ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ( FIFA 2022 Qatar World Cup ) ഫുട്‌ബോള്‍ പോരാട്ടത്തിനിടെ ഏറ്റവും തരംഗമായ ഒരു പരസ്യമായിരുന്നു പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ( Cristiano Ronaldo ) അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ( Lionel Messi ) ഒന്നിച്ച് എത്തിയ ലൂയിസ് വ്യൂട്ടന്റെ പരസ്യ ചിത്രം. ഫ്രഞ്ച് ഫാഷന്‍ കമ്പനിയായ ലൂയിസ് വ്യൂട്ടന്‍ ആഡംബര സ്യൂട്ട്‌കേസ്, ആഭരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന കമ്പനിയാണ്. ലൂയിസ് വ്യൂട്ടന്‍ സ്യൂട്ട്‌കേസിനു മുകളിലായി ചെസ് കളിക്കുന്ന ലയണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ചിത്രമായിരുന്നു പരസ്യത്തില്‍.
ഫുട്‌ബോള്‍ കളത്തില്‍ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ( GOAT ) ആരാണെന്ന മത്സരം ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഇടയില്‍ ഉണ്ട്. ചിരവൈരികളായ ഇരുവരും ഒന്നിച്ച് ഒരു പരസ്യത്തില്‍ എത്തുന്നതും ഇത് ആദ്യമാണ്. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിച്ച് എത്തിയ പരസ്യ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കായിക ലോകത്തിനു പുറത്തും ഈ ചിത്രം തരംഗമായി എന്നതാണ് ശ്രദ്ധേയം.
ഇന്‍സ്റ്റഗ്രാമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ലൂയിസ് വ്യൂട്ടന്‍ ( Louis Vuitton ) പരസ്യ ചിത്രം പങ്കുവച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റിന് ഏകദേശം 38 ദശലക്ഷം ലൈക്കുകള്‍ ലഭിച്ചു. ലയണല്‍ മെസിയുടെത് 29 ദശലക്ഷം ലൈക്കും ഉണ്ടായി. അതേസമയം, ലൂയിസ് വ്യൂട്ടന്റെ പോസ്റ്റിന് അഞ്ച് ദശലക്ഷം ലൈക്കുകളാണ് ലഭിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്യപ്പെട്ട ചിത്രം എന്ന നേട്ടത്തിലേക്ക് ലൂയിസ് വ്യൂട്ടന്റെ ഈ പരസ്യം എത്തി.
ഫിഫ ലോകകപ്പ് സ്വന്തമാക്കി ലയണല്‍ മെസി ഖത്തറിന്റെ സൂപ്പര്‍ താരമായി. ഫിഫ 2022 ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും ലയണല്‍ മെസിക്ക് ആയിരുന്നു. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏറ്റവും മോശപ്പെട്ട ഫിഫ ലോകകപ്പ് ആയിരുന്നു ഖത്തറിലേത്. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നിന്ന് തഴയപ്പെട്ടത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ക്ലബ് വിട്ടതും ഗോഡ്‌സ് ഹെയര്‍ ഗോള്‍ ഫിഫ തള്ളിയതും എല്ലാമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഖത്തറില്‍ ശനിദശ ആയിരുന്നു. എന്നാല്‍, ലൂയിസ് വ്യൂട്ടന്റെ ഈ പരസ്യത്തിലൂടെ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചതില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസിയെ പിന്തള്ളി.
ലൂയിസ് വ്യൂട്ടന്റെ പരസ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നതിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 16.55 കോടി രൂപ കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ 528 മില്ല്യണിൽ അധികം ഫോളോവേഴ്‌സ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഉണ്ട്. 414 മില്ല്യണിൽ അധികം ഫോളോവേഴ്‌സ് ഉള്ള ലയണല്‍ മെസി 14.06 കോടി രൂപയാണ് ലൂയിസ് വ്യൂട്ടനില്‍ നിന്ന് പ്രതിഫലമായി കൈപ്പറ്റിയത് എന്നാണ് റിപ്പോര്‍ട്ട്.
പരസ്യത്തില്‍ ഇരുവരും ലൂയിസ് വ്യൂട്ടന്‍ സ്യൂട്ട് കേസിന്റെ ഇരു വശത്തായി ഇരുന്നാണ് ചെസ് കളിക്കുന്നത്. എന്നാല്‍, ഒന്നിച്ച ഒരു സമയത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഫോട്ടോ ഷൂട്ടില്‍ ഇല്ലായിരുന്നു എന്നതാണ് യഥാര്‍ഥ സത്യം. രണ്ട് വ്യത്യസ്ത സമയങ്ങളില്‍ എടുത്ത ചിത്രം പിന്നീട് സംയോജിപ്പിച്ചാണ് പരസ്യം നിര്‍മ്മിച്ചത്. അമേരിക്കന്‍ ഫാഷന്‍ ഫോട്ടോഗ്രാഫറായ അന്നി ലിബോവിറ്റ്‌സ് ആണ് ഈ പരസ്യ ചിത്രം ഷൂട്ട് ചെയ്തത്. ഫാഷന്‍ ഫോട്ടോഗ്രഫിയിലെ പ്രമുഖയാണ് അന്നി.
