പാരീസ്: വനിതാ ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ സ്വീഡനെ തകര്‍ത്ത് നെതര്‍ലന്‍റ്സ് ഫൈനലില്‍ കടന്നു. സ്വീഡനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നെതര്‍ലന്‍റ്സ് കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ജാക്കി ഗ്രോനനാണ് നെതര്‍ലന്‍റ്സിനായി വിജയഗോള്‍ കണ്ടെത്തിയത്.
അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ പൂര്‍ണസമയം പിന്നിട്ടിട്ടും ഗോള്‍ മാത്രം അകന്നുനിന്നു. എന്നാല്‍ മത്സരത്തിന്‍റെ അവസാന മിനുട്ടില്‍ ഗ്രോനന്‍ മാലാഖയായി അവതരിക്കുകയായിരുന്നു. സ്വീഡന്‍ താരങ്ങളെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചു കൊണ്ട് 99ാം മിനുട്ടിലാണ് ഗ്രോനന്‍ വല കുലുക്കിയത്.
അതേസമയം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചെത്തിയ അമേരിക്കയാണ് ഫൈനലില്‍ നെതർലൻഡ്സിന്‍റെ എതിരാളികള്‍. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അമേരിക്ക ഫൈനലിലെത്തിയത്. മൂന്ന് തവണ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ള ടീമാണ് അമേരിക്ക.
ജൂലൈ ഏഴ് ഞായറാഴ്ച വൈകീട്ട് എട്ട് മണിക്കാണ് അമേരിക്കയും നെതർലൻഡ്സും തമ്മിലുള്ള ഫൈനല്‍ മത്സരം നടക്കുക. ലിയോണ്‍ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് കരുത്തര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അരങ്ങേറുക. ശനിയാഴ്ച വൈകീട്ട് ലൂസേഴ്സ് ഫൈനല്‍ മത്സരവും അരങ്ങേറും. ഇംഗ്ലണ്ടും സ്വീഡനും തമ്മിലാണ് മൂന്നാം സ്ഥാനത്തിനായി പോരാടുക.
അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ പൂര്‍ണസമയം പിന്നിട്ടിട്ടും ഗോള്‍ മാത്രം അകന്നുനിന്നു. എന്നാല്‍ മത്സരത്തിന്‍റെ അവസാന മിനുട്ടില്‍ ഗ്രോനന്‍ മാലാഖയായി അവതരിക്കുകയായിരുന്നു. സ്വീഡന്‍ താരങ്ങളെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചു കൊണ്ട് 99ാം മിനുട്ടിലാണ് ഗ്രോനന്‍ വല കുലുക്കിയത്.
അതേസമയം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചെത്തിയ അമേരിക്കയാണ് ഫൈനലില്‍ നെതർലൻഡ്സിന്‍റെ എതിരാളികള്‍. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അമേരിക്ക ഫൈനലിലെത്തിയത്. മൂന്ന് തവണ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ള ടീമാണ് അമേരിക്ക.
ജൂലൈ ഏഴ് ഞായറാഴ്ച വൈകീട്ട് എട്ട് മണിക്കാണ് അമേരിക്കയും നെതർലൻഡ്സും തമ്മിലുള്ള ഫൈനല്‍ മത്സരം നടക്കുക. ലിയോണ്‍ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് കരുത്തര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അരങ്ങേറുക. ശനിയാഴ്ച വൈകീട്ട് ലൂസേഴ്സ് ഫൈനല്‍ മത്സരവും അരങ്ങേറും. ഇംഗ്ലണ്ടും സ്വീഡനും തമ്മിലാണ് മൂന്നാം സ്ഥാനത്തിനായി പോരാടുക.