ബാഴ്സലോണ: കോപ ഡെല്‍റേയിലെ എല്‍ ക്ലാസികോ പോരാട്ടം സമനിലയില്‍ കുരുങ്ങി. മെസിയുടെ അഭാവത്തില്‍ ബാഴ്സയ്ക്ക് രക്ഷകനായി മാല്‍കം അവതരിച്ചു. ഓരോ ഗോള്‍ വീതമടിച്ചാണ് റയൽ മാഡ്രിഡും ബാഴ്സലോണയും സമനില പാലിത്. ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യപാദ മത്സരത്തിൽ റയലിനായി ലൂക്കാസ് വാസ്ക്വിയും ബാഴ്സയ്ക്കായി മാൽകവും ഗോള്‍ നേടി. മത്രമാരംഭിച്ച് ആറാം മിനുട്ടില്‍ തന്നെ റയലുയർത്തിയ ഒരു ഗോളിന്റെ കടം മറികടക്കാൻ ബാഴ്സയ്ക്ക് ഏറെ വിയര്‍ക്കേണ്ടി വന്നു. കളിയുടെ ആദ്യപകുതിപിന്നിട്ടപ്പോഴും മത്സരം റയല്‍ കൊണ്ടുപോകുമെന്ന് തോന്നിപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ബാഴ്സ മറുപടി നല്കി. 57ാം മിനുട്ടില്‍ ബാഴ്സലോണ ആരാധകരെ ആവേശത്തിലാക്കി മാല്‍കം റയലിന്റെ നെഞ്ചത്തേക്ക് നിറയൊഴിച്ചു.
അതേസമയം പ്രതിസന്ധി ഘട്ടത്തിലും നായകന് ലയണല്‍ മെസിയെ കളത്തിലിറക്കിയിരുന്നില്ല. ബാഴ്സ സമനില പിടിച്ചതിന് ശേഷമാണ് മെസി കളത്തിലിറങ്ങിയത്. ഈ മാസം 27ന് റയലിന്റെ തട്ടകത്തിലാണ് രണ്ടാം പാദ മത്സരം നടക്കുക.
അതേസമയം പ്രതിസന്ധി ഘട്ടത്തിലും നായകന് ലയണല്‍ മെസിയെ കളത്തിലിറക്കിയിരുന്നില്ല. ബാഴ്സ സമനില പിടിച്ചതിന് ശേഷമാണ് മെസി കളത്തിലിറങ്ങിയത്. ഈ മാസം 27ന് റയലിന്റെ തട്ടകത്തിലാണ് രണ്ടാം പാദ മത്സരം നടക്കുക.