ഫിഫ ഖത്തര്‍ ലോകകപ്പ് നേട്ടത്തിനു ശേഷമുള്ള അവധി ആഘോഷത്തിനു ശേഷം ലയണല്‍ മെസി തന്റെ ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയില്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പി എസ് ജി ക്യാമ്പ് ലയണല്‍ മെസിയെ വരവേറ്റത്. അതേസമയം, കരിയറില്‍ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പിനു പുറത്തുള്ള ഒരു ക്ലബ്ബില്‍ ചേര്‍ന്നു. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇപ്പോള്‍. Read Latest Sports News and Malayalam Newsundefined
ഫുട്‌ബോള്‍ കളത്തില്‍ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ( GOAT ) ആരാണെന്ന മത്സരം ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഇടയില്‍ ഉണ്ട്. ചിരവൈരികളായ ഇരുവരും ഒന്നിച്ച് ഒരു പരസ്യത്തില്‍ എത്തുന്നതും ഇത് ആദ്യമാണ്. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിച്ച് എത്തിയ പരസ്യ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കായിക ലോകത്തിനു പുറത്തും ഈ ചിത്രം തരംഗമായി എന്നതാണ് ശ്രദ്ധേയം.
ഇന്‍സ്റ്റഗ്രാമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ലൂയിസ് വ്യൂട്ടന്‍ ( Louis Vuitton ) പരസ്യ ചിത്രം പങ്കുവച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റിന് ഏകദേശം 38 ദശലക്ഷം ലൈക്കുകള്‍ ലഭിച്ചു. ലയണല്‍ മെസിയുടെത് 29 ദശലക്ഷം ലൈക്കും ഉണ്ടായി. അതേസമയം, ലൂയിസ് വ്യൂട്ടന്റെ പോസ്റ്റിന് അഞ്ച് ദശലക്ഷം ലൈക്കുകളാണ് ലഭിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്യപ്പെട്ട ചിത്രം എന്ന നേട്ടത്തിലേക്ക് ലൂയിസ് വ്യൂട്ടന്റെ ഈ പരസ്യം എത്തി.
ഫിഫ ലോകകപ്പ് സ്വന്തമാക്കി ലയണല്‍ മെസി ഖത്തറിന്റെ സൂപ്പര്‍ താരമായി. ഫിഫ 2022 ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും ലയണല്‍ മെസിക്ക് ആയിരുന്നു. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏറ്റവും മോശപ്പെട്ട ഫിഫ ലോകകപ്പ് ആയിരുന്നു ഖത്തറിലേത്. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നിന്ന് തഴയപ്പെട്ടത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ക്ലബ് വിട്ടതും ഗോഡ്‌സ് ഹെയര്‍ ഗോള്‍ ഫിഫ തള്ളിയതും എല്ലാമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഖത്തറില്‍ ശനിദശ ആയിരുന്നു. എന്നാല്‍, ലൂയിസ് വ്യൂട്ടന്റെ ഈ പരസ്യത്തിലൂടെ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചതില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസിയെ പിന്തള്ളി.
പരസ്യത്തില്‍ ഇരുവരും ലൂയിസ് വ്യൂട്ടന്‍ സ്യൂട്ട് കേസിന്റെ ഇരു വശത്തായി ഇരുന്നാണ് ചെസ് കളിക്കുന്നത്. എന്നാല്‍, ഒന്നിച്ച ഒരു സമയത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഫോട്ടോ ഷൂട്ടില്‍ ഇല്ലായിരുന്നു എന്നതാണ് യഥാര്‍ഥ സത്യം. രണ്ട് വ്യത്യസ്ത സമയങ്ങളില്‍ എടുത്ത ചിത്രം പിന്നീട് സംയോജിപ്പിച്ചാണ് പരസ്യം നിര്‍മ്മിച്ചത്. അമേരിക്കന്‍ ഫാഷന്‍ ഫോട്ടോഗ്രാഫറായ അന്നി ലിബോവിറ്റ്‌സ് ആണ് ഈ പരസ്യ ചിത്രം ഷൂട്ട് ചെയ്തത്. ഫാഷന്‍ ഫോട്ടോഗ്രഫിയിലെ പ്രമുഖയാണ് അന്നി.
ഫിഫ ഖത്തര്‍ ലോകകപ്പ് നേട്ടത്തിനു ശേഷമുള്ള അവധി ആഘോഷത്തിനു ശേഷം ലയണല്‍ മെസി തന്റെ ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയില്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പി എസ് ജി ക്യാമ്പ് ലയണല്‍ മെസിയെ വരവേറ്റത്. അതേസമയം, കരിയറില്‍ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പിനു പുറത്തുള്ള ഒരു ക്ലബ്ബില്‍ ചേര്‍ന്നു. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇപ്പോള്‍.