ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്ബോള്‍ കണ്ട മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളാണ് വെയ്ന്‍ റൂണി. രാജ്യത്തിനുവേണ്ടി റെക്കോര്‍ഡ് ഗോള്‍ സ്കോറിങ് പ്രകടനം നടത്തിയ റൂണി ക്ലബ്ബ് ഫുട്ബോളിലും ഒരുകാലത്ത് തിളങ്ങുന്ന താരമായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കാനും റൂണിക്ക് അവസരം ലഭിച്ചു. ഇപ്പോഴിതാ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരില്‍ മികച്ച താരം ആരാണെന്ന ചോദ്യത്തിന് റൂണി ഉത്തരം നല്കുന്നു.
Also Read: 'നിൻെറ കഴുത്ത് ഞാൻ ഛേദിക്കും...' അന്ന് ഫ്ലിൻേറാഫ് പറഞ്ഞത് ഇതാണ്, പിന്നെ നടന്നത് ചരിത്രം; വെളിപ്പെടുത്തലുമായി യുവരാജ് സിങ്!!
സാവിയുടേയും സ്കോള്സിന്റേയും കളി കാണാന്‍ ഇഷ്ടപ്പെടുന്നതുപോലെയാണ് മെസ്സിയുടെ കളിയും താന്‍ ഇഷ്ടപ്പെടുന്നത്. മെസ്സിയുടെ കളി വ്യത്യസ്തമാണ്. താളാത്മകമായാണ് മെസ്സി കളിക്കുന്നത്. ശക്തമായ അടിയിലൂടെ മെസ്സി ഗോള്‍ നേടുന്നത് താന്‍ കണ്ടിട്ടില്ല. ഫുട്ബോളിനെ തഴുകി അനായാസമാണ് മെസ്സിയുടെ ഗോളടി. റൊണാള്‍ഡോ ബോക്സിലെത്തിയാല്‍ മറ്റൊരാളായി മാറും. എന്തുതന്നെയായാലും ഇരുവരും ചേര്‍ന്ന് ഫുട്ബോളിനെ മാറ്റിമറിച്ചെന്നും റൂണി പറഞ്ഞു.
എവര്ട്ടനിലൂടെയാണ് റൂണി പ്രൊഫഷണല്‍ കരിയറിന് തുടക്കമിടുന്നത്. 2004ല്‍ യുണൈറ്റഡിലെത്തിയതോടെ ആഗോളശ്രദ്ധനേടി. യുണൈറ്റഡിനുവേണ്ടി 13 വര്‍ഷത്തെ കരിയറില്‍ 559 മത്സരങ്ങളില്‍നിന്നും 253 ഗോളുകള്‍ നേടി. രാജ്യത്തിനായി 120 കളികളില്‍ ഇറങ്ങിയ റൂണി 53 ഗോളുകളാണ് കണ്ടെത്തിയത്. ഇംഗ്ലീഷ് ഇതിഹാസം ബോബി ചാള്‍ട്ടന്റെ ഗോള്‍ സ്കോറിങ് റെക്കോര്‍ഡും റൂണി മറികടന്നു.