ്പിച്ച ആ കാഴ്ച ലോകം ഏറ്റെടുത്തിരുന്നു. സ്പാനിഷ് ല ലിഗയില്‍ ഒസാസുനക്കെതിരെ ഗോളടിച്ചതിന് ശേഷം മെസി തന്റെ ഷര്‍ട്ടൂരി. അപ്പോള്‍, തെളിഞ്ഞത് മറഡോണ തന്റെ ആദ്യകാല ക്ലബ്ബായ ന്യുവെല്‍ ഓള്‍ഡ് ബോയ്‌സില്‍ ധരിച്ച പത്താം നമ്പര്‍ ജഴ്‌സി. ആകാശത്തേക്ക് കൈകളുയര്‍ത്തി മുത്തം വെച്ച ശേഷം മെസി മത്സരലോകത്തേക്ക് തിരിച്ചു വന്നു. അപ്പോള്‍, റഫറി മഞ്ഞക്കാര്‍ഡുമായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ, ആ ഷര്‍ട്ടൂരലിന് സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ 600 യൂറോ (അരലക്ഷം രൂപക്ക് മുകളില്‍) പിഴയിട്ടിരിക്കുന്നു.
ബാഴ്‌സലോണ ക്ലബ്ബിന് 180 യൂറോയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഫെഡറേഷന്റെ നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മെസിയും ബാഴ്‌സലോണയും അപ്പീല്‍ നല്‍കും. മഞ്ഞക്കാര്‍ഡ് റദ്ദാക്കണമെന്നും ക്ലബ്ബ് ആവശ്യപ്പെട്ടിരുന്നു.
ലോകം ആരാധിക്കുന്ന മറഡോണക്ക് ആദരമര്‍പ്പിച്ചത് വൈകാരിക നിമിഷമാണെങ്കിലും ഫുട്‌ബോള്‍ നിയമത്തില്‍ ഗ്രൗണ്ടില്‍ ഷര്‍ട്ടൂരി ആദരമര്‍പ്പിക്കുന്നതിനും ആഹ്ലാദം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ട്. മറഡോണക്കുള്ള ആദരമായതിനാല്‍ അതില്‍ വിട്ടുവീഴ്ച വേണമെന്ന ആവശ്യം ശക്തമാണ്.

Also Read: അഫ്ഗാന്‍ താരവുമായുള്ള ഉടക്കിന് പിന്നാലെ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍നിന്നും അഫ്രീദി മടങ്ങി

1986 മെക്‌സിക്കോ ലോകകപ്പില്‍ വിവാദമായ ദൈവത്തിന്റെ കൈ ഗോളും, പ്രസിദ്ധമായ നൂറ്റാണ്ടിന്റെ ഗോളും നേടി വിസമയം സൃഷ്ടിച്ച മറഡോണക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം നടന്നപ്പോള്‍ കേരളത്തിലും സര്‍ക്കാര്‍ ദു:ഖാചരണം നടത്തി. ബൊക്ക ജൂനിയേഴ്‌സ് ക്ലബ്ബിന്റെ മുഴുവന്‍ കളിക്കാരും മറഡോണയുടെ പേര് ആലേഖനം ചെയ്ത ജഴ്‌സി ധരിച്ചായിരുന്നു കളിക്കാനിറങ്ങിയത്.

മറഡോണയുടെ മകള്‍ ഡല്‍മ ഇതെല്ലാം കണ്ട് സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. നിറ കണ്ണുകളോടെയാണ് ഡല്‍മ ആ അഭിവാദ്യം നോക്കിക്കണ്ടത്. രണ്ട് കാലങ്ങളിലായി മറഡോണ ബൊക്കയുടെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 1981 ലാണ് ആദ്യം. 40 മത്സരങ്ങളില്‍ 28 ഗോളുകളടിച്ച് മറഡോണ ബൊക്കയെ ലീഗ് ചാമ്പ്യന്‍മാരാക്കി. കരിയറിലെ അവസാന കാലത്ത് 1995-98 വരെയാണ് ബൊക്കയിലെ മറഡോണയുടെ രണ്ടാം യുഗം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്