ബ്യൂണസ് ഐറിസ്: അര്‍ജന്റീനൻ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അറുതിയില്ല. ചികിത്സയില്‍ കഴിയവെ കഴിഞ്ഞ നവംബറിലാണ് മറഡോണ വിടവാങ്ങിയത്. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതിനാല്‍ അന്വേഷണവും നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ഒരു നഴ്സിന്റെ അഭിഭാഷകന് ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി. ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് മറഡോണയുടെ മരണത്തിനിടയാക്കിയതെന്ന് റൊഡോള്‍ഫോ ബാക്യു ആരോപിച്ചു. മറഡോണയെ പരിചരിച്ച ദാഹിന ജിസേല മാഡ്രിഡ് എന്ന നഴ്സിന്റെ അഭിഭാഷകനാണ് റൊഡോള്‍ഫോ. മറഡോണ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. അതേ സമയത്തുതന്നെ സൈക്യാട്രിക് മരുന്നുകളും നല്‍കിയത് മറഡോണയ്ക്ക് ഹൃദയാഘാതത്തിനിടയാക്കിയെന്ന് അഭിഭാഷകന് പറയുന്നു.
മറഡോണ മരിക്കുന്നതിന് മുന്‍പ് തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ വേണ്ടത്ര പരിചരണം നല്‍കുകയോ ശ്രദ്ധകൊടുക്കുകയോ ചെയ്തില്ല. ഇതുതന്നെയാണ് മറഡോണയുടെ മരണത്തിനിടയാക്കിയതെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. അതേസമയം, മറഡോണ മരിക്കുന്നതിന് മുന്‍പ് ശാന്തമായി ഉറങ്ങുകയാണെന്നും ലക്ഷണങ്ങളൊന്നും കാട്ടിയില്ലെന്നുമാണ് നേരത്തെ നഴ്സ് പറഞ്ഞിരുന്നത്.
Also Read:ഫൈനലിൽ സീനിയർ താരത്തെ പുറത്തിരുത്താൻ ഇന്ത്യ? കിവിസീനെതിരെ സർപ്രൈസ് നീക്കം, സാധ്യതാ ടീം ഇങ്ങനെ!!
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. മറഡോണയുടെ രണ്ടു മക്കളാണ് അദ്ദേഹത്തിന്റെ മരണത്തില്‍ പരാതി നല്‍കിയത്. ഏഴു പേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും അനാസ്ഥ പ്രകടമാണ്. ഇവര്‍ കുറ്റം ചെയ്തെന്ന് തെളിയിക്കപ്പെട്ടാല്‍ 25 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. 1986ല്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിച്ചത് മറഡോണയാണ്. 1990ല്‍ അദ്ദേഹം ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തു.
മറഡോണ മരിക്കുന്നതിന് മുന്‍പ് തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ വേണ്ടത്ര പരിചരണം നല്‍കുകയോ ശ്രദ്ധകൊടുക്കുകയോ ചെയ്തില്ല. ഇതുതന്നെയാണ് മറഡോണയുടെ മരണത്തിനിടയാക്കിയതെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. അതേസമയം, മറഡോണ മരിക്കുന്നതിന് മുന്‍പ് ശാന്തമായി ഉറങ്ങുകയാണെന്നും ലക്ഷണങ്ങളൊന്നും കാട്ടിയില്ലെന്നുമാണ് നേരത്തെ നഴ്സ് പറഞ്ഞിരുന്നത്.
Also Read:ഫൈനലിൽ സീനിയർ താരത്തെ പുറത്തിരുത്താൻ ഇന്ത്യ? കിവിസീനെതിരെ സർപ്രൈസ് നീക്കം, സാധ്യതാ ടീം ഇങ്ങനെ!!
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. മറഡോണയുടെ രണ്ടു മക്കളാണ് അദ്ദേഹത്തിന്റെ മരണത്തില്‍ പരാതി നല്‍കിയത്. ഏഴു പേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും അനാസ്ഥ പ്രകടമാണ്. ഇവര്‍ കുറ്റം ചെയ്തെന്ന് തെളിയിക്കപ്പെട്ടാല്‍ 25 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. 1986ല്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിച്ചത് മറഡോണയാണ്. 1990ല്‍ അദ്ദേഹം ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തു